ആപ്പ്ജില്ല

ഇപിഎഫ് വരിക്കാരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് മുതൽ വിഹിതം വീണ്ടും 12 ശതമാനമാക്കും

ഇപിഎഫ് കുറയ്‌ക്കുന്നതിലൂടെ കൊവിഡ് കാലത്ത് ജീവനക്കാർക്ക് കൂടുതൽ തുക ശമ്പളമായി ലഭിക്കുന്നതിനും തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഇത് കണക്കിലെടുത്താണ് മെയ് 13ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിയമാനുസൃത പിഎഫ് സംഭാവനയിൽ ഇളവ് വരുത്തിയത്.

Samayam Malayalam 1 Aug 2020, 4:34 pm
ഡൽഹി: ഓഗസ്റ്റ് ഒന്നു മുതൽ എംപ്ലോയീസ് പ്രൊവി‍ഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) വിഹിതം പഴതുപോലെ 24 ശതമാനമാക്കും. ജീവനക്കാർക്കും തൊഴിലുടമയ്ക്കും 12 ശതമാനം വീതമാണ് ഇപിഎഫ്. കൊവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം മെയ് മുതൽ ജൂലൈ വരെ മൂന്ന് മാസത്തേക്ക് കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. നിലവിലെ 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായിട്ടാണ് ഇപിഎഫ് കുറച്ചത്.
Samayam Malayalam EPF
EPF


ശമ്പളത്തിൽനിന്നാണ് എല്ലാമാസവും പിഎഫ് തുക പിടിക്കുക. ഇപിഎഫ് രണ്ട് ശതമാനം കുറയ്‌ക്കുന്നതിലൂടെ കൊവിഡ് കാലത്ത് ജീവനക്കാർക്ക് കൂടുതൽ തുക ശമ്പളമായി ലഭിക്കുന്നതിനും തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഇത് കണക്കിലെടുത്താണ് മെയ് 13ന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിയമാനുസൃത പിഎഫ് സംഭാവനയിൽ ഇളവ് വരുത്തിയത്.

Also Read: ആത്മനിർഭർ ഭാരത് ലോഗോ ഡിസൈൻ മത്സരം: വിജയിക്ക് 25,000 രൂപ ക്യാഷ് പ്രൈസ്, അറിയേണ്ട കാര്യങ്ങളിതാ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ്. ഇപിഎഫ് സ്കീമിന്റെ നിയമങ്ങൾ അനുസരിച്ച് ജീവനക്കാരും തൊഴിലുടമകളും ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. അതായത് ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു. മൊത്തം 24 ശതമാനം നിക്ഷേപത്തിൽ ജീവനക്കാരുടെ വിഹിതവും അതായത് 12 ശതമാനം, തൊഴിലുടമയുടെ 3.67 ശതമാനവും ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു.

തൊഴിലുടമയുടെ വിഹിതമായ ബാക്കി വരുന്ന 8.33 ശതമാനം ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലേക്കും (ഇപിഎസ്) പോകുന്നു. ലോക്ക് ഡൗണിൽ ഇപിഎഫ് നിരക്ക് കുറച്ചതിലൂടെ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളം വർധിച്ചിരുന്നു. ഇതുകൂടാതെ തൊഴിലുടമകൾക്ക് ചെറിയ തോതിൽ സാമ്പത്തിക ലാഭവും ഉണ്ടായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്