ന്യൂഡൽഹി: പിഎഫ് ഫണ്ടുകളിൽ നിക്ഷേിയ്ക്കുന്ന തുകയ്ക്ക് ലഭിയ്ക്കുന്ന പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്താൻ ബജറ്റിൽ നിര്‍ദേശമുണ്ട്. ഇിഎഫിൽ രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപിയ്ക്കുന്നവര്‍ക്ക് ലഭിയ്ക്കുന്ന പലിശയ്ക്കാണ് നികുതി നൽകേണ്ടത്. ഒരു വര്‍ഷം 2.5 ലക്ഷം രൂപയിൽ കൂടുതൽ പ്രീമിയം വരുന്ന യൂലിപ് പോളിസികൾക്കണ്ടായിരുന്ന നികുതി ഇളവും സര്‍ക്കാര്‍ നീക്കിയിട്ടുണ്ട്. ഏപ്രിൽ മുതൽ ഇത് പ്രാബല്യത്തിൽ വരും. ജീവനക്കാരുടെ ഇപിഎഫ് വിഹിതത്തിനു മാത്രമാണ് ഇത് ബാധകമാവുക. പ്രൊവിഡൻറ് ഫണ്ടിൽ കോടികൾ നിക്ഷേപിച്ച് ഉയര്‍ന്ന പലിശ വാങ്ങുന്ന നിക്ഷേപകരും ഉള്ള സാഹചര്യത്തിലാണ് നടപടി. ഇപിഎഫിൽ പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപയിൽ കൂടതൽ നിക്ഷേം നടത്തുന്നവര്‍ താരതമ്യേന കുറവാണ്. ഒരു ശതമാനത്തിലും താഴെ മാത്രമാണെന്നാണ് സൂചന.
Also Read: നിത്യജീവിതത്തെ കേന്ദ്ര ബജറ്റ് എങ്ങനെ ബാധിയ്ക്കും?
പിഎഫ് പണത്തിന് നികുതി ചുമത്താൻ സർക്കാർ നിർദ്ദേശം ഇതാദ്യമല്ല. ഇപിഎഫിൻെറ 60 ശതമാനം പലിശയ്ക്ക് നികുതി ഏർപ്പെടുത്തണമെന്ന് 2016 ലെ ബജറ്റ് നിർദ്ദേശിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്നാണ് നിർദ്ദേശം പിൻവലിച്ചത്. അതേസമയം പുതിയ ബജറ്റിലെ നിര്‍ദേശം. നികുതി ഇളവിന് പ്രൊവിഡൻറ് ഫണ്ടിനെ ആശ്രയിക്കുന്ന ഉയര്‍ന്ന വരുമാനക്കാരായ നിക്ഷേപകരെയാണ് ഇത് പ്രധാനമായും ബാധിയ്ക്കുക.
ഒരു വ്യക്തിയുടെ മൊത്തം ശമ്പളത്തിൻെറ 50 ശതമാനം അടിസ്ഥാന ശമ്പളം ആയിരിക്കണമെന്ന നിര്‍ദേശം പുതിയ ശമ്പള കോഡിൽ ഉണ്ട്. ഇതും ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കും. ഉയർന്ന അടിസ്ഥാന ശമ്പളത്തോടുകൂടി ശമ്പള ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നത് പിഎഫിലേക്കുള്ള വിഹിതം വർദ്ധിപ്പിക്കും എന്നത് ശ്രദ്ധേയമാണ്. ഇതു ഉയര്‍ന്ന വരുമാനക്കാരുടെ പിഎഫ് വിഹിതം കുത്തനെ ഉയര്‍ത്തും
Also Read: നിത്യജീവിതത്തെ കേന്ദ്ര ബജറ്റ് എങ്ങനെ ബാധിയ്ക്കും?
പിഎഫ് പണത്തിന് നികുതി ചുമത്താൻ സർക്കാർ നിർദ്ദേശം ഇതാദ്യമല്ല. ഇപിഎഫിൻെറ 60 ശതമാനം പലിശയ്ക്ക് നികുതി ഏർപ്പെടുത്തണമെന്ന് 2016 ലെ ബജറ്റ് നിർദ്ദേശിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ തുടർന്നാണ് നിർദ്ദേശം പിൻവലിച്ചത്. അതേസമയം പുതിയ ബജറ്റിലെ നിര്‍ദേശം. നികുതി ഇളവിന് പ്രൊവിഡൻറ് ഫണ്ടിനെ ആശ്രയിക്കുന്ന ഉയര്‍ന്ന വരുമാനക്കാരായ നിക്ഷേപകരെയാണ് ഇത് പ്രധാനമായും ബാധിയ്ക്കുക.
ഒരു വ്യക്തിയുടെ മൊത്തം ശമ്പളത്തിൻെറ 50 ശതമാനം അടിസ്ഥാന ശമ്പളം ആയിരിക്കണമെന്ന നിര്‍ദേശം പുതിയ ശമ്പള കോഡിൽ ഉണ്ട്. ഇതും ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നേക്കും. ഉയർന്ന അടിസ്ഥാന ശമ്പളത്തോടുകൂടി ശമ്പള ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തുന്നത് പിഎഫിലേക്കുള്ള വിഹിതം വർദ്ധിപ്പിക്കും എന്നത് ശ്രദ്ധേയമാണ്. ഇതു ഉയര്‍ന്ന വരുമാനക്കാരുടെ പിഎഫ് വിഹിതം കുത്തനെ ഉയര്‍ത്തും