മ്യൂച്വൽ ഫണ്ടുകളിലെ ഒരു പ്രധാന വിഭാഗമാണ് ഡെറ്റ് ഫണ്ടുകൾ. ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിച്ച്, നിശ്ചിത ശതമാനം പലിശ നേടിയെടുക്കുന്ന സ്കീമുകളാണിവ.സെക്യൂരിറ്റി ടൈപ്പ്, നിക്ഷേപ ചക്രവാളം എന്നിവയെ അടിസ്ഥാനമാക്കി ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ 16 തരമാക്കിയാണ് സെബി വേർതിരിച്ചിരിക്കുന്നത്.
ഡെറ്റ് ഫണ്ടുകൾക്ക് റിസ്ക് കുറവാണെന്നാണ് പൊതുവെയുള്ള ധാരണ. ഇവ നന്നായി വൈവിധ്യവൽക്കരിച്ച, സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളാണെന്നാണ് പലരും കരുതാറുള്ളത്. യഥാർത്ഥത്തിൽ മിക്ക ഡെറ്റ് ഫണ്ടുകളുടെയെും അസറ്റുകൾ മിക്കതും സ്വകാര്യ കമ്പനികളിലാണ്.
എന്നാൽ ഓഹരി വിപണിയിലെ മറ്റേതൊരു നിക്ഷേപ ഉപകരണത്തെയും പോലെ ഡെറ്റ് ഫണ്ടുകളിലും റിസ്കെന്ന ഘടകം ഉൾപ്പെട്ടിരിക്കുന്നു. പലിശ നിരക്കുകളിലുള്ള റിസ്ക്, ക്രെഡിറ്റ് റിസ്ക്, ലിക്വിഡിറ്റി റിസ്ക് എന്നിവ അവയിൽ ചിലതാണ്. എന്നാൽ പോർട്ഫോളിയോ കോൺസൺട്രേഷനെന്ന വലിയ റിസ്ക് വിശകലനം ചെയ്യാൻ പലരും വിട്ടു പോവാറുണ്ട്.
നിലവിൽ എല്ലാ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെയും അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) എന്നത് ഏകദേശം 13 ലക്ഷം കോടി രൂപയാണ്. മുൻനിരയിലുള്ള 20 കമ്പനികളുടെ ഡെറ്റ് അലോക്കേഷൻ പരിശോധിച്ചാൽ ഏകദേശം 10 ലക്ഷം കോടി രൂപയും പ്രൈവറ്റ് ഗ്രൂപ്പ് കമ്പനികളിലാണുള്ളത്. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി- ബില്ലുകൾ, ക്യാഷ് തുടങ്ങിയുള്ള ആകെ ഡെറ്റ് എയുഎം കണക്കാക്കുമ്പോൾ ഇത് 80% വരും.
Also Read : ഫെഡ് പലിശ നിരക്ക് വർധന; നിങ്ങളുടെ മ്യൂച്വൽ ഫണ്ടിനെ ബാധിക്കുമോ?
ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെട്ടിരിക്കുന്നവ
കോർപ്പറേറ്റ് ഡെറ്റ്, കൊമേഷ്യൽ പേപ്പർ, ഗവൺമെന്റ് സെക്യൂരിറ്റികൾ, ക്യാഷ്, സർട്ടിഫിക്കേറ്റ്സ് ഓഫ് ഡെപ്പോസിറ്റ്സ്, ഫ്ലോട്ടിങ് റേറ്റ് ഇൻസ്ട്രുമെന്റ്സ്, പാസ് ത്രൂ സർട്ടിഫിക്കറ്റുകൾ, സെക്യൂരിറ്റൈസ്ഡ് ഡെറ്റ്, ഡൊമസ്റ്റിക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്,ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയെല്ലാം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെടാറുണ്ട്.
ഡെറ്റ് ഫണ്ടുകൾ, ഈ മേഖലയിലെ 5% എയുഎം,അതായത് ഏതദേശം 67,000 കോടി രൂപ എച്ച്ഡിഎഫ്സി ഗ്രൂപ്പിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ക്രെഡില ഫിനാൻഷ്യൽ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ വിവിധ ബോണ്ടുകളിലും, സെക്യൂരിറ്റികളിലുമായാണ് നിക്ഷേപം.
4% എയുഎം, അതായത് ഏകദേശം 48,000 കോടി രൂപ റിലയൻസ് ഗ്രൂപ്പിലാണുള്ളത്. ഏകദേശം 40,000 കോടി രൂപ ടാറ്റ ഗ്രൂപ്പിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 26,000 കോടി രൂപയോളം ആക്സിസ് ഗ്രൂപ്പിലാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. 17,000 കോടി രൂപയോളം കൊടക് ഗ്രൂപ്പിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ബജാജ്, ഐസിഐസിഐ ഗ്രൂപ്പ് എന്നിവയിൽ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ളത്.
