ഐആര്‍സിടിസി
വിപണിയില്‍ കുത്തക നിലനിര്‍ത്തുന്ന ആദ്യത്തെ ഓഹരിയാണ് ഐആര്‍സിടിസിയുടേത്. ഇപ്പോള്‍ അമ്പത് ശതമാനത്തോളം ഡിസ്‌കൗണ്ട് വിലയില്‍ ഈ ഓഹരി ലഭ്യമാണ്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം 1,279.3 രൂപയാണ്. ഇതിന്റെ പാതിവിലക്ക് ഇപ്പോള്‍ ഈ ഓഹരി നിങ്ങള്‍ക്ക് വാങ്ങാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. ഇന്ത്യന്‍ റെയില്‍വേയുടെ ഈ സ്ഥാപനമാണ് ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ വില്‍ക്കുന്നത്. ഈ മേഖലയില്‍ നൂറ് ശതമാനം ഓഹരിയും ഐആര്‍സിടിസിയുടേതാണ്.
നമ്മുടെ ട്രെയിനുകളില്‍ കുടിവെള്ള വിതരണം ഐആര്‍സിടിസിയാണ് നടത്തുന്നത്. അഞ്ച് വര്‍ഷമായി ഐആര്‍സിടിസിയുടെ വരുമാനം 4.3 സിഎജിആര്‍ ആണ്. അറ്റാദായ സിഎജിആര്‍ 25.3 ശതമാനം വളര്‍ച്ചയാണ് നേടിയത്.
കമ്പനിയുടെ വരുമാനത്തിന്റെ കാര്യത്തിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായിട്ടുണ്ട്. 2022ല്‍ 103 ശതമാനത്തിന്റെ വര്‍ധനവോടെ 6.9 ബില്യണാണ് വരുമാനം. അറ്റാദായം 106 ശതമാനം കുതിച്ചുയര്‍ന്ന് 2.1 ബില്യണ്‍ രൂപയായി.കാറ്ററിങ്,ടൂറിസം വിഭാഗങ്ങളിലെ വരുമാനം വര്‍ധിച്ചതാണ് ഐആര്‍സിടിസിക്ക് ഗുണമായത്. ബജറ്റ് ഹോട്ടലുകള്‍ നിര്‍മിക്കാന്‍ ഐആര്‍സിടിസി പദ്ധതിയിടുന്നുണ്ട്. ലഖ്‌നൗ,ബനാറസ്,അയോധ്യ എന്നിവിടങ്ങളിലാണ് ഇത് നിര്‍മിക്കുക.
ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്
രണ്ടാമതായി നിങ്ങളെ പരിചയപ്പെടുത്തുന്ന ഓഹരി ഇന്ത്യയിലെ പ്രമുഖ ഊര്‍ജ്ജ കമ്പനിയായ ഐഇഎക്‌സിന്റേതാണ്. ഇന്ത്യയിലെ രണ്ട് നോഡല്‍ പവര്‍ എക്‌സ്‌ചേഞ്ചുകളിലൊന്നാണിത്. ഹ്രസ്വകാല വൈദ്യുതി കരാറുകളുടെ 95 ശതമാനവും ഇവര്‍ക്കാണ് ലഭിക്കുന്നത്. വിര്‍ച്വല്‍ മേഖലയിലെ കുത്തക കമ്പനിയാണിത്. ഐഇഎക്‌സ് ഓഹരികളുടെ 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം 318.6 രൂപയാണ്. 48 ശതമാനം വിലക്കിഴിവില്‍ ഈ ഓഹരി ലഭ്യമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സിഎജിആറില്‍ 16.5 ശതമാനം വളര്‍ച്ചയാണ് നേടിയത്. അറ്റാദായത്തില്‍ 21.6 ശതമാനം സിഎജിആര്‍ വളര്‍ച്ച രേഖപ്പെടുത്തി.
എക്സ്ചേഞ്ചുകളിലെ വൈദ്യുതി അളവ് തുടര്‍ച്ചയായി ഉയരുന്നതാണ് കമ്പനിക്ക് പിന്തുണ നല്‍കുന്നത്.
2022ല്‍ കമ്പനിയുടെ വരുമാനത്തില്‍ 36 ശതമാനം ഉയര്‍ന്ന് 4.8 ബില്യണ്‍ രൂപയായി. അറ്റാദായത്തില്‍ 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 3 ബില്യണ്‍ രൂപയായി.വൈദ്യുതി വോളിയത്തിലുണ്ടായ 29.2 ശതമാനം വര്‍ധനയാണ് മികച്ച പ്രകടനത്തിനുള്ള പ്രധാന കാരണം.ഇനിയും കപ്പാസിറ്റി വര്‍ധിപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
കമ്പ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസ്
മൂന്നാമതായി കസ്റ്റമര്‍ കെയര്‍ സേവനങ്ങളിലും ട്രാന്‍സാക്ഷന്‍ പ്രൊസസ്സിങ്ങിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. കാപ്പിറ്റല്‍ അക്കൗണ്ടിങ്ങും ഓണ്‍ലൈന്‍ ഇടപാടുകളിലുമാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. മ്യൂച്വല്‍ഫണ്ട് ആസ്തികളിലാണ് കമ്പനിയുടെ 70 ശതമാനം ഓഹരികളുമുള്ളത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അതിന്റെ വരുമാനം 13.7 ശതമാനം സിഎജിആറില്‍ വളര്‍ന്നു. കൂടാതെ അറ്റാദായത്തില്‍ 17.6 ശതമാനം സിഎജിആര്‍ വളര്‍ച്ചയുണ്ടായി.
