ആപ്പ്ജില്ല

ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും വർധന

അന്താരാഷ്ട്ര തലത്തിൽ എണ്ണവില വർധിച്ചു. ഇന്നലെയും വിലയിൽ വർധനയുണ്ടായിരുന്നു. മാന്ദ്യത്തിന്റെ കാലത്തും എണ്ണവില ഇടിയാനുള്ള ലക്ഷണങ്ങളില്ലെന്ന വിലയിരുത്തലുകൾ പുറത്തു വന്നു. പരസ്പര സഹകരണവുമായി ബന്ധപ്പെട്ട് റഷ്യയും, സൗദി അറേബ്യയും ചർച്ച നടത്തി.

Samayam Malayalam 30 Jul 2022, 8:46 am
ആഗോളതലത്തിൽ മാന്ദ്യത്തിനിടയിലും എണ്ണവില താഴ്ചയുടെ പാറ്റേൺ രൂപീകരിക്കുന്നില്ലെന്ന കണക്കുകൾ പുറത്തു വന്നു. സൗദി അറേബ്യയും റഷ്യയും പരസ്പര സഹകരണവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഒപക് പ്ലസ് മീറ്റിങ്ങിനു മുന്നോടിയായാണ് ഇതെന്നത് ശ്രദ്ധേയമാണ്.
Samayam Malayalam p 1200


അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് 0.75 ശതമാനത്തിന്റെ പലിശനിരക്കു വർധന പ്രഖ്യാപിച്ചു. വർധിക്കുന്ന പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് നടപടി. റഷ്യ യുണീപെറിന് ഗ്യാസ് നൽകുന്നത് നിർത്തി വച്ചതായി റിപ്പോർട്ടുകൾ. ജർമനിയിലെ ഭീമൻ കമ്പനിയാണ് യുണീപെർ. അതേ സമയം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അളവ് ഇന്ത്യയും ചൈനയും കുറച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. നാലാഴ്ച്ച കൊണ്ട് മാത്രം 13 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ആകെ ഇന്ധനത്തിന്റെ 55 ശതമാനവും ഇന്ത്യയും ചൈനയും ചേർന്നാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയുടെ ഇറക്കുമതിയിൽ 18 ശതമാനത്തിന്റെ കുറവാണുണ്ടായതെങ്കിൽ, ചൈനയുടെ ഇറക്കുമതിയിൽ ഒരു ദിവസം 52,000 ബാരലിന്റെ കുറവാണുണ്ടായത്. ഇത് റഷ്യയുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചു.

നൈജീരിയയിൽ ഇന്ധനക്ഷാമം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയും നില നിൽക്കുന്ന രാജ്യത്ത് കടം വരുമാനത്തേക്കാൾ കൂടിയതായി വാർത്തകൾ പുറത്തു വന്നിരുന്നു.

ക്രൂഡ് ഓയിൽ വില

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന. ബാരലിന് 107.1 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവ് തുടരുന്നു. മൂല്യം ഏതാനും നാളുകളായി സ്ഥിരമായി 77 ന് മുകളിൽ തുടരുന്നത് സമ്മർദം വർധിപ്പിക്കുന്നു. ക്രമാനുഗതമായി രൂപയുടെ മൂല്യം ഉയർത്തിക്കൊണ്ടു വരാനുള്ള നടപടികൾക്കാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ആർബിഐ ഊന്നൽ നൽകുന്നത്. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെതിരേ 79.19 ൽ നിൽക്കുന്നു.

കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടുന്നതിനായി മെയ് 21നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവയിലെ ഇടപെടലോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറച്ചത്. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപയും, ഡീസൽ ലിറ്ററിന് ഏഴു രൂപയും വില കുറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ കേന്ദ്രത്തിനു പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചു. പെട്രോൾ നികുതി 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ ഫലത്തിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞു.

പ്രധാന നഗരങ്ങളിലെ ഇന്ധന വില
രാജ്യത്ത് പൊട്രോൾ വിലയിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.41 രൂപയും ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.70 രൂപയാണ് വില. ഡീസൽ ലിറ്ററിന് 92.64 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില.
നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം107.7196.52
കൊച്ചി105.7092.64
കോഴിക്കോട്105.8996.52
ന്യൂഡല്‍ഹി96.7289.62
മുംബൈ106.3194.27

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്