ആപ്പ്ജില്ല

വരുത്തിയത് ഒരു ചെറിയ മാറ്റം; മലയാളി കര്‍ഷകയുടെ വരുമാനം 30 ലക്ഷം!

ഭര്‍ത്താവ് ജെയിംസിനെ ജൈവകൃഷിയില്‍ സഹായിക്കാന്‍ തീരുമാനിച്ച അവള്‍ 15 വര്‍ഷം മുമ്പ് കൃഷി വകുപ്പും, കൃഷി വിജ്ഞാന കേന്ദ്രവും (കെ.വി.കെ) നടത്തിയ പരിശീലനത്തിന്റെ ഭാഗമായിരുന്നു.

Samayam Malayalam 13 May 2022, 12:32 pm
കൃഷി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇന്നു മലയാളികളുടെ ചങ്കിടിക്കും. കാരണം കര്‍ഷകരുടെ ദുരിതങ്ങളും, ആത്മഹത്യകളുമാണ് എങ്ങും നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ കൊവിഡിനു ശേഷം കാര്‍ഷിക പാരമ്പര്യമുള്ള സംസ്ഥാനത്ത് കൃഷിയിലേക്കു കടന്നുവരാന്‍ യുവാക്കളടക്കം തയാറാകുന്നു. മണ്ണിനെ സ്‌നേഹിച്ചാല്‍ അതു പൊന്നു വിളയിക്കുമെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പാലക്കാട്ടുകാരി സ്വപ്‌ന ജെയിംസ്. സാധാരണ കൃഷി രീതികളില്‍ ചെറിയൊരു മാറ്റം വരുത്തിയതോടെ സ്വപ്‌നയുടെ കൃഷിയിടം ശരിക്കും സ്വര്‍ഗമായി മാറി.
Samayam Malayalam young women farmer from palakkad earn lakhs by applying simple technics in farming
വരുത്തിയത് ഒരു ചെറിയ മാറ്റം; മലയാളി കര്‍ഷകയുടെ വരുമാനം 30 ലക്ഷം!


ആത്മാര്‍ത്ഥയും കഠിനാദ്ധ്വാവും പിന്നെ ആ ആശയവും

ആത്മാര്‍ത്ഥയും കഠിനാദ്ധ്വാനവും തന്നെയാണ് സ്വപ്നയെ വിജയത്തിലെത്തിച്ചതെന്നതില്‍ തര്‍ക്കമില്ല. സ്വപ്‌നയുടെ 15 ഏക്കര്‍ കൃഷിയിടത്തില്‍ ഇന്നു പച്ചപ്പില്ലാത്ത ഒരിഞ്ചു പോലുമില്ല. ഇടവിള കൃഷിയെന്ന ആശയം നടപ്പാക്കിയതാണ് ഇതിനു കാരണം. മണ്ണിനെയും, കാലാവസ്ഥയേയും മനസിലാക്കി വിത്തിറക്കിയപ്പോള്‍ വരുമാനം കുതിച്ചു.

Also Read: സേവിങ്‌സ് അക്കൗണ്ട്, ചെക്ക് നിയമങ്ങളില്‍ മാറ്റവുമായി പൊതുമേഖലാ ബാങ്ക്; അറിയേണ്ട കാര്യങ്ങള്‍

വിവാഹശേഷം കൃഷിയോടുള്ള താല്‍പര്യം വര്‍ധിച്ചതായി സ്വപ്‌ന പറയുന്നു. 45 വയസ് പിന്നിടുമ്പോഴും കൃഷിയോടുള്ള അഭിനിവേശത്തില്‍ യാതൊരു കുറവുമില്ല. ഭര്‍ത്താവ് ജെയിംസിനെ ജൈവകൃഷിയില്‍ സഹായിക്കാന്‍ തീരുമാനിച്ച അവള്‍ 15 വര്‍ഷം മുമ്പ് കൃഷി വകുപ്പും, കൃഷി വിജ്ഞാന കേന്ദ്രവും (കെ.വി.കെ) നടത്തിയ പരിശീലനത്തിന്റെ ഭാഗമായിരുന്നു.

​കുളക്കാട്ടുകുറിശ്ശിയുടെ അഭിമാനം

പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുളക്കാട്ടുകുറിശ്ശി എന്ന കൊച്ചു ഗ്രാമത്തെ ഇന്ത്യയുടെ ജൈവ വിള ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സ്വപ്‌നയ്ക്ക് അഭിമാനിക്കാം. മണ്ണില്‍ രാസ ഉപയോഗം ഒഴിവാക്കാനും ജൈവകൃഷി രീതികള്‍ സ്വീകരിക്കാനും സ്വപ്‌ന മുന്‍കൈയ്യെടുത്തു.

Also Read: 'നാനോ' ടാറ്റയുടെ പൂർത്തിയാക്കാൻ പറ്റാത്ത കഥ; വരുന്നു ഇലക്ട്രിക് കരുത്തിൽ

ഇന്ന്, സ്വപ്ന ഏക്കറിന് ശരാശരി രണ്ടു ലക്ഷം രൂപ വരുമാനം നേടുന്നതായി ബെറ്റര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു വര്‍ഷം ഏകദേശം 30 ലക്ഷം രൂപയോളം സമ്പാദിക്കാനും അവര്‍ക്കു സാധിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

​പരിശീലനത്തില്‍നിന്ന് ഊര്‍ജം

സര്‍ക്കാര്‍ തലത്തില്‍ ലഭിച്ച പരീശീലനം സ്വപ്‌നയ്ക്ക് കൃഷി ഭൂമിയില്‍ പരീക്ഷണം നടത്താനുള്ള ആത്മവിശ്വാസം നല്‍കി. അതുവരെ റബര്‍ മാത്രം കൃഷി ചെയ്തിരുന്ന മണ്ണില്‍ അവള്‍ തെങ്ങ്, കവുങ്ങ്, കൊക്കോ, ജാതിക്ക, കാപ്പി, ചക്ക, കുരുമുളക് എന്നിവ നട്ടു. ഇവയ്‌ക്കൊപ്പം മരച്ചീനി, വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന, പാവയ്ക്ക, മുളക്, പടവലം, മത്തങ്ങ, വൈവിധ്യമാര്‍ന്ന കിഴങ്ങുവിളകള്‍ എന്നിവയും ഉള്‍പ്പെടുത്തി.

