കൊച്ചി: പുതിയ ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതിയുമായി ടാറ്റാ എഐഎ ഫണ്ട്. പദ്ധതിക്ക് കീഴിലെ നിക്ഷേപങ്ങളിൽ
70 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും. ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് എന്ന പേരിലാണ് പുതിയ ഫണ്ട് അവതരിപ്പിച്ചത്. മാർച്ച് 31 വരെ നിക്ഷേപം നടത്താം. ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള മേഖലകളിലായിരിക്കും പദ്ധതിക്ക് കീഴിലെ നിക്ഷേപം. എന്‍എഫ്ഒ 2024 മാര്‍ച്ച് 31-ന് അവസാനിക്കും.
2024 മാര്‍ച്ച് 31-ന് അവസാനിക്കുന്ന എന്‍എഫ്ഒയില്‍ യൂണിറ്റ് ഒന്നിന് പത്തു രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. അടിസ്ഥാന സൗകര്യം, നിര്‍മാണം, ബാങ്കിങ്, ഡിജിറ്റല്‍, പ്രതിരോധം തുടങ്ങിയ മേഖലകളിലെ ഉൾപ്പെടെ വിവിധ കമ്പനികളില്‍ ഫണ്ട് നിക്ഷേപം നടത്തും. ടാറ്റാ എഐഎ പോളിസി ഉടമകള്‍ക്ക് പ്രോ-ഫിറ്റ്, പരം രക്ഷക് സൊലൂഷന്, പരം രക്ഷക് പ്ലസ് സൊലൂഷന്, പരം രക്ഷക് പ്രോ സൊലൂഷന്, എലൈറ്റ് സൊലൂഷന് തുടങ്ങിയ വിവിധ പദ്ധതികളിലൂടെ നിക്ഷേപം നടത്താനാവും. ഓഹരികളുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഒരുമിച്ച് പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ടാറ്റാ എഐഎയുടെ യൂലിപ് പദ്ധതികളിലൂടെ ഉപഭോക്താക്കള്‍ ദീര്‍ഘകാലത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ടാറ്റാ എഐഎ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു