തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 50 പൈസയുമാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 72.07 രൂപയും, ഡീസല്‍ ലിറ്ററിന് 67.71 രൂപയാണ് കൊച്ചിയിലെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 73.35 രൂപയും ഡീസല്‍ വില 69.02 രൂപയുമാണ്. അഞ്ച് ദിവസം കൊണ്ട് സംസ്ഥാനത്ത് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത് 1 രൂപ അറുപത്തിരണ്ട് പൈസയും ഡീസലിന് വര്‍ധിച്ചിരിക്കുന്നത് 1 രൂപ തൊണ്ണൂറ്റിരണ്ട് പൈസയുമാണ്. ഏകദേശം രണ്ട് രൂപയോളം വില വര്‍ധനവ്. രണ്ട് മാസത്തോളം കുറവ് നേരിട്ടതിന് ശേഷമുള്ള കുതിപ്പാണ് ഇപ്പോൾ ഇന്ധന വിലയിൽ പ്രകടമാകുന്നത്.
കോഴിക്കോട് പെട്രോളിന് 72.39 രൂപയും ഡീസലിന് 68.03 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതിനാലാണ് എണ്ണവില വർധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ധനവിലയിൽ കുറവ് പ്രകടമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇന്ധന വിലയിൽ കുതിപ്പുണ്ടായിരുന്നു. എന്നാൽ വ്യാപകമായി ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധനവില കുറയുകയും കുറച്ച് നാൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രകടമായ വില വര്‍ധനവുണ്ടാകുന്നത് ഇപ്പോഴാണ്.
കോഴിക്കോട് പെട്രോളിന് 72.39 രൂപയും ഡീസലിന് 68.03 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതിനാലാണ് എണ്ണവില വർധിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇന്ധനവിലയിൽ കുറവ് പ്രകടമായിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഇന്ധന വിലയിൽ കുതിപ്പുണ്ടായിരുന്നു. എന്നാൽ വ്യാപകമായി ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ധനവില കുറയുകയും കുറച്ച് നാൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രകടമായ വില വര്‍ധനവുണ്ടാകുന്നത് ഇപ്പോഴാണ്.