ആപ്പ്ജില്ല

'ഹിൻഡൻബർ​ഗാവുന്ന ട്രേഡർമാർ?'; അദാനി ഓഹരികളിൽ ഇപ്പോൾ നടക്കുന്നത് ഊഹക്കച്ചവടമോ?

അസാധാരണമായ മൂവ്മെന്റ് നടത്തുന്ന ഓഹരികളെ പരി​ഗണിക്കുമ്പോൾ അവയുടെ വോളിയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പല അദാനി ഓഹരികളുടെയും വോളിയം ശരാശരിക്കും വളരെ മുകളിലാണ്. ഓഹരിവിലകളുടെ പ്രകടനത്തിൽ നിക്ഷേപത്തിനേക്കാൾ, ഊഹക്കച്ചവടത്തിന് പ്രാധാന്യം ലഭിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

Authored byശിവദേവ് സി.വി | Samayam Malayalam 18 Mar 2023, 2:53 pm
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം അദാനി ഓഹരികൾ ഒരു മാസത്തോളം 30 മുതൽ 80 ശതമാനം വരെ ഇടിവ് നേരിട്ടു. പിന്നീട് ജിക്യുജി പാർട്ണേഴ്സിന്റെ നിക്ഷേപം ലഭിച്ചതോടെ ഓഹരിവിലകൾ 11 മുതൽ 86% വരെ തിരിച്ചു കയറി. എന്നാൽ കഴിഞ്ഞ ഏതാനും വ്യാപാര സെഷനുകളിലായി പല ഓഹരികളിലും ഇടിവുണ്ട്. അദാനി ഓഹരികൾ വാങ്ങുന്നവർ കൃത്യമായ ഉറപ്പോടെയാണോ, ഊഹക്കച്ചവടത്തിനാണോ ഓഹരികൾ വാങ്ങുന്നതെന്ന് പരിശോധിക്കാം.
Samayam Malayalam Adani
പ്രതീകാത്മക ചിത്രം


ദിവസ വ്യാപാരത്തിൽ, ആകെ ഓഹരികളുടെ ഒരു ശതമാനമാണ് ഡെലിവറി ക്വാണ്ടിറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ഉയർന്നു നിൽക്കുന്നത് ഇൻട്രാഡേ ട്രേഡിങ് വോളിയത്തിലെ വർധനയും, ഹ്രസ്വകാലത്തേക്ക് ഓഹരിയിലുള്ള വാങ്ങൽ താല്പര്യവും പ്രകടമാക്കുന്നു.


2023 ജനുവരി 2, മുതൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വരുന്നതിനു തലേ ദിവസമായ ജനുവരി 23 വരെ അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ പ്രതിദിന ശരാശരി ട്രേഡിങ് വോളിയം 17.5 ലക്ഷം ഓഹരികളായിരുന്നു. എന്നാൽ ജനുവരി 24 നു ശേഷം ഇത് പത്ത് മടങ്ങിലധികം വർധിച്ച് 1.77 കോടിയായി. അദാനി പോർട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ ഓഹരികളുടെ ട്രേഡഡ് വോളിയം, ജനുവരി 24 നു ശേഷം 3 കോടി ഓഹരികളായി എട്ടു മടങ്ങ് വർധിച്ചു. മറ്റ് അദാനി ഓഹരികളിലും ട്രേഡഡ് ക്വാണ്ടിറ്റിയിൽ വലിയ വർധനവുണ്ട്.

Also Read : രണ്ട് അദാനി ഓഹരികൾ കൂടി സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ നിരീക്ഷണത്തിലേക്ക്
അദാനി എന്റർപ്രൈസിൽ പ്രതിദിനാടിസ്ഥാനത്തിലുള്ള ശരാശരി ഡെലിവറബിൾ ക്വാണ്ടിറ്റി ജനുവരി 24 ന് ശേഷം പലമടങ്ങ് വർധിച്ചു. എന്നാൽ ആകെ ട്രേഡ് ചെയ്ത ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി ഡെലിവറബിൾ ക്വാണ്ടിറ്റി 20 ശതമാനത്തിൽ നിന്ന് 17 ശതമാനമായി ഇടിഞ്ഞു. സർക്യൂട്ട് അടിസ്ഥാനത്തിൽ ട്രേഡിങ് നിയന്ത്രണമുള്ള നോൺ എഫ്&ഒ ഓഹരികളിൽ ഈ ഡെലിവറി ക്വാണ്ടിറ്റി ശതമാനം ഉയർന്നതായും കാണാം. ഇതെല്ലാം കൂടുതൽ ഊഹക്കച്ചവടം നടക്കുന്നു എന്നതിന്റെ സൂചനയാണ്.

തുടർച്ചയായ ദിവസങ്ങളിൽ ലോവർ സർക്യൂട്ടിലെത്തിയ ഓഹരികളിൽ ബയേഴ്സിന് വിറ്റൊഴിയാൻ നിർവാഹമില്ലായിരുന്നു. ഇത് ട്രേഡ് ചെയ്ത് ലാഭമുണ്ടാക്കാൻ കയറിയവർക്ക് ഓഹരി വാങ്ങേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിച്ചു. അതിനാൽത്തന്നെ ട്രേഡേഴ്സ് ഇൻവെസ്റ്റേഴ്സായി മാറിയതായുള്ള കണക്കുകളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്