കൊച്ചി: പതിവ് തെറ്റിക്കാതെ വാരാദ്യവും ഇന്ധനവില കുതിപ്പു തുടര്‍ന്നു. ഇന്നത്തെ കുതിപ്പോടെ സംസ്ഥാനത്ത് ഡീസല്‍ വിലയും 100 പിന്നിട്ടു. രാജ്യാന്തര എണ്ണവിലക്കയറ്റവും ഡോളറിനെതിരേ രൂപ തുടരുന്ന നഷ്ടവും അടുത്തകാലത്തൊന്നും ഇന്ധനവിലയില്‍ ശമനമുണ്ടാകില്ലെന്ന സൂചനയാണു നല്‍കുന്നത്. മാസത്തില്‍ ഇതുവരെ എല്ലാ ദിനവും ഇന്ധനവില വര്‍ധിച്ചെന്ന സവിശേഷതയും ഒക്ടോബറിനുണ്ട്. രാജ്യത്ത് പെട്രോള്‍ വില 111 ലേക്ക് അടുക്കുമ്പോള്‍ സംസ്ഥാനത്ത് വില 10ല്‍ ലേക്ക് അടുക്കുകയാണ്. റെക്കോഡ് പ്രകടനമാണിത്. മുംബൈയില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില 101 പിന്നിട്ടു കഴിഞ്ഞു. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില പ്രതിദിനം റെക്കോഡ് കുറിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം തന്നെയാണു പ്രാദേശിക സൂചികകള്‍ക്കും ഭീഷണി. ഡോളറിനെതിരേ രൂപ നഷ്ടത്തിലാകുന്നതും തിരിച്ചടി തന്നെ. ഡോളറിനെതിരേ രൂപയുടെ മൂല്യം 75നു മുകളില്‍ തന്നെ തുടരുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.69 രൂപയും ഡീസലിന് 100.19 രൂപയുമാണ് വില. രാജ്യാന്തര എണ്ണവിലക്കയറ്റം വരും ദിവസങ്ങളിലും പ്രാദേശിക ഇന്ധനവില കുതിക്കാന്‍ വഴിവയ്ക്കുമെന്നാണു നിഗമനം. ഇന്ധനവില നിര്‍ണയ അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
21 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ 28-നാണ് പെട്രോള്‍ വില ഉയര്‍ന്നത്. രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച എണ്ണക്കമ്പനികള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു.
Alos Read: സേവിങ്‌സ് നിക്ഷേപങ്ങൾക്ക് 7% പലിശ വാഗ്ദാനവുമായി ഒരു ബാങ്ക്
വിവിധ നഗരങ്ങളിലെ ഇന്ധനവില
മെട്രോ നഗരമായ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 104.44 രൂപയാണ് വില. ഡീസലിന് 93.17 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110.41 രൂപയാണ് വില. ഡീസലിന് 101.03 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.69 രൂപയും ഡീസല്‍ ലിറ്ററിന് 100.19 രൂപയുമാണ് വില. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.38 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 97.97 രൂപയാണ്. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 104.82 രൂപയും ഡീസലിന് 98.43 രൂപയുമാണ്.
ക്രൂഡ് ഓയില്‍ വില
രാജ്യാന്തര എണ്ണവിലക്കയറ്റമാണ് പ്രാദേശിക വിപണികള്‍ക്കു തലവേദനയാകുന്നത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 13 ഡോളറിനടുത്താണു വില വര്‍ധിച്ചത്. നിലവില്‍ ഒരു ബാരലിന് 83.09 ഡോളറാണ്. ഇന്നലെ ഇത് 82.39 ഡോളറായിരുന്നു. സൗദി, ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം ഇതുവരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല.
രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണവില ഉയരാന്‍ കാരണമായേക്കാം. കഴിഞ്ഞയാഴ്ച ബാരലിന് 70 ഡോളറിനടുത്തായിരുന്നു വില. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനയുണ്ടായി. നിലവില്‍ 75.06ലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ ഇത് 75.13 ആയിരുന്നു.
രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം തന്നെയാണു പ്രാദേശിക സൂചികകള്‍ക്കും ഭീഷണി. ഡോളറിനെതിരേ രൂപ നഷ്ടത്തിലാകുന്നതും തിരിച്ചടി തന്നെ. ഡോളറിനെതിരേ രൂപയുടെ മൂല്യം 75നു മുകളില്‍ തന്നെ തുടരുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.69 രൂപയും ഡീസലിന് 100.19 രൂപയുമാണ് വില. രാജ്യാന്തര എണ്ണവിലക്കയറ്റം വരും ദിവസങ്ങളിലും പ്രാദേശിക ഇന്ധനവില കുതിക്കാന്‍ വഴിവയ്ക്കുമെന്നാണു നിഗമനം. ഇന്ധനവില നിര്‍ണയ അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
21 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇക്കഴിഞ്ഞ 28-നാണ് പെട്രോള്‍ വില ഉയര്‍ന്നത്. രാജ്യാന്തര എണ്ണവിലയ്ക്കനുസരിച്ച് ദിനംപ്രതി പ്രാദേശിക വില മാറുന്ന രീതിയാണു നിലവില്‍ ഇന്ത്യയില്‍ അവലംബിക്കുന്നത്. 15 ദിവസത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച എണ്ണക്കമ്പനികള്‍ പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു.
Alos Read: സേവിങ്‌സ് നിക്ഷേപങ്ങൾക്ക് 7% പലിശ വാഗ്ദാനവുമായി ഒരു ബാങ്ക്
വിവിധ നഗരങ്ങളിലെ ഇന്ധനവില
മെട്രോ നഗരമായ ഡല്‍ഹിയില്‍ നിലവില്‍ പെട്രോളിന് 104.44 രൂപയാണ് വില. ഡീസലിന് 93.17 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110.41 രൂപയാണ് വില. ഡീസലിന് 101.03 രൂപയും. മെയ് 29 മുതലാണ് നഗരത്തില്‍ പെട്രോള്‍ വില 100 രൂപ കടന്നത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.69 രൂപയും ഡീസല്‍ ലിറ്ററിന് 100.19 രൂപയുമാണ് വില. ജൂണ്‍ 26 മുതലാണ് ഇവിടെ പെട്രോള്‍ വില 100 രൂപ കടന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.38 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 97.97 രൂപയാണ്. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 104.82 രൂപയും ഡീസലിന് 98.43 രൂപയുമാണ്.
നഗരം | പെട്രോള്‍(രൂപ) | ഡീസല്‍ (രൂപ) |
തിരുവനന്തപുരം | 106.69 | 100.19 |
കൊച്ചി | 104.38 | 97.97 |
കോഴിക്കോട് | 104.82 | 98.43 |
ന്യൂഡല്‍ഹി | 104.44 | 93.17 |
മുംബൈ | 110.41 | 101.03 |
രാജ്യാന്തര എണ്ണവിലക്കയറ്റമാണ് പ്രാദേശിക വിപണികള്‍ക്കു തലവേദനയാകുന്നത്. ഒരാഴ്ചയ്ക്കിടെ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 13 ഡോളറിനടുത്താണു വില വര്‍ധിച്ചത്. നിലവില്‍ ഒരു ബാരലിന് 83.09 ഡോളറാണ്. ഇന്നലെ ഇത് 82.39 ഡോളറായിരുന്നു. സൗദി, ഏഷ്യന്‍ വിപണികള്‍ക്കുള്ള എണ്ണവില കുറച്ചെങ്കിലും ഇതിന്റെ പ്രയോജനം ഇതുവരെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല.
രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണവില ഉയരാന്‍ കാരണമായേക്കാം. കഴിഞ്ഞയാഴ്ച ബാരലിന് 70 ഡോളറിനടുത്തായിരുന്നു വില. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനയുണ്ടായി. നിലവില്‍ 75.06ലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ ഇത് 75.13 ആയിരുന്നു.