കൊച്ചി: ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകണമെന്ന് ഉത്തരവ് ഇട്ടിരിക്കുയാണ് ഹൈക്കോടതി. ഇതു സംബന്ധിച്ച ഹര്‍ജികളിൽ ആണ് കോടതി തീര്‍പ്പുകൽപ്പിച്ചത് എന്നാണ് സൂചന. ആറു മാസത്തിനകം പെൻഷൻ തുക കൈമാറണം എന്നാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യംചെയ്തുള്ള എൺപതോളം കോടതിയലക്ഷ്യ ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി നിർദേശം.
സുപ്രീംകോടതിയിൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓര്‍ഗനൈസേഷനും കേന്ദ്ര തൊഴിൽമന്ത്രാലയവും നൽകുന്ന ഹർജികളുടെ തീർപ്പിനു വിധേയമായിരിക്കും അന്തിമ വിധി. കേരള ഫോറസ്റ്റ് ഡവലപ്പ്മെൻറ് കോർപ്പറേഷൻ, എച്ച്.ഒ.സി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു.
Also Read: ഗൂഗിൾ പേ അക്കൗണ്ട് ഉണ്ടോ? പ്രമോഷണൽ ഓഫറുകളിലൂടെ 9,000 രൂപ വരെ നേടാം
രണ്ടു വര്‍ഷം മുമ്പ് ഹൈക്കോടതി ഈ വിഷയത്തിൽ ഉത്തരവ് നടപ്പാക്കിയിരുന്നു. ഇത് നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓര്ഗനൈസേഷൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ജീവനക്കാര്‍ ഹര്‍ജി നൽകിയത്.
ഇപിഎഫ്ഒ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇ.പി.എഫ്. പെൻഷൻ നടപ്പാക്കുന്നതിനുമുൻപ് ഒരാൾക്ക് ലഭിച്ചിരുന്ന പെൻഷൻ 1500 മുതൽ 3000 വരെ മാത്രമായിരുന്നു. കോടതി വിധി നടപ്പാക്കാൻ ആയാൽ പെൻഷൻ തുക ഗണ്യമായി ഉയരും.