ആപ്പ്ജില്ല

Petrol-Diesel Price Today: പെട്രോള്‍- ഡീസല്‍ വില കുതിക്കുന്നു; ആഘാതം പ്രകടമായി തുടങ്ങി

Petrol-Diesel Price, 30th March 2022: ഇക്കഴിഞ്ഞ 22ന് പെട്രോള്‍- ഡീസല്‍ വിലയ്ക്കൊപ്പം കമ്പനികള്‍ പാചകവാതകവിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയും കൂട്ടി.

Samayam Malayalam 30 Mar 2022, 7:24 am
ഇന്ധനവിലക്കയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ വിപണികളില്‍ പ്രകടമായി തുടങ്ങി. ആദ്യഘട്ടമൊന്നോണം പച്ചക്കറി, പലചരക്ക് വിലകളിലാണ് നേരിയ വര്‍ധന പ്രകടമാകുന്നത്. കഴിഞ്ഞ എട്ടു ദിവസത്തിനിടെ രാജ്യത്ത ഇന്ധനവിലയില്‍ ആറു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 137 ദിവസത്തോളം സ്ഥിരമായി നിന്ന ഇന്ധനവിലയാണ് കുതിപ്പ് തുടങ്ങിയിരിക്കുന്നത്. രാജ്യാന്തര എണ്ണവിലയിലും, ഡോളര്‍- രൂപ വിനിമയ നിരക്കിലും ആശ്വാസമുണ്ടെങ്കിലുംപ്രതിദിന വര്‍ധന സമീപഭാവിയില്‍ തുടരുമെന്നാണു റിപ്പോര്‍ട്ട്. ഇന്ന് പെട്രോള്‍ ലിറ്ററിന് 88 പൈസയും, ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിച്ചത്. ദേശീയ പണിമുടക്ക് ദിവസങ്ങളിലും ഇന്ധനവില വര്‍ധന കമ്പനികള്‍ തുടര്‍ന്നിരുന്നു.
Samayam Malayalam petrol-diesel


Also Read: തക്കാളി അ‌ത്ര ചെറുതല്ല; മികച്ച രീതിയിൽ തയാറെടുത്താൽ വീട്ടിലിരുന്നു തന്നെ മികച്ച വരുമാനം നേടാം

അതേസമയം പ്രതിദിന വര്‍ധന കൊണ്ട് നഷ്ടം നികത്താന്‍ സാധിക്കില്ലെന്ന വാദമാണ് കമ്പനികള്‍ ഉയര്‍ത്തുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പിനു ശേഷം പെട്ടെന്നൊരു വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാലാണ് കമ്പനികള്‍ പ്രതിദിധ വര്‍ധനയ്ക്കു തുടക്കമിട്ടത്. നിലവിലെ സാഹചര്യത്തില്‍ ലിറ്ററിന് 15- 20 രൂപയെങ്കിലും വര്‍ധിക്കുന്നതു വരെ വിലവര്‍ധന തുടരുമെന്നാണു വിദഗ്ധരുടെ വലയിരുത്തല്‍.

മാസങ്ങളോളം രാജ്യത്ത് ഇന്ധനവില നിശ്ചലമായി തുടര്‍ന്നതിനെ തുടര്‍ന്നു പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, എച്ച്.പി.സി.എല്‍. തുടങ്ങിയവരുടെ നഷ്ടം 19,000 കോടിക്കുമേലാണെന്നു കഴിഞ്ഞ ദിവസം മൂഡീസിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ധനവിലയിലെ ദിനംപ്രതിയുള്ള കയറ്റം അപര്യാപ്തമാണെന്നാണു വിലയിരുത്തല്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും റിലയന്‍സ് അടക്കമുള്ള സ്വകാര്യ പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനം എത്തുന്നില്ലെന്നു പമ്പുടമകള്‍ വ്യക്തമാക്കുന്നു.

Also Read: 6,000 രൂപ നഷ്ടമായിട്ടില്ല, ഇനിയും അവസരമുണ്ട്; പി.എം. കിസാൻ കെ.വൈ.സി. കാലവധി നീട്ടി

റിപ്പോര്‍ട്ടുകളും അടുത്തവൃത്തങ്ങളും വില വര്‍ധന തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ധനവില കുതിക്കാന്‍ തുടങ്ങിയതോടെ അടുത്ത പണപ്പെരുപ്പ റിപ്പോര്‍ട്ടുകളും, ധനനയവും നിര്‍ണായകമാകുകയാണ്. ഇക്കഴിഞ്ഞ 22ന് ഇന്ധന വിലയ്‌ക്കൊപ്പം പാചകവാതകവിലയും കമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയും അഞ്ചു കിലോയുടെ കുട്ടി സിലിണ്ടറിന് 13 രൂപയുമാണു കൂട്ടിയത്. ഇതോടെ പലിയിടങ്ങളിലും ഗാര്‍ഹിക സിലിണ്ടര്‍ വീട്ടിലെത്തണമെങ്കില്‍ 1,000 രൂപയ്ക്കു മുകളില്‍ നല്‍കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നിലവിലെ വാങ്ങലുകള്‍ക്ക് സബ്‌സിഡിയില്ലെന്നതും തിരിച്ചടിയാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

ന്യൂഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.18 രൂപയാണ് പുതുക്കിയ വില. ഡീസല്‍ ലിറ്ററിന് 92.4 രൂപയും. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.95 രൂപയും ഡീസല്‍ ലിറ്ററിന് 100.08 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112.4 രൂപയും ഡീസല്‍ ലിറ്ററിന് 99.32 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 110.01 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 97.17 രൂപയാണ് വില. കോഴിക്കോട് ഓഗസ്റ്റ് അഞ്ചിനാണ് പെട്രോള്‍ വില 100 രൂപയില്‍ എത്തിയത്. ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 110.47 രൂപയും ഡീസലിന് 97.62 രൂപയുമാണ് വില.

നഗരംപെട്രോള്‍(രൂപ)ഡീസല്‍ (രൂപ)
തിരുവനന്തപുരം112.499.32
കൊച്ചി110.0197.17
കോഴിക്കോട്110.4797.62
ന്യൂഡല്‍ഹി101.1892.4
മുംബൈ115.95100.08
ക്രൂഡ് ഓയിൽ വില

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ വര്‍ധന. ബാരലിന് 110.87 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ബരല്‍ വിലയില്‍ 0.58 ശതമാനം വര്‍ധനയാണുണ്ടായത്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില കുതിച്ചിരുന്നു. ഡോളറിനെതിരേ രൂപ നേട്ടം കാഴ്ചവച്ചു. നിലവില്‍ ഡോളറിനെതിരേ 75.69 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം. ഇന്നലെ ഇത് 75.95 രൂപയായിരുന്നു. ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞു.

20ല്‍ അധികം മേഖലകളില്‍ നിന്നുള്ള, സൂഷ്മവും വിശദവും ആധികാരികവുമായ ഇക്കോണമിക് ടൈംസ് സ്റ്റോറികള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്