ആപ്പ്ജില്ല

കുട്ടികൾക്കായി സുരക്ഷിത കളിപ്പാട്ടങ്ങൾ നിർമ്മിച്ച് മീത; കോടികളുടെ വരുമാനവുമായി ഷുമി

നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന കളിപ്പാട്ടങ്ങളുമായാണ് ഷുമി വിപണിയിലെത്തിയിരിക്കുന്നത്. വർഷങ്ങളായി ഒരു സുസ്ഥിര കളിപ്പാട്ട ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിൽ മാത്രമല്ല, സുരക്ഷിതമായ കളിപ്പാട്ടം നിർമ്മിക്കുന്നതിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നു.

Authored byManjari | Samayam Malayalam 21 Apr 2023, 9:23 pm
കുഞ്ഞുങ്ങളെ നോക്കിയും വീട്ടു ജോലികളിൽ ഇടപഴകിയും തീർക്കുന്ന ഒരു ദിവസത്തിനിടയിൽ നെടുവീർപ്പിടാനും വിശ്രമിക്കാനും പരിശ്രമിക്കുന്ന നിരവധി അമ്മമാരുണ്ടാകും. അതിനിടയ്ക്ക് കുട്ടികൾക്ക് എന്തെങ്കിലും കളിപ്പാട്ടം കളിക്കാൻ കൊടുക്കുമ്പോൾ മിക്കവാറും രക്ഷിതാക്കൾക്ക് സംശയങ്ങളുണ്ടാവും. അതിനായാണ് മീത ശർമ്മ ഗുപ്ത 2016 ൽ സുസ്ഥിരവും സുരക്ഷിതവുമായ കളിപ്പാട്ട ബ്രാൻഡ് ആയ 'ഷുമി' ആരംഭിച്ചു.
Samayam Malayalam shumee brand


മീത ഈ ബ്രാൻഡ് ആസൂത്രണം ചെയ്ത് നിർമ്മിച്ചതല്ല. ഹാർവാർഡ് സർവകലാശാലയുടെ പോർട്ടലുകളിൽ നിന്ന് ബ്രാൻഡ് ലോഞ്ച് ചെയ്ത ഡൽഹിയിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച് മീത തന്നെ പറയുകയാണ്. ഡൽഹി ഐഐടിയിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ മീത, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കി. അവിടെ തന്നെ ലാഭകരമായ ഒരു കരിയർ തന്നെ സ്വന്തമായെങ്കിലും, കുടുംബവുമായി കൂടുതൽ അടുക്കണമെന്ന തോന്നലിൽ നിന്നാണ് 2012-ൽ ഡൽഹിയിലെ സ്വന്തം പട്ടണത്തിലേക്ക് മടങ്ങിയെത്തിയത്.


ഒരു ചെറുപ്പക്കാരിയായ അമ്മയെന്ന നിലയിൽ, മീത തന്റെ കുട്ടികൾക്കായി വാങ്ങാൻ കഴിയുന്ന കളിപ്പാട്ടങ്ങൾക്കായി നിരന്തരം തിരയുകയായിരുന്നു. പക്ഷേ ഒന്നും തന്നെ കണ്ടെത്താനായില്ല. അങ്ങനെ സുസ്ഥിരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കളിപ്പാട്ടങ്ങൾക്കായുള്ള തിരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു. ഇന്ത്യയിൽ ലഭിക്കുന്ന കളിപ്പാട്ടങ്ങൾ ഒന്നുകിൽ പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതാണ് അല്ലെങ്കിൽ ചെറിയ കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത ചില ഭാഗങ്ങൾ ഉണ്ടായിരിക്കും. ഐബിഎമ്മിൽ ജോലി ചെയ്തിരുന്ന കാലത്ത് യുഎസിലേക്കുള്ള യാത്രകളിൽ മീത അവിടെയുള്ള കളിപ്പാട്ടങ്ങൾ തിരികെ കൊണ്ടുവരാൻ തുടങ്ങി.

ഈ സമയത്താണ് മീതയ്ക്ക് ഇന്ത്യയിൽ ശരിയായ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അവ ഉണ്ടാക്കിക്കൂടാ എന്ന് ചിന്തയുണ്ടായത്. ആ പ്രതീക്ഷ തന്നെ ആവേശം കൊള്ളിച്ചതായി മീത പറയുന്നു. കളിപ്പാട്ടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള സാങ്കേതിക പരിശീലനം ലഭിച്ചില്ലെങ്കിലും, നല്ല നിലവാരമുള്ളതും താങ്ങാവുന്ന വിലയിൽ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതുമായ ഒരു ബ്രാൻഡ് കൊണ്ടുവരാൻ മീത ആഗ്രഹിച്ചു. അങ്ങനെയാണ് ഷുമി ബ്രാൻഡ് പിറന്നത്. കുട്ടികളുടെ എല്ലാ കഴിവുകളും വികസിപ്പിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങളുടെ ശ്രേണി ഉപയോഗിച്ച് കുട്ടികൾക്ക് അവരുടെ സർഗ്ഗാത്മകതയെ മുന്നോട്ട് കൊണ്ടുവരുന്നതിനായി നൂതനമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കാനുള്ള ഒരു അമ്മയുടെ അന്വേഷണത്തിന്റെ ഫലമാണ് ഈ ബ്രാൻഡ്.

