Kerala Budget :കേരളത്തിൽ 2018, 2019 വർഷങ്ങളിലും പിന്നീടും സംഭവിച്ച പ്രളയത്തിന്റെ ആഘാതം ഇപ്പോഴും ബാക്കിയാണ്. ഓരോ മഴക്കാലത്തും ഇനിയൊരു പ്രളയമുണ്ടാവുമോ എന്ന ഭയത്തിലൂടെയാണ് മലയാളികൾ കടന്നു പോവുന്നത്. മുൻകാലങ്ങളിലും സർക്കാർ, പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഓരോ മൺസൂണിലും കേരളത്തിൽ വെള്ളപ്പൊക്കം തുടർകഥയാകുന്നു. ഈയൊരു സാഹചര്യത്തിൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം എന്നിവയ്ക്ക് സർക്കാർ പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്ക നിയന്ത്രണത്തിനും, ജലസേചനത്തിനുമായി ആകെ 525.45 കോടി രൂപയാണ് വകയിരുത്തിയത്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും,തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വൻകിട - ഇടത്തരം ജലസേചന പദ്ധതികൾക്കായി 184 കോടി രൂപയും, ചെറുകിട ജലസേചന പദ്ധതികൾക്കായി 169.18 കോടി രൂപയും, വെള്ളപ്പൊക്ക നിയന്ത്രണത്തിനും, തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും വകയിരുത്തി.
Also Read :
നദികൾ മാലിന്യമുക്തമാക്കുന്ന പദ്ധതിക്കായി 2 കോടി രൂപയാണ് അനുവദിച്ചത്. കുട്ടനാട്ടിൽ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ പുറം ബണ്ട് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി 37 കോടി രൂപ അനുവദിച്ചു. തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ നീക്കി വെച്ചു.
കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി ഇടത്തരം, ചെറുകിട ജലസേചന പദ്ധതികൾ ഉൾപ്പെടുത്തി ഒരു സമഗ്ര നദീതട വികസന പദ്ധതി നടപ്പാക്കും. ഡാം പുനരുദ്ധാരണവും, വികസനവും (ഡ്രിപ്) പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 58 കോടി രൂപ വകയിരുