പാന്‍ അല്ലേല്‍ ആധാര്‍ മസ്റ്റ്
പണം പിന്‍വലിക്കുന്നതിനോ, നിക്ഷേപിക്കുന്നതിനോ പൗരന്മാര്‍ക്ക് ഇന്നു മുതല്‍ പാന്‍ അല്ലേല്‍ ആധാര്‍ നമ്പർ നിര്‍ബന്ധമാണ്. സഹകരണ ബാങ്കുകളും, പോസ്റ്റ് ഓഫീസുകളും ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം 20 ലക്ഷം രൂപയിലധികം ഇടപാടുകൾ നടത്തുന്നതിനാകും ഈ നിയമം ബാധകമാകുക.
Also Read: ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷന്‍ ഫ്രാഞ്ചൈസി തുടങ്ങാം; കൈ നിറയെ സമ്പാദിക്കാം
കറണ്ട് അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ നിയമങ്ങള്‍ ബാധകമാകുമെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി) ഈ മാസം ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
സി.ബി.ഡി.ടി. പറയുന്നതെന്ത്?
'ഓരോ വ്യക്തിയും ഇടപാട് സമയത്ത് പട്ടികയിലെ കോളം (2)-ല്‍ അയാളുടെ സ്ഥിരം അക്കൗണ്ട് നമ്പറോ, ആധാര്‍ നമ്പറോ രേഖപ്പെടുത്തണം. പ്രസ്തുത പട്ടികയുടെ കോളം (3) ല്‍, അത്തരം രേഖയും, നമ്പറും ശരിയായി ഉദ്ധരിച്ചിട്ടുണ്ടെന്നും അതിന്റെ ആധികാരികതയും ഉറപ്പു വരുത്തണം.'- സി.ബി.ഡി.ടി മേയ് 10 ലെ നോട്ടീസില്‍ പറഞ്ഞു.
Also Read: പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകള്‍ക്ക് കോളടിച്ചു; പുതിയ സംവിധാനം 31 മുതല്‍
അറിയേണ്ട കാര്യങ്ങള്‍
നേരത്തെ ഒറ്റ ദിവസം 50,000 രൂപയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുമ്പോള്‍ മാത്രമേ പാന്‍ കാര്‍ഡ് ആവശ്യമായിരുന്നുള്ളൂ. റൂള്‍ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ, പിന്‍വലിക്കുന്നതിനോ വാര്‍ഷിക പരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല. ആകെ ബാങ്കില്‍ നേരിട്ടു നിക്ഷേപിച്ചാല്‍ മാത്രമേ പരിധി ബാധകമായിരുന്നുള്ളു. എന്നാൽ ഇനി കാര്യങ്ങൾ അങ്ങനെ ആയിരിക്കില്ല. ഓരോ ഇടപാടും നിരീക്ഷണത്തിലായിരിക്കും.
Also Read: 'ദുരിതം വിറ്റ് ജീവിക്കുന്നവര്‍'; ഇന്നു കോടീശ്വരന്‍മാര്‍!
ശ്രദ്ധവേണം
വിജ്ഞാപനമനുസരിച്ച് എല്ലാ വ്യക്തികളും ഉയര്‍ന്ന പണം ഇടപാടുകള്‍ നടത്തുമ്പോള്‍ പാന്‍ നമ്പറോ, ആധാര്‍ നമ്പറോ നല്‍കണം. ബാങ്ക് അധികൃതരും ഉപയോക്താക്കള്‍ വിവരങ്ങള്‍ നല്‍കിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Also Read: നിങ്ങള്‍ 'ഇ.എം.ഐ' ട്രാപ്പിലാണോ? ലക്ഷങ്ങൾ ലാഭിക്കാം, ഇതൊന്നു പരീക്ഷിക്കൂ...
ബാങ്ക് അധികൃതര്‍ ബാങ്ക് രേഖകളില്‍ പാന്‍ നമ്പറും, ആധാര്‍ നമ്പറും സൂക്ഷിക്കുകയും ഇക്കാര്യം കൃത്യസമയത്ത് ആദായനികുതി വകുപ്പിനെ അറിയിക്കുകയും വേണം. പുതിയ നിയമങ്ങള്‍ ബാങ്കുകള്‍ പോലെ തന്നെ പോസ്റ്റ് ഓഫീസുകള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും ബാധകമാണ്.
നിയമം എന്തുകൊണ്ട്?
കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനും നിക്ഷേപം, പിന്‍വലിക്കല്‍ നടപടികളില്‍ സുതാര്യത കൊണ്ടുവരുന്നതും ലക്ഷ്യമിട്ടുള്ളതാണ് നടപടി. പാന്‍, ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതു വഴി ടി.ഡി.എസ്. അടക്കമുള്ള കാര്യങ്ങളല്‍ കൂടുതല്‍ വ്യക്തത വരും. ഇതുവഴി നികുതി ചോര്‍ച്ചയും തടയാനാകും.
Also Read: 'അമ്മ ഒരു പൂവ് ചോദിച്ചു, മക്കള്‍ ഒരു പൂക്കാലം തന്നെ നല്‍കി'; സഹോദരിമാരുടെ വരുമാനം എട്ട് കോടി!
ബാങ്കിലോ, പോസ്റ്റ് ഓഫീസിലോ ഉള്ള ഒന്നോ, അതിലധികമോ അക്കൗണ്ടുകളിലായി 20 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കും നിയമം ബാധകമാകും. ഒരു സാമ്പത്തികവര്‍ഷം ഒരു വ്യക്തിക്കു പരമാവധി 20 ലക്ഷം രൂപ വരെ മാത്രമേ കൈകാര്യം ചെയ്യാനാകൂവെന്നു സാരം. കറന്റ് അക്കൗണ്ട് അല്ലെങ്കില്‍ ക്യാഷ് ക്രെഡിറ്റ് അക്കൗണ്ട് തുറക്കുന്നതിനും നിയമം കര്‍ശനമാക്കും.