ആപ്പ്ജില്ല

യൂട്യൂബിൽ നിന്ന് പഠിച്ച ഒരു റീസൈക്ലിങ് വിദ്യ; വരുമാനം ഒരു കോടി രൂപ

ജീവിതത്തിലെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന സമയത്ത് യൂട്യൂബിൽ നിന്ന് പഠിച്ചെടുത്ത ഒരു വിദ്യ. പ്രമോദിൻെറ വരുമാനം ഒരു കോടി രൂപ

Samayam Malayalam 17 May 2022, 4:28 pm
മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി 12,000 രൂപയ്ക്ക് ജോലി ചെയ്തുകൊണ്ടിരുന്ന ഒരു യുവാവ്. കാര്യം പൂനെയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെയിൻറനൻസ് എഞ്ചിനീയറായി ഒക്കെ ആയിരുന്നു ജോലി. പക്ഷേ, പൂനെയിലെ പ്രതിമാസ ചെലവുകൾക്ക് പോലും ഈ പണം തികയില്ലായിരുന്നു. വീട്ടിലേക്ക് എല്ലാ മാസവും 5,000 രൂപ അയച്ചു കഴിഞ്ഞാൽ ചെലവുകളും കഴിഞ്ഞ് പിന്നെ കയ്യിൽ ഒന്നുമില്ലാത്ത അവസ്ഥ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പ്രമോദ് സുസാരെ എന്ന യുവാവ് റിസൈക്ലിങിൻെറ സാധ്യതകളെ പറ്റി ചിന്തിക്കുന്നത്. 2017 ൽ ചൈനയിലേക്കുള്ള ഒരു ബിസിനസ് യാത്ര ജീവിതം തന്നെ മാറ്റി മറിക്കുന്ന ആശയം നൽകുകയായിരുന്നു. യൂട്യൂബിലൂടെ പഠിച്ചെടുത്ത ചെറിയൊരു വിദ്യ ഇപ്പോൾ പ്രമോദിന് നൽകുന്നത് ഒരു കോടി രൂപയിലേറെ വരുമാനമാണ്.
Samayam Malayalam learned a technique from you tube man earns rs 1 crore
യൂട്യൂബിൽ നിന്ന് പഠിച്ച ഒരു റീസൈക്ലിങ് വിദ്യ; വരുമാനം ഒരു കോടി രൂപ


ടയര്‍ കൊണ്ട് കിടിലൻ ഫര്‍ണിച്ചര്‍

ടയറുകളും ഡ്രമ്മുകളും പോലുള്ള ഉത്പന്നങ്ങൾ റീസൈക്കിൾ ചെയ്ത് ആകർഷകമായ ഫർണിച്ചറുകളാക്കി പുനരുൽപ്പാദിപ്പിക്കുന്ന ബിസിനസുകൾ ആണ് പ്രമോദിനെ ആകര്‍ഷിച്ചത്. ഇന്ത്യയിൽ ഇതിന് സാധ്യതയുണ്ടെന്നും ഉൽപ്പനം നിര്‍മിച്ചാൽ വിപണി കണ്ടെത്താമെന്നും മനസ്സിലാക്കി. നാട്ടിലേക്ക് മടങ്ങിയ ശേഷം, അതേ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോഴാണ് ഈ മേഖലയിൽ അങ്ങനെ ആരും തന്നെ ഇല്ലെന്ന് മനസ്സിലാക്കുന്നത്. പിടുഎസ് ഇൻറര്‍നാഷണൽ എന്ന പേരിൽ റീസൈക്കിൾ ചെയ്ത് കിടിലൻ ഉത്പന്ങ്ങളാണ് കമ്പനി ഇപ്പോൾ പുറത്തിറക്കുന്നത്. ലക്ഷങ്ങൾ ആണ് പ്രതിമാസ വരുമാനം. ഡ്രമ്മുകളും ടയറുകളും എങ്ങനെ ഫർണിച്ചറാക്കാമെന്ന് പഠിച്ചതാകട്ടെ യൂട്യൂബിൽ നിന്നും

50,000 രൂപയിൽ നിന്ന് തുടക്കം

ഒരിക്കൽ ബൈക്ക് പഞ്ചറായപ്പോൾ ഒരു ടയർ കടയിൽ കാത്തുനിൽക്കേണ്ടി വന്നു.പഞ്ചറായ പഴയ ടയറിൻെറ വില ചോദിച്ചപ്പോൾ. കിലോയ്ക്ക് എട്ട് രൂപ എന്ന മറുപടി കിട്ടി. ഇത്തരം റീസൈക്കിൾ ഉത്പന്നങ്ങൾ ലാഭമാകും എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പഴയ ടയറുകളിൽ നിന്ന് കസേരകളും മേശകളും ഒക്കെ ഉണ്ടാക്കാൻ ചെറിയ ഒരു തുക നിക്ഷേപിക്കുകയായിരുന്നു. 2018 സെപ്റ്റംബറിൽ ബിസിനസ്സ് ആരംഭിച്ചു, ആദ്യം ഉപഭോക്താക്കളെ ലഭിച്ചില്ല. നിരാശ തോന്നിയെങ്കിലും

ടയര്‍ ഉൽപ്പന്നങ്ങൾ കൂടുതൽ പേര്‍ കാണാൻ റോഡരികിലെ കരിമ്പ് ജ്യൂസ് കേന്ദ്രങ്ങളിലും കടകളിലും പ്രദർശിപ്പിച്ചു. 2019 ജനുവരിയിൽ പൂനെ ആസ്ഥാനമായുള്ള ഒരു കഫേയിൽ നിന്ന് ഓർഡർ ലഭിച്ചു, 50,000 രൂപയുടെ ഓര്‍ഡര്‍. കഫെ ഉദ്ഘാടനത്തിനെത്തിയ സെലിബ്രിറ്റികകൾക്കും സംരംഭകര്‍ക്കുമൊക്കെ ടയര്‍ കസേരകൾ ഇഷ്ടമായതോടെ ഉത്പന്നത്തിന് ഡിമാൻഡ് ആയി. 2019 ൽ താനെയിൽ മറ്റൊരു പ്രോജക്റ്റ് ലഭിച്ചു. ഇതിലൂടെ 5.5 ലക്ഷം രൂപ ലഭിച്ചു.

ലക്ഷ്യമിടുന്നത് കൂടുതൽ ഔട്ട്ലെറ്റുകൾ

കൂടുതൽ പ്രോജക്റ്റുകൾ ലഭിച്ചുതുടങ്ങിയതോടെ ബിസിനസിൽ നിന്നുള്ള വരുമാനവും ഉയര്‍ന്നു. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്ന് പ്രമോദ് തന്നെ പറയുന്നു. ബിസിനസിൽ നിന്ന് ഒരു കോടി രൂപ വരെ വിറ്റുവരവ് ലഭിച്ചു. ഇൻറീരിയറിന് പ്രാധാന്യം നൽകി നിരവധി ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഇപ്പോൾ 14 ജീവനക്കാരുണ്ട്. ഹരിയാന, പഞ്ചാബ്, ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുംഇപ്പോൾ ഓർഡറുകൾ ലഭിക്കുന്നു. കൊവിഡ് കാലത്ത് ആശുപത്രികിടക്കകളും നിര്‍മിച്ച് നൽകിയിരുന്നു. ഈ വര്‍ഷം മുംബൈയിലും താനെയിലും ഔട്ട്‌ലെറ്റുകൾ ആരംഭിക്കാനും പദ്ധതിയിടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്