ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മാനേജ് ചെയ്യുക എന്ന വലിയ ജോലിയാണ് മ്യൂച്വൽ ഫണ്ട് ഹൗസുകൾ ചെയ്യുന്നത്. സ്വന്തം പണം മാനേജ് ചെയ്യുന്നതു പോലെ ഈ പണം കൈകാര്യം ചെയ്യണമെന്നതാണ് മ്യൂച്വൽ ഫണ്ടിന്റെ അടിസ്ഥാന തത്ത്വം. ഇതിനായി ആത്മാർത്ഥത, സുതാര്യത, കഴിവ് എന്നിവ അത്യാവശ്യമാണ്. ഇതിനെല്ലാമുപരി റിസ്ക് മാനേജ് ചെയ്യുക എന്നതും പ്രധാനമാണ്.
ഒരു സിസ്റ്റത്തിനുള്ളിൽ നിന്നു കൊണ്ടുള്ള പ്രവർത്തനമാണ് ഒരു ഫണ്ട് മാനേജർ നടത്തുന്നത്. സ്ഥാപനത്തിനുള്ളിൽ ഒരു എത്തിക്സ് ഉണ്ടാക്കുകയും, നിയനന്ത്രണം കൊണ്ടു വരികയും ചെയ്യേണ്ടതും ആവശ്യമാണ്.
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾ വലിയ വളർച്ചയാണ് കാണിക്കുന്നത്. യുപിഐ, ഓൺലൈൻ വിനിമയങ്ങളുടെ കണക്ക് ദിനം തോറും കുതിച്ചുയരുന്നു. നിരവധി പ്രൈവറ്റ് കമ്പനികൾ മാർക്കറ്റിൽ മത്സരിക്കുകയാണ്.
കോവിഡിനു ശേഷം നിരവധി റീടെയിൽ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്ക് കടന്നു വന്നു. ഇതോടൊപ്പം നഷ്ടം സംഭവിച്ചവരും, സാധാരണക്കാരുമടക്കം വലിയ ഒരു വിഭാഗത്തിന് മ്യൂച്വൽ ഫണ്ടുകളുടെ വരുമാന സാധ്യത ബോദ്ധ്യപ്പെട്ടു. സ്മാർട് ഫോണുകൾ വ്യാപകമായതും, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭിച്ചതും ഓൺലൈൻ ഇടപാടുകൾ ഭീമമായ തോതിൽ വർധിപ്പിച്ചു. മ്യൂച്വൽ ഫണ്ടിന്റെ പരസ്യങ്ങളും ജനങ്ങളെ അടുപ്പിക്കാൻ സഹായിച്ചു.
സെലിബ്രിറ്റികളെ അടക്കം ഉൾപ്പെടുത്തി മ്യൂച്വൽ ഫണ്ട് ശരിയാണ് പോലെയുള്ള പരസ്യങ്ങൾ നൽകിയത് ഈ മേഖലയ്ക്ക് കരുത്തു പകർന്നു. നിക്ഷേപം എന്നാൽ ബാങ്കോ, പോസ്റ്റോഫീസോ എന്ന പരമ്പാരാഗത ചിന്താഗതി മാറിത്തുടങ്ങി. റിസ്കെടുക്കാൻ മടിയില്ലാത്ത, വരുമാനമുള്ള ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും ഈ രംഗത്തിന് ഊർജ്ജമായി.
ഇന്ന് ഏതാനും ക്ലിക്കുകൾ കൊണ്ടു പോലും മ്യൂച്വൽ ഫണ്ടിൽ അക്കൗണ്ട് ആരംഭിക്കാം. പണം ഇടുകയോ, പിൻവലിക്കുകയോ ചെയ്യുന്നത് ലളിതമാണ്. ഓൺലൈനായി റിട്ടേൺ കാണാൻ സാധിക്കുമെന്നത് നേട്ടമാണ്. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്കോ, ദീർഘകാലത്തേക്കോ ഫണ്ട് നടത്തിയ പെർഫോർമൻസ് അറിയാൻ സാധിക്കും.
ഇന്ന് മ്യൂച്വൽ ഫണ്ട് ഹൗസുകൾ നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും പ്രായവും, സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച് തിരഞ്ഞെടുക്കേണ്ടവായാണ് ഇവ. ലോക് ഇൻ പീരിയഡിലും, തിരിച്ചു കിട്ടുന്ന ശതമാനത്തിലും വ്യത്യാസമുണ്ടായിരിക്കും. അതിനാൽത്തന്നെ ഏതെങ്കിലും ഒരു ഫണ്ട് ഹൗസിനെ മാത്രം ആശ്രിയിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപത്തെ വൈവിധ്യവൽക്കരിക്കുന്നതാണ്. ഏറ്റവും അനുയോജ്യമായ ഒന്നിലധികം സ്കീമുകൾ ഇപ്രകാരം തിരഞ്ഞെടുക്കുന്നത് റിട്ടേൺ ശതമാനം മാത്രം നോക്കുന്നതിനേക്കാൾ മെച്ചമാണ്.