ഇത്തരം ഗ്രൂപ്പുകളിലുള്ള ഏതെങ്കിലും ഒരു കമ്പനിക്ക് സമ്മർദ്ദമുണ്ടാവുന്ന അതേ ഗ്രൂപ്പിലെ മറ്റു കമ്പനികളേയും അത് ദോഷകരമായി ബാധിക്കാനിടയുണ്ട്. ഇത് ഫണ്ടിന്റെ ആകെ റിസ്കിനെ ബാധിക്കുന്നു. ഇത് നിക്ഷേപകർക്കുള്ള മുന്നറിയിപ്പാണെന്നു കരുതുന്ന വിദഗ്ധരുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവൺമെന്റ് സെക്യൂരിറ്റികളിലുള്ള നിക്ഷേപവും കൂടി വരുന്നുണ്ട്. ഉയർന്ന പലിശയാണ് ഡെറ്റ് ഫണ്ടുകളെ ഇതിലേക്ക് ആകർഷിച്ചത്.
Also Read: എസ്ഐപി; 10,000 രൂപ 3 വർഷം കൊണ്ട് 9 ലക്ഷമാക്കിയ രണ്ട് മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്
ഡെറ്റ് ഫണ്ടുകളുടെ 15% ഹോൾഡിങ്ങുകളും ക്യാഷ് അധിഷ്ഠിത നിക്ഷേപങ്ങളാണ്. 25% സർക്കാർ സെക്യൂരിറ്റികളിലും, ട്രഷറി ബില്ലുകളിലുമായി നിക്ഷേപിച്ചിരിക്കുന്നു. 56% AAA റേറ്റിങ്ങുള്ള ബോണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
AA,A റേറ്റിങ് ബോണ്ടുകളിലുള്ള നിക്ഷേപം 5% ൽ താഴെയാണ്. ഉയർന്ന റിസ്കുള്ള ബി,സി,ഡി റേറ്റഡ് ബോണ്ടുകളിൽ 500 കോടിയോളം നിക്ഷേപമുണ്ടെന്നതും ആശങ്ക ഉണ്ടാക്കുന്ന ഘടകമാണ്.
ഇക്കാരണങ്ങളാൽ തന്നെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷപേത്തിന് വ്യക്തമായ പ്ലാനുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിക്ഷേപ ചക്രവാളം, നിക്ഷേപ തന്ത്രങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ചു വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. നിക്ഷേപം തുടങ്ങുന്നതിനു മുമ്പ് പ്രഫഷണൽ ഉപദേശം തേടുകയുമാവാം.
( മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കു നൽകിയ വിവരങ്ങൾ മാത്രമാണ്. നിലവിൽ,ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഓഹരി വിപണി / മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ എപ്പോഴും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപങ്ങൾ നടത്തേണ്ടതാണ്)
Read Latest Business News and Malayalam News
ഡെറ്റ് ഫണ്ടുകൾക്ക് റിസ്ക് കുറവാണെന്നാണ് പൊതുവെയുള്ള ധാരണ. ഇവ നന്നായി വൈവിധ്യവൽക്കരിച്ച, സുരക്ഷിതമായ നിക്ഷേപ ഉപകരണങ്ങളാണെന്നാണ് പലരും കരുതാറുള്ളത്. യഥാർത്ഥത്തിൽ മിക്ക ഡെറ്റ് ഫണ്ടുകളുടെയെും അസറ്റുകൾ മിക്കതും സ്വകാര്യ കമ്പനികളിലാണ്.
എന്നാൽ ഓഹരി വിപണിയിലെ മറ്റേതൊരു നിക്ഷേപ ഉപകരണത്തെയും പോലെ ഡെറ്റ് ഫണ്ടുകളിലും റിസ്കെന്ന ഘടകം ഉൾപ്പെട്ടിരിക്കുന്നു. പലിശ നിരക്കുകളിലുള്ള റിസ്ക്, ക്രെഡിറ്റ് റിസ്ക്, ലിക്വിഡിറ്റി റിസ്ക് എന്നിവ അവയിൽ ചിലതാണ്. എന്നാൽ പോർട്ഫോളിയോ കോൺസൺട്രേഷനെന്ന വലിയ റിസ്ക് വിശകലനം ചെയ്യാൻ പലരും വിട്ടു പോവാറുണ്ട്.
നിലവിൽ എല്ലാ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെയും അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) എന്നത് ഏകദേശം 13 ലക്ഷം കോടി രൂപയാണ്. മുൻനിരയിലുള്ള 20 കമ്പനികളുടെ ഡെറ്റ് അലോക്കേഷൻ പരിശോധിച്ചാൽ ഏകദേശം 10 ലക്ഷം കോടി രൂപയും പ്രൈവറ്റ് ഗ്രൂപ്പ് കമ്പനികളിലാണുള്ളത്. ഗവൺമെന്റ് സെക്യൂരിറ്റികൾ, ടി- ബില്ലുകൾ, ക്യാഷ് തുടങ്ങിയുള്ള ആകെ ഡെറ്റ് എയുഎം കണക്കാക്കുമ്പോൾ ഇത് 80% വരും.
Also Read : ഫെഡ് പലിശ നിരക്ക് വർധന; നിങ്ങളുടെ മ്യൂച്വൽ ഫണ്ടിനെ ബാധിക്കുമോ?
ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെട്ടിരിക്കുന്നവ
കോർപ്പറേറ്റ് ഡെറ്റ്, കൊമേഷ്യൽ പേപ്പർ, ഗവൺമെന്റ് സെക്യൂരിറ്റികൾ, ക്യാഷ്, സർട്ടിഫിക്കേറ്റ്സ് ഓഫ് ഡെപ്പോസിറ്റ്സ്, ഫ്ലോട്ടിങ് റേറ്റ് ഇൻസ്ട്രുമെന്റ്സ്, പാസ് ത്രൂ സർട്ടിഫിക്കറ്റുകൾ, സെക്യൂരിറ്റൈസ്ഡ് ഡെറ്റ്, ഡൊമസ്റ്റിക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്,ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് തുടങ്ങിയവയെല്ലാം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ ഉൾപ്പെടാറുണ്ട്.
ഡെറ്റ് ഫണ്ടുകൾ, ഈ മേഖലയിലെ 5% എയുഎം,അതായത് ഏതദേശം 67,000 കോടി രൂപ എച്ച്ഡിഎഫ്സി ഗ്രൂപ്പിലാണ് നിക്ഷേപിച്ചിരിക്കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ക്രെഡില ഫിനാൻഷ്യൽ, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയവയുടെ വിവിധ ബോണ്ടുകളിലും, സെക്യൂരിറ്റികളിലുമായാണ് നിക്ഷേപം.
4% എയുഎം, അതായത് ഏകദേശം 48,000 കോടി രൂപ റിലയൻസ് ഗ്രൂപ്പിലാണുള്ളത്. ഏകദേശം 40,000 കോടി രൂപ ടാറ്റ ഗ്രൂപ്പിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 26,000 കോടി രൂപയോളം ആക്സിസ് ഗ്രൂപ്പിലാണ് ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. 17,000 കോടി രൂപയോളം കൊടക് ഗ്രൂപ്പിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. ബജാജ്, ഐസിഐസിഐ ഗ്രൂപ്പ് എന്നിവയിൽ ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ളത്.
ഇത്തരം ഗ്രൂപ്പുകളിലുള്ള ഏതെങ്കിലും ഒരു കമ്പനിക്ക് സമ്മർദ്ദമുണ്ടാവുന്ന അതേ ഗ്രൂപ്പിലെ മറ്റു കമ്പനികളേയും അത് ദോഷകരമായി ബാധിക്കാനിടയുണ്ട്. ഇത് ഫണ്ടിന്റെ ആകെ റിസ്കിനെ ബാധിക്കുന്നു. ഇത് നിക്ഷേപകർക്കുള്ള മുന്നറിയിപ്പാണെന്നു കരുതുന്ന വിദഗ്ധരുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഗവൺമെന്റ് സെക്യൂരിറ്റികളിലുള്ള നിക്ഷേപവും കൂടി വരുന്നുണ്ട്. ഉയർന്ന പലിശയാണ് ഡെറ്റ് ഫണ്ടുകളെ ഇതിലേക്ക് ആകർഷിച്ചത്.
Also Read: എസ്ഐപി; 10,000 രൂപ 3 വർഷം കൊണ്ട് 9 ലക്ഷമാക്കിയ രണ്ട് മ്യൂച്വൽ ഫണ്ടുകൾ ഇവയാണ്
ഡെറ്റ് ഫണ്ടുകളുടെ 15% ഹോൾഡിങ്ങുകളും ക്യാഷ് അധിഷ്ഠിത നിക്ഷേപങ്ങളാണ്. 25% സർക്കാർ സെക്യൂരിറ്റികളിലും, ട്രഷറി ബില്ലുകളിലുമായി നിക്ഷേപിച്ചിരിക്കുന്നു. 56% AAA റേറ്റിങ്ങുള്ള ബോണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
AA,A റേറ്റിങ് ബോണ്ടുകളിലുള്ള നിക്ഷേപം 5% ൽ താഴെയാണ്. ഉയർന്ന റിസ്കുള്ള ബി,സി,ഡി റേറ്റഡ് ബോണ്ടുകളിൽ 500 കോടിയോളം നിക്ഷേപമുണ്ടെന്നതും ആശങ്ക ഉണ്ടാക്കുന്ന ഘടകമാണ്.
ഇക്കാരണങ്ങളാൽ തന്നെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷപേത്തിന് വ്യക്തമായ പ്ലാനുണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിക്ഷേപ ചക്രവാളം, നിക്ഷേപ തന്ത്രങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ചു വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. നിക്ഷേപം തുടങ്ങുന്നതിനു മുമ്പ് പ്രഫഷണൽ ഉപദേശം തേടുകയുമാവാം.
( മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കു നൽകിയ വിവരങ്ങൾ മാത്രമാണ്. നിലവിൽ,ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഓഹരി വിപണി / മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ എപ്പോഴും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപങ്ങൾ നടത്തേണ്ടതാണ്)
Read Latest Business News and Malayalam News