കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധന. അസംസ്കൃത എണ്ണവില ബാരലിന് 86.80 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിലും സംസ്ഥാനത്തും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും, ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.38 രൂപയാണ് വില. ഡീസൽ ലിറ്ററിന് 94.38 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.82 രൂപയും ഡീസലിന് 94.82 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്.
നോർവെയിലെ ഓയിൽ & ഗ്യാസ് നികുതി വരുമാനം മൂന്നിരട്ടിയായി വർധിച്ച് 89 ബില്യൺ യുഎസ് ഡോളറായി മാറി.
Also Read :
റഷ്യയിൽ നിന്നു ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി 2023 ൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. റഷ്യ-യുക്രൈൻ യുദ്ധത്തിന് മുമ്പു വരെ ഇന്ത്യയിലേക്കുള്ള റഷ്യയിലെ ഓയിൽ കയറ്റുമതി കുറഞ്ഞ നിലവാരത്തിൽ മാത്രമായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ ഇന്ധനത്തിന് പല രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി. എന്നാൽ കുറഞ്ഞ വിലയിൽ റഷ്യൻ ഇന്ധനം വാങ്ങാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഓയിൽ കയറ്റുമതി നടത്തിയത്. റഷ്യ മൂന്നാം സ്ഥാനത്താണ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്‌ട്ര ക്രൂഡ് ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില പരിഷ്കരിക്കുന്നത്.
രൂപ
ഡോളറിനെതിരെ 81.55 എന്ന തോതിൽ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്
ഇന്ധനവില ഒറ്റ നോട്ടത്തിൽ
Read Latest Business News and Malayalam News
നോർവെയിലെ ഓയിൽ & ഗ്യാസ് നികുതി വരുമാനം മൂന്നിരട്ടിയായി വർധിച്ച് 89 ബില്യൺ യുഎസ് ഡോളറായി മാറി.
Also Read :
റഷ്യയിൽ നിന്നു ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി 2023 ൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ. റഷ്യ-യുക്രൈൻ യുദ്ധത്തിന് മുമ്പു വരെ ഇന്ത്യയിലേക്കുള്ള റഷ്യയിലെ ഓയിൽ കയറ്റുമതി കുറഞ്ഞ നിലവാരത്തിൽ മാത്രമായിരുന്നു. എന്നാൽ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ ഇന്ധനത്തിന് പല രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തി. എന്നാൽ കുറഞ്ഞ വിലയിൽ റഷ്യൻ ഇന്ധനം വാങ്ങാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ഓയിൽ കയറ്റുമതി നടത്തിയത്. റഷ്യ മൂന്നാം സ്ഥാനത്താണ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ബിപിസിഎൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ കമ്പനികൾ, അന്താരാഷ്‌ട്ര ക്രൂഡ് ബെഞ്ച്മാർക്ക് വിലകൾക്കും, വിദേശ വിനിമയ നിരക്കുകൾക്കും ആനുപാതികമായിട്ടാണ് ഇന്ധനവില പരിഷ്കരിക്കുന്നത്.
രൂപ
ഡോളറിനെതിരെ 81.55 എന്ന തോതിൽ ഇടിവിലാണ് രൂപയുടെ ഇപ്പോഴത്തെ വിനിമയനിരക്ക്
ഇന്ധനവില ഒറ്റ നോട്ടത്തിൽ
നഗരം | പെട്രോള്‍ (രൂപ) | ഡീസല്‍ (രൂപ) |
തിരുവനന്തപുരം | 107.71 | 96.52 |
കൊച്ചി | 105.38 | 94.38 |
കോഴിക്കോട് | 105.82 | 94.82 |
ന്യൂഡല്‍ഹി | 96.72 | 89.62 |
മുംബൈ | 106.31 | 94.27 |
Read Latest Business News and Malayalam News