Also Read: ആരാണ് എയര്‍ ഇന്ത്യയുടെ ഈ പുതിയ നായകന്‍?

റബറിനു വേണ്ടി നടത്തിയ രാസവള പ്രയോഗങ്ങള്‍ മണ്ണിന്റെ ശേഷിയെ മുമ്പ് നശിപ്പിച്ചിരുന്നു. ആകെയുണ്ടായിരുന്ന സമ്പാദ്യം നിലം മാത്രമായിരുന്നു. തുടര്‍ന്നാണ് 2006 വൈവിധ്യവല്‍ക്കരണം നടപ്പാക്കിയത്. ഇടപെടല്‍ വിജയം കണ്ടില്ലേല്‍ റബറിലേക്കു തന്നെ തിരിയാന്‍ ഇരുവരും തീരുമാനിച്ചിരുന്നു.

വരുമാന വര്‍ധയ്ക്കുള്ള ആശയങ്ങള്‍ ബാക്കി

കൃഷി ഭൂമിയുടെ സ്വാഭാവിക തനിമ തിരികെ കൊണ്ടുവരുന്നതിനും, വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇടവിളകള്‍ക്കൊപ്പം മത്സ്യക്കൃഷിയും, മൃഗസംരക്ഷണവും ദമ്പതികള്‍ സ്വീകരിച്ചു. ജലത്തിന്റെ ഉപയോഗം കുറയ്ക്കുകയും മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുകയും നൈട്രജന്‍ സ്ഥിരപ്പെടുത്തുകയും കീടങ്ങളുടെ ആക്രമണം തടയുകയും ചെയ്യുന്ന രീതിയിലാണ് വിളകള്‍ തെരഞ്ഞെടുക്കുന്നതെന്നു സ്വപ്‌ന പറയുന്നു.

Also Read: ഓഫീസിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ടതിന് പുലിവാൽ പിടിച്ച് ഇന്ത്യൻ കമ്പനി; ജോലി ഉപേക്ഷിച്ചത് 800 ജീവനക്കാർ

കൂട്ടുകൃഷി ആയതുകൊണ്ടു തന്നെ നിരവധി വകഭേദങ്ങള്‍ പരീക്ഷിക്കാനും സ്വപ്‌നയ്ക്കായി. 45 ഇനം മാമ്പഴങ്ങള്‍, 33 തരം ചക്ക ഇനങ്ങള്‍, 26 ജാതിക്ക ഇനങ്ങള്‍, 14 വ്യത്യസ്ത പേരയ്ക്ക മരങ്ങള്‍, നാരങ്ങ കുടുംബത്തില്‍ നിന്നുള്ള എട്ട് മരങ്ങള്‍, 12 ഇനം വെണ്ടയ്ക്ക ഇനങ്ങളും അവര്‍ പരീക്ഷിച്ചു വിജയിച്ചു.

​വര്‍ഷം മുഴുവന്‍ വരുമാനം നേടുന്നു

ഇടവിള, കൂട്ടുകൃഷികള്‍ വഴി വര്‍ഷം മുഴുവന്‍ വരുമാനം നിലനിര്‍ത്താന്‍ സ്വപ്‌നയ്ക്കു സാധിക്കുന്നുണ്ട്. സാധാരണ കൃഷി രീതികള്‍ പിന്തുടരുന്ന കര്‍ഷകരുടെ ഏറ്റവും വലിയ തിരിച്ചടി സീസണുകളാണ്. വരുമാനം സീസണുകളില്‍ മാത്രം ഒതുങ്ങുന്നതാണ് അവരുടെ വരുമാനത്തെ ബാധിക്കുന്നത്. അതുകൊണ്ടു തന്നെ സീസണ്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചില്ലേല്‍ പട്ടിണിയും കടവും മിച്ചം.

Also Read: 'റോക്കി ഭായിയെ വെല്ലുന്ന ജീവിതം'; ലോകത്തിലെ ആദ്യ ശതകോടീശ്വരന്‍ ഇദ്ദേഹം

പശുക്കളുടെ ചാണകവും മൂത്രവുമെല്ലാം വിവിധ രീതികകളില്‍ സംയോജിപ്പിച്ച് വളമാകുന്നു ഇവിടെ. കൃത്രിമ കുളം വഴി പ്രതിവര്‍ഷം നാലു ലക്ഷം ലിറ്റര്‍ മഴവെള്ളം സംഭരിക്കുന്നു. ഇതുവഴി ചെലവുകള്‍ പതിന്‍മടങ്ങ് കുറയ്ക്കാന്‍ ഈ കര്‍ഷകയ്ക്കായി. വിജയത്തിനു കാരണവും ഇതുതന്നെ. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.സി.എ.ആര്‍) 'ഇന്നവേറ്റീവ് ഫാര്‍മര്‍' പുരസ്‌കാരം നല്‍കി ആദരിച്ച കര്‍ഷക കൂടിയാണ് സ്വപ്ന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്