ഒരു സിസ്റ്റത്തിനുള്ളിൽ നിന്നു കൊണ്ടുള്ള പ്രവർത്തനമാണ് ഒരു ഫണ്ട് മാനേജർ നടത്തുന്നത്. സ്ഥാപനത്തിനുള്ളിൽ ഒരു എത്തിക്സ് ഉണ്ടാക്കുകയും, നിയനന്ത്രണം കൊണ്ടു വരികയും ചെയ്യേണ്ടതും ആവശ്യമാണ്.
ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾ വലിയ വളർച്ചയാണ് കാണിക്കുന്നത്. യുപിഐ, ഓൺലൈൻ വിനിമയങ്ങളുടെ കണക്ക് ദിനം തോറും കുതിച്ചുയരുന്നു. നിരവധി പ്രൈവറ്റ് കമ്പനികൾ മാർക്കറ്റിൽ മത്സരിക്കുകയാണ്.
കോവിഡിനു ശേഷം നിരവധി റീടെയിൽ നിക്ഷേപകർ ഇന്ത്യൻ ഓഹരിവിപണിയിലേക്ക് കടന്നു വന്നു. ഇതോടൊപ്പം നഷ്ടം സംഭവിച്ചവരും, സാധാരണക്കാരുമടക്കം വലിയ ഒരു വിഭാഗത്തിന് മ്യൂച്വൽ ഫണ്ടുകളുടെ വരുമാന സാധ്യത ബോദ്ധ്യപ്പെട്ടു. സ്മാർട് ഫോണുകൾ വ്യാപകമായതും, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭിച്ചതും ഓൺലൈൻ ഇടപാടുകൾ ഭീമമായ തോതിൽ വർധിപ്പിച്ചു. മ്യൂച്വൽ ഫണ്ടിന്റെ പരസ്യങ്ങളും ജനങ്ങളെ അടുപ്പിക്കാൻ സഹായിച്ചു.
സെലിബ്രിറ്റികളെ അടക്കം ഉൾപ്പെടുത്തി മ്യൂച്വൽ ഫണ്ട് ശരിയാണ് പോലെയുള്ള പരസ്യങ്ങൾ നൽകിയത് ഈ മേഖലയ്ക്ക് കരുത്തു പകർന്നു. നിക്ഷേപം എന്നാൽ ബാങ്കോ, പോസ്റ്റോഫീസോ എന്ന പരമ്പാരാഗത ചിന്താഗതി മാറിത്തുടങ്ങി. റിസ്കെടുക്കാൻ മടിയില്ലാത്ത, വരുമാനമുള്ള ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും ഈ രംഗത്തിന് ഊർജ്ജമായി.
ഇന്ന് ഏതാനും ക്ലിക്കുകൾ കൊണ്ടു പോലും മ്യൂച്വൽ ഫണ്ടിൽ അക്കൗണ്ട് ആരംഭിക്കാം. പണം ഇടുകയോ, പിൻവലിക്കുകയോ ചെയ്യുന്നത് ലളിതമാണ്. ഓൺലൈനായി റിട്ടേൺ കാണാൻ സാധിക്കുമെന്നത് നേട്ടമാണ്. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്കോ, ദീർഘകാലത്തേക്കോ ഫണ്ട് നടത്തിയ പെർഫോർമൻസ് അറിയാൻ സാധിക്കും.
ഇന്ന് മ്യൂച്വൽ ഫണ്ട് ഹൗസുകൾ നിരവധി പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരുടെയും പ്രായവും, സാമ്പത്തിക സാഹചര്യങ്ങളും അനുസരിച്ച് തിരഞ്ഞെടുക്കേണ്ടവായാണ് ഇവ. ലോക് ഇൻ പീരിയഡിലും, തിരിച്ചു കിട്ടുന്ന ശതമാനത്തിലും വ്യത്യാസമുണ്ടായിരിക്കും. അതിനാൽത്തന്നെ ഏതെങ്കിലും ഒരു ഫണ്ട് ഹൗസിനെ മാത്രം ആശ്രിയിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപത്തെ വൈവിധ്യവൽക്കരിക്കുന്നതാണ്. ഏറ്റവും അനുയോജ്യമായ ഒന്നിലധികം സ്കീമുകൾ ഇപ്രകാരം തിരഞ്ഞെടുക്കുന്നത് റിട്ടേൺ ശതമാനം മാത്രം നോക്കുന്നതിനേക്കാൾ മെച്ചമാണ്.