ആപ്പ്ജില്ല

പ്രളയ ഭീതിയിൽ ആളുകൾ തോണി വാങ്ങികൂട്ടുന്നു; പൊടി പൊടിച്ച് ഈ ബിസിനസ്

പ്രളയ ഭീതിയിൽ ആളുകൾ തോണി വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ ഫൈബർ വഞ്ചികളുടെ വിൽപ്പനയിലും കുതിപ്പ്. ചെറു തോണികൾക്കും വഞ്ചികൾക്കും ഡിമാൻഡ് ഉണ്ട്. പുഴയുടെ തീരങ്ങളിൽ താമസിയ്ക്കുന്നവരും വഞ്ചികൾ വാങ്ങുന്നുണ്ട്

Samayam Malayalam 18 Jun 2020, 6:15 pm
കൊച്ചി: പ്രതിസന്ധി ഘട്ടങ്ങളിൽ അവസരങ്ങൾ കണ്ടെത്തിയാലോ? ജീവിത വിജയത്തിന് മാത്രമല്ല സാമ്പത്തിക വിജയത്തിനും ഇത് സഹായകരമാണ്. 2018-ലെ പ്രളയത്തിന് ശേഷം കേരളത്തിൽ ഫൈബർ വഞ്ചികളുടെയും ചെറുതോണികളുടെയും ഒക്കെ വിൽപ്പന ഉയർന്നിട്ടുണ്ട്. പ്രളയ സാധ്യത മുൻകൂട്ടിക്കണ്ട് ഈ രംഗത്ത് പ്രവർത്തിയ്ക്കുന്ന സമുദ്ര ഷിപ്പ്‍യാ‍ര്‍ഡ് ഉൾപ്പെടെയുള്ള കമ്പനികളുടെ വിൽപ്പന കുതിച്ചുയരുകയാണ്
Samayam Malayalam ഫൈബർ തോണി വിൽപ്പനയിൽ കുതിപ്പ്
ഫൈബർ തോണി വിൽപ്പനയിൽ കുതിപ്പ്


അരൂരിൽ ആണ് ഫൈബര്‍ വഞ്ചികളുടെ ഉത്പാദന രംഗത്തുള്ള കമ്പനി പ്രവർത്തിയ്ക്കുന്നത്. ശരാശരി
അഞ്ചു ചെറു തോണികൾ വരെ ഇവിടെ ഒരു ദിവസം വിൽപ്പന നടക്കുന്നുണ്ടെന്നാണ് റിപ്പോ‍ര്‍ട്ടുകൾ. 2018-ലെ പ്രളയത്തിനു ശേഷമാണ് ഫൈബ‍ര്‍ വഞ്ചികളുടെ വിൽപ്പന കുതിച്ചുയര്‍ന്നത്.

Also Read: കൊറോണക്കാലത്ത് ലാഭം കൊയ്ത് ഈ ബിസിനസുകൾ

പ്രതിമാസം 150 വഞ്ചികളോളം ഇപ്പോൾ വിറ്റഴിയ്ക്കുന്നുണ്ട്. വലുപ്പമനുസരിച്ച് 25,000 രൂപ മുതൽ 55,000 രൂപ വരെയാണ് വഞ്ചികളുടെ വില. പുഴകളുടെ തീരങ്ങളിൽ താമസിയ്ക്കുന്നവരാണ് ഉപഭോക്താക്കളിൽ അധികവും. എന്തായാലും ഫൈബർ വഞ്ചികൾ, സോളാർ ബോട്ടുകൾ എന്നിവയുടെ എല്ലാം വിൽപ്പന കുതിയ്ക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്