മ്യൂച്വല്‍ ഫണ്ട് അസറ്റ് സേവനമാണ് കമ്പനിയുടെ വരുമാനം വര്‍ധിക്കാന്‍ കാരണം. ഡിജിറ്റൈസ് ചെയ്യുന്ന പ്രവണതയാണ് വളര്‍ച്ചയെ കൂടുതല്‍ പിന്തുണച്ചത്. കമ്പനിയുടെ 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 4,067.4 രൂപയാണ്. ഈ നിരക്കില്‍ നിന്ന് 42 ശതമാനം ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ ഈ ഓഹരി വാങ്ങാം. 2022ല്‍ കമ്പനിയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനം 9.3 ബില്യണ്‍ ആണ്. 24 ശതമാനത്തിന്റെ വര്‍ധനവാണ് നേടിയത്. അറ്റാദായത്തില്‍ 39 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്
രാജ്യത്തെ ഏറ്റവും വലിയ ഫ്യൂച്ചല്‍ എക്‌സ്‌ചേഞ്ചാണിത്.95 ശതമാനം വിപണി വിഹിതമുണ്ട്. ബുള്ളിയന്‍ മെറ്റല്‍സ്,ബേസ് മെറ്റല്‍സ്,ക്രൂഡ് ഓയില്‍ വ്യാപാര മേഖലയില്‍ കുത്തകയുളള കമ്പനികളിലൊന്നാണിത്.ആഗോള ഓഹരി വിപണിയിലെ ചാഞ്ചാട്ടം അനുഭവപ്പെടുമ്പോഴും വലിയ വോളിയത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വരുമാനം 8.7 ശതമാനം സിഎജിആര്‍ വര്‍ധിച്ചു. അറ്റാദായത്തിലെ സിഎജിആര്‍ ഗ്രോത്ത് 4.4 ശതമാനമാണ്.
2022 ല്‍ കമ്പനിയുടെ വരുമാനം പത്ത് ശതമാനം ഉയര്‍ന്ന് 1.4 ബില്യണായി. വാര്‍ഷികാടിസ്ഥാനത്തിലുള്ള അറ്റാദായം 678 മില്യണ്‍ രൂപയാണ്. 21 ശതമാനമാണ് കുതിപ്പ് രേഖപ്പെടുത്തിയത്. 2023ല്‍ കമ്പനി പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിയുണ്ട്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന ഓഹരി നിലവാരം 2135 രൂപയാണ്. 40 ശതമാനം വിലക്കുറവില്‍ ഈ ഓഹരി ഇപ്പോള്‍ ലഭ്യമാണ്.
ഹിന്ദുസ്ഥാന്‍ സിങ്ക്
ഇന്ത്യയിലെ ഖനനമേഖലയിലെ വന്‍കിട കമ്പനിയാണിത്. സിങ്ക് ,സില്‍വര്‍,ലിഡ് തുടങ്ങിയവ ഖനനം ചെയ്യുന്ന ബിസിനസാണ് കമ്പനിയുടേത്. വ്യവസായത്തിന്റെ 78 ശതമാനവും കമ്പനിയുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സിങ്ക്-ലിഡ് ഖനന കമ്പനിയാണിത്.
അഞ്ച് വര്‍ഷത്തിനിടെ, അതിന്റെ വരുമാനം 11.2 ശതമാനം സിഎജിആറില്‍ വളര്‍ന്നു. കൂടാതെ, അറ്റാദായത്തില്‍ 2.9 ശതമാനം സിഎജിആര്‍ വളര്‍ച്ചയുണ്ടായി. കമ്പനിയുടെ ലോഹ ഉല്‍പ്പാദന ശേഷിയുടെ പിന്‍ബലത്തിലായിരുന്നു അത്.2022ല്‍ കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനം ഉയര്‍ന്ന് 87 ബില്യണ്‍ രൂപയായി. അറ്റാദായത്തില്‍ 18 ശതമാനം വര്‍ധിച്ച് 29 ബില്യണ്‍ രൂപയായി.52 ആഴ്ചയിലെ ഏറ്റവും വലിയ നിലവാരം 408.6 രൂപയാണ്. നിലവില്‍ 34 ശതമാനം ഡിസ്‌കൗണ്ടില്‍ ഈ ഓഹരി ലഭിക്കും.
(മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)