വര്‍ക്ക് ഫ്രം ഹോം നികുതി ബാധ്യത കൂട്ടിയേക്കും; കാരണം ഇതാണ്
വര്‍ക്ക് ഫ്രം ഹോം നികുതി ബാധ്യത കൂട്ടിയേക്കും; കാരണം ഇതാണ്
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ടെക് കമ്പനികളും മറ്റു സ്ഥാപനങ്ങളും എല്ലാം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ച് കഴിഞ്ഞു. ചില കമ്പനികൾ 2021 വരെ വര്‍ക്ക് ഫ്രം ഹോം നീട്ടിയിട്ടുമുണ്ട്. എന്നാൽ വര്‍ക്ക് ഫ്രം ഹോം ആദായ നികുതി കൂട്ടാനുള്ള സാധ്യതയും കൂടുതലാണ്. ശമ്പളത്തിൽ ഉൾപ്പെടുന്ന യാത്രാ ബത്ത, വീട്ടു വാടക അലവൻസ് എന്നിവ ഈ വര്‍ഷം നികുതി വിധേയമായേക്കാം എന്നതിനാൽ ആണിത്. വീട്ടു വാടക അലവൻസിന് പുറമെ ലീവ് -ട്രാവൽ അലവൻസ് ഉൾപ്പെടെയുള്ളവയും നികുതി പരിധിയിൽ വന്നേക്കും.
വീട്ടു വാടക നൽകേണ്ടാത്തവര്‍ നികുതി നൽകേണ്ടി വരാം
Also Read: ചൈനീസ് ബ്രാൻഡുകൾക്ക് നിരോധനം; ഇന്ത്യയിൽ തിരിച്ചു വരവിനൊരുങ്ങി സാംസങ്
കൊവിഡ് കാലത്ത് യാത്രകൾക്കിടയില്ലാത്തതിനാൽ ലീവ്, ട്രാവൽ അലവൻസുകളും നികുതി ആകര്‍ഷിച്ചേക്കും. നാലു വര്‍ഷം കൂടുമ്പോൾ രണ്ടു തവണ എൽടിഎ ക്ലെയിം ചെയ്യാനാകും. കമ്പനികൾ ദീര്‍ഘകാല വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിയ്ക്കുന്നതിനാൽ മിക്കവരും വാടക വീടുകളിൽ നിന്ന് തങ്ങളുടെ നാടുകളിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. വീട്ടു വാടക ഒഴിവാക്കിയവര്‍ ഹൗസ് റെൻറ് അലവൻസിന് നികുതി നൽകേണ്ടി വന്നേക്കും എന്നു തന്നെയാണ് നികുതി വിദഗ്ധര്‍ പറയുന്നത്.
യാത്രകൾ ഇല്ലാത്തതിനാൽ യാത്രാബത്തയ്ക്ക് നികുതി
Also Read: കിസാൻ ക്രെഡിറ്റ് കാര്‍ഡ് പുതുക്കാൻ പുതിയ സംവിധാനവുമായി എസ്ബിഐ
വര്‍ക്ക് ഫ്രം ഹോം ആയതിനാൽ ഈ മേഖലകളിൽ ഒന്നും കൂടുതൽ തുക ചെലവഴിയ്ക്കാൻ ഇടയില്ലാത്തതിനാൽ ആണിത്. ദിവസേനയുള്ള യാത്രകൾക്കും ഔദ്യോഗിക യാത്രകൾക്കുമാണ് കൺവേയൻസ് അലവൻസ് ബാധകമാവുക. എന്നാൽ കൊറോണക്കാലത്ത് ഒഫീസിൽ വരാൻ ആകാത്ത സാഹചര്യമുള്ളതിനാൽ ഇതു സംബന്ധിച്ച രേഖകളും സമര്‍പ്പിയ്ക്കാൻ ആകില്ല. അതിനാൽ നികുതി നൽകേണ്ടി വന്നേക്കും. നികുതി ഇളവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ആദായ നികുതി വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല.
വര്‍ക്ക് ഫ്രം ഹോം അലവൻസ് കിട്ടിയോ?
മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് നിശ്ചിത തുക വര്‍ക്ക് ഫ്രം ഹോം അലവൻസായി നൽകിയിട്ടുണ്ട്. ഇൻറര്‍നെറ്റ് ബില്ലുകൾ അടയ്ക്കുന്നതിനും വൈദ്യുതി ബിൽ, ലാപ്ടോപ്, ഓഫീസ് ഫര്‍ണിച്ചര്‍ തുടങ്ങിയവ വാങ്ങുന്നതിനും ഒക്കെയാണ് തുക അനുവദിച്ചത്. ഈ ബില്ലുകൾ സമര്‍പ്പിയ്ക്കാൻ പ്രത്യേക ഓപ്ഷൻ ഇല്ലാത്തതിനാൽ ഇതിനും നികുതി നൽകേണ്ടി വന്നേക്കും എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ തൊഴിൽ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ശമ്പള വരുമാനക്കാര്‍ക്കായി പുതിയ നികുതി ഇളവുകൾ പ്രഖ്യാപിച്ചേക്കും എന്നും സൂചനയുണ്ട്