ആപ്പ്ജില്ല

പഠനം നിര്‍ത്തി അച്ഛൻെറ പഴയ ബിസിനസ് ഏറ്റെടുത്തു; വിറ്റുവരവ് 100 കോടി രൂപ

50 ചതുരശ്രയടി മുറിയിലെ അച്ഛൻെറ സ്റ്റേഷനറിക്കട 20-കാരൻ മകൻ ഏറ്റെടുത്ത് ഒന്ന് പരിഷ്കരിച്ചു. 2020-ൽ നേടിയ വിറ്റുവരവ് 100 കോടി രൂപ.

Samayam Malayalam 29 Jan 2022, 4:34 pm
ചെറുപ്പം മുതൽ അച്ഛൻെറ ബിസിനസ് കണ്ടു വളര്‍ന്ന അതുൽ ഗാര്‍ഗ് പിജി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ബിസിനസിലേക്ക് തിരിയുന്നത്. അച്ഛൻെറ സ്റ്റേഷനറി ബിസിനസിൽ സഹായി ആയി എത്തുമ്പോൾ അുലിന് 20 വയസ് മാത്രം. ഡൽഹിയിലെ ചാവ്രി ബസാറിലെ നയ് സാരക്കിൽ ആയിരുന്നു പിതാവിൻെറ സ്റ്റേഷനറി കട. 1978-ൽ 25,000 രൂപ മുടക്കിലാണ് അച്ഛൻ അലങ്കാര്‍ സ്റ്റേഷനറി മാർട്ട് എന്ന പേരിൽ ഒരു സ്റ്റോര്‍ തുടങ്ങിയത്. അന്ന് 50 ചതുരശ്ര അടി വിസ്തീർണം മാത്രമുള്ള ചെറിയ ഒരു കടയായിരുന്നു അത്. സർക്കാർ ഓഫീസുകളിൽ സ്റ്റേഷനറി സാധനങ്ങൾ വിറ്റഴിക്കുന്നതായിരുന്നു പ്രധാന ബിസിനസ്. എന്നാൽ അതുൽ ഈ ബിസിനസ് ഏറ്റെടുത്ത് അടിമുടി ഒന്ന് പരിഷ്കരിച്ചു.
Samayam Malayalam entrepreneur built small business into a rs 100 crore business
പഠനം നിര്‍ത്തി അച്ഛൻെറ പഴയ ബിസിനസ് ഏറ്റെടുത്തു; വിറ്റുവരവ് 100 കോടി രൂപ


വരുമാനം ഉയര്‍ത്തിയത് എങ്ങനെ?

അച്ഛൻെറ പഴയ ബിസിനസിൽ കൂടുതൽ തുക നിക്ഷേപിച്ച് ഓഡി എന്ന ബ്രാൻഡിൽ പരിഷ്കരിക്കുകയാണ് അതുൽ ആദ്യം ചെയ്തത്. അഞ്ച് ലക്ഷം രൂപ മുതൽമുടക്കി ഡൽഹിയിലെ വീടിൻെറ ബേസ്മെൻറിൽ പുതിയ ഒരു സ്റ്റോര്‍ കൂടെ തുടങ്ങി. പതിയെ പതിയെ ബിസിനസ് വളര്‍ന്നു. ബ്രാൻഡ് നെയിം ക്രിയേറ്റു ചെയ്തത് ബിസിനസ് വളര്‍ത്താൻ ഏറെ സഹായകരമായി. അച്ഛൻ അതുൽ പേപ്പര്‍ എന്ന ഒരു ബ്രാൻഡ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അതുൽ ഓഡി എന്ന ബ്രാൻഡുമായി മുന്നോട്ട് പോയി. തുടക്കത്തിൽ കുറച്ച് ഉത്പന്നങ്ങളുമായി ആയിരുന്നു വിൽപ്പന.

അതുൽ പേപ്പര്‍ ഇപ്പോൾ ഓഡി യൂണിറാപ്‍സ്

തുടക്കത്തിൽ, പ്രൊജക്ടറുകൾക്കായുള്ള ഒച്ച്പി ഷീറ്റുകൾ, സ്റ്റിക്കി നോട്ടുകൾ, ടെലിഫോൺ ബൂത്തുകളിൽ ബില്ലിംഗ് കോളുകൾക്കായി ഉപയോഗിച്ചിരുന്ന എസ്ടിഡി പിസിഒ റോളുകൾ എന്നിങ്ങനെ ഡിമാൻഡുള്ള കുറച്ച് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു ബിസിനസ്. ഇന്ന് നൂറോളം ഉത്പന്നങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് പേപ്പർ ഫുഡ് പാക്കേജിംഗിന് ആവശ്യമായ ഓഡി യൂണി റാപ്സ് എന്ന ബ്രാൻഡ് രൂപീകരിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ ഈ ബിസിനസിൽ നിന്ന് മാത്രം ഏഴ് കോടി രൂപ വരുമാനം നേടി.

സഹോദരങ്ങളും ബിസിനസിലേക്ക്

അതുലും അച്ഛനും ചേർന്നാണ് ഓഡി എന്ന ബ്രാൻഡ് വളര്‍ത്തിയത്. ആദ്യ വർഷം തന്നെ 25 ലക്ഷം രൂപ വിറ്റുവരവോടെ മികച്ച തുടക്കം. പിന്നീട് അതുലിൻറെ സഹോദരന്മാരായ അമിതും സച്ചിനും പിതാവിൻെറ ബിസിനസിൽ ചേർന്നു. എന്നാൽ അതുൽ ഓഡി ഉൽപ്പന്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. 2004-ൽ ഡൽഹിയിലെ ഓഖ്‌ല ഇൻഡസ്ട്രിയൽ ഏരിയയിൽ ഇവര്‍ 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. രണ്ട് വർഷത്തിന് ശേഷം, രാജ്യവ്യാപകമായി ഒരു വിതരണ സ്ഥാപനവും ആരംഭിച്ചു. ബിസിനസ്സ് വളർന്നപ്പോൾ ഹിമാചൽ പ്രദേശിലെ ബദ്ദിയിൽ മറ്റൊരു ഫാക്ടറി കൂടെ തുറന്നു. 2010-ഓടെ കുടുംബാംഗങ്ങൾ മറ്റ് സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ വിതരണം നിർത്തി ഓഡി ഉൽപ്പന്നങ്ങളുടെ മാത്രം വിതരണം ഏറ്റെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്