ഷുമീയിലെ ബെസ്റ്റ് സെല്ലറുകളുടെ ശ്രേണിയെ കുറിച്ച് വിശദീകരിച്ചാൽ, ഓരോന്നും വ്യത്യസ്‌ത പ്രായത്തിലുള്ളവർക്കുള്ളവയാണ്. കുഞ്ഞുങ്ങൾക്കുള്ള റാറ്റിൽസ് വേപ്പ് തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നിറങ്ങൾ തുണി തുണികൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, ടീത്തറുകളുമുണ്ട്. അതേസമയം, പിഞ്ചുകുഞ്ഞുങ്ങൾക്കായി, കുട്ടികളുടെ മോട്ടോർ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന വേപ്പ് കൊണ്ട് നിർമ്മിച്ച പുഷ് വാക്കറുകളുമുണ്ട്. അതിൽ ചെറിയ ഡ്രമ്മുകൾ ഉണ്ട്, അത് കുട്ടിയുടെ അനുഭവം രസകരമാക്കുന്നു.

എന്നിരുന്നാലും, ഏറ്റവും ആകർഷകമായ കളിപ്പാട്ടങ്ങളിൽ ഒന്നാണ് 5-ഇൻ-1 ആക്റ്റിവിറ്റി ട്രയാങ്കിൾ. ത്രികോണാകൃതിയിലുള്ള കളിപ്പാട്ടത്തിൽ നിറം തിരിച്ചറിയുന്നതിനും എണ്ണുന്നതിനും സഹായിക്കുന്ന അബാക്കസ് നിറമുള്ള മുത്തുകൾ, വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും കൂട്ടിച്ചേർക്കാൻ സഹായിക്കുന്ന അക്ഷരമാലകൾ, സമയം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ക്ലോക്ക്, മോട്ടോർ ശേഷി വികസിപ്പിക്കുന്നതിനുള്ള ഗിയറുകൾ, എഴുതാൻ ബ്ലാക്ക്ബോർഡ് എന്നിവയുമുണ്ട്. ഇതുകൂടാതെ, പരമ്പരാഗത കഥകളെ അടിസ്ഥാനമാക്കിയുള്ള നിരവധി പസിലുകളും ബോർഡ് ഗെയിമുകളും കുട്ടികൾക്കായുണ്ട്. വെള്ളത്തിൽ കല്ലിട്ട് കൗശലം കാണിച്ച കാക്കയുടെ കഥ ഓർമ്മിപ്പിക്കുന്ന പസിൽ വരെയുണ്ട്.

ഷുമീയിലെ കളിപ്പാട്ടങ്ങൾ സുരക്ഷിതവും വിവിധതരം ചെടികളുടെ മരം കൊണ്ട് നിർമ്മിച്ചതുമാണ്. വേപ്പ്, മാങ്ങ, ബിർച്ച് എന്നിവയാണ് ഏറ്റവും പ്രധാനമായി ഉപയോഗിച്ചിരിക്കുന്നത്. ഷുമിയുടെ മറ്റൊരു പ്രത്യേകത, അവയുടെ ഗുണനിലവാരം കാരണം, ഈ കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്തതാണെന്ന് ആളുകൾ പലപ്പോഴും കരുതുന്നു എന്നതാണ്. നിറങ്ങൾ നോൺ-ടോക്സിക് പെയിന്റ്സ് ആണെന്നും എല്ലാ മെറ്റീരിയലുകളും അമേരിക്കൻ, യൂറോപ്യൻ, ഇന്ത്യൻ മാനദണ്ഡങ്ങളാൽ സാക്ഷ്യപ്പെടുത്തിയതാണെന്നും ഉടമസ്ഥയായ മീത കൂട്ടിച്ചേർക്കുന്നു. കൂടാതെ, കളിപ്പാട്ടങ്ങളുടെ അപകടങ്ങളും ടെൻസൈൽ ശക്തിയും പോലെയുള്ള ഭൗതിക പാരാമീറ്ററുകൾ പരിശോധിക്കാൻ ഒരു ഇൻ-ഹൗസ് ലാബും കമ്പനിക്ക് ഉണ്ട്.

Also Read : കോഫി മേക്കിം​ഗ് മുതൽ ഓർഡർ ഡെലിവറി വരെ എല്ലാം ടെക്നോളജിയിൽ
ഷുമിയുടെ കളിപ്പാട്ടങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, യുഎഇ, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. പ്രതിമാസം 8,000-ത്തിലധികം ഓർഡറുകൾ കമ്പനിക്കുണ്ട്. കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് ഇന്ത്യയിലുടനീളം 100 ലധികം കരകൗശല വിദഗ്ധരുമായി കമ്പനി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ലളിതമായ ആശയത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ബ്രാൻഡിലേക്ക് ഷുമി ഇപ്പോൾ വളർന്നു കഴിഞ്ഞു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
Manjari

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്