ആപ്പ്ജില്ല

വസ്ത്രങ്ങളാൽ നെയ്തു..കോടികൾ

വസ്ത്രങ്ങളിൽ പുതുമ നിറച്ചും ബിസിനസിൽ വിജയം വരിക്കാം. മാറുന്ന കാലത്തിന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്കൊപ്പം നടന്ന് ലോകമെങ്ങും ബിസിനസ് വ്യാപിപ്പിക്കുന്ന ബ്രാൻഡാണ് ആച്ചോ. ബിസിനസ് അറിയാം.

Authored byശിവദേവ് സി.വി | Samayam Malayalam 10 Jul 2022, 2:47 pm
ജോലിയിൽ സുരക്ഷ തോന്നാത്തതിനാൽ ജോലി വിട്ടു. വസ്ത്രമേഖലയിൽ‍ ബിസിനസ് ചെയ്തു. വിജയിച്ചു. കാര്യങ്ങൾ ലളിതമാണെങ്കിലും ഉയർന്നു പോകുന്ന ബിസിനസ് വരുമാനം കഠിനാധ്വാനത്തിന്റെ കൂടെ ഫലമാണെന്നു പറയേണ്ടി വരും. പറഞ്ഞു വരുന്നത് സ്നാപ് ഡീലിലെ മുൻ ജീവനക്കാരനായ അനുരാഗ് സിങ് ഖംഗരോട്ടിനെക്കുറിച്ചാണ്.
Samayam Malayalam textile business success story
വസ്ത്രങ്ങളാൽ നെയ്തു..കോടികൾ


ജോലി വിടുന്നു

വർഷം 2017. ഇ കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും, സ്നാപ് ഡീലും ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത വന്ന സമയം. സ്നാപ് ഡീലിൽ സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന അനുരാഗ് സിങ്ങിന് കമ്പനിയിലെ ജോലി സുരക്ഷയിൽ ആശങ്ക തോന്നി. മെർജിങ് നടന്നാൽ നിരവധി ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്ന അഭ്യൂഹങ്ങൾ ആ സമയത്തുണ്ടായിരുന്നു. ഭാര്യയായ റിംജിം ഹാഡയോട് ആലോചിച്ച് ജോലി രാജി വെക്കുകയും, ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബിസിനസ് ആരംഭിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയും ചെയ്തു.

​ബിസിനസ് തുടക്കം

ഇരുവരും ജയ്പൂരിലേക്ക് താമസം മാറി. ആച്ചോ എന്ന പേരിൽ മോഡേൺ വുമൺ എത്ത്നിക് വെയർ ഫാഷൻ ബ്രാൻഡ് തുടങ്ങാനാണ് തീരുമാനിച്ചത്. മൂന്ന് ജോലിക്കാരുമായി 100 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് ബിസിനസിന്റെ തുടക്കം. 10 ലക്ഷം രൂപയാണ് തുടക്കത്തിൽ നിക്ഷേപിച്ചത്. ഒരു തയ്യൽ മെഷീൻ മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.

​നിലവിലെ ബിസിനസ്

2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വിറ്റുവരവ് 40 കോടി രൂപയിലെത്തി. 25,000 സ്ക്വയർ ഫീറ്റ് സ്ഥലത്ത് 225 ജോലിക്കാരും, 150 തയ്യൽ മെഷീനുകളും എന്ന നിലയിലേക്ക് കമ്പനി വളർന്നു.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട സെലിബ്രിറ്റികളും കമ്പനിയുടെ ഉപഭോക്താക്കളാണ്. 220 രാജ്യങ്ങളിലായി 5 ലക്ഷം സംതൃപ്തരായ ഉപഭോക്താക്കളാണ് ലോകാമാകെ വ്യാപിച്ചു കിടക്കുന്നത്.

സോഷ്യൽ മീഡിയയിലുള്ള പ്രൊമോഷനാണ് ബ്രാൻഡിന്റെ വളർച്ചയ്ക്ക് കൂടുതലായി സഹായിച്ചത്. ഇൻസ്റ്റഗ്രാമിലും, ഫെയ്സ്ബുക്കിലും നിരവധി ആളുകളാണ് കമ്പനിയെ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 6 ലക്ഷം പേർ കമ്പനിയെ ഫോളോ ചെയ്യുന്നു

​ഉല്പന്നങ്ങൾ

കുർത്ത സെറ്റുകൾ, ലെഹങ്ക, ഷറാറ, ഘാഗ്ര - കോളിസ്, സാരികൾ മുതലായ ഉല്പന്നങ്ങളാണ് ഹൈലൈറ്റ്. ഫോക്സ് ജ്വല്ലറി, ബാഗുകൾ, ഷൂ എന്നിവ 1000 രൂപ മുതൽ 10,000 രൂപ വരെയുള്ള വില നിലവാരത്തിൽ ലഭിക്കും.18 തരം വ്യത്യസ്ത ബാഗുകൾ ഒരുക്കിയിരിക്കുന്നു എന്നതും പ്രത്യേകതയാണ്.

ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്ക് എടുക്കാനും, അവരുടെ സംതൃപ്തിക്ക് ഒന്നാം സ്ഥാനം നൽകാൻ നിരന്തരം ശ്രദ്ധിക്കുന്നതാണ് തങ്ങളുടെ വിജയരഹസ്യമെന്ന് അനുരാഗ് പറയുന്നു.

അദ്ധ്വാനം

തുടക്കത്തിൽ കാര്യങ്ങളെല്ലാം അനുരാഗും, ഭാര്യയും മാത്രമാണ് നോക്കിയത്. ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് തലേന്നു വരെയും, കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞ് അ‍ഞ്ചു ദിവസം കഴിഞ്ഞ ഉടനേയും ജോലി ചെയ്ത ദിവസങ്ങളുണ്ട്. ആദ്യ കാലങ്ങളിൽ ഫോട്ടോ ഷൂട്ടുമായും, ഓർഡറുകൾ മാനേജ് ചെയ്യുന്നതുമായും ബന്ധപ്പെട്ട് തുടർച്ചയായ മണിക്കൂറുകൾ ഇരുവരും ജോലി ചെയ്തു.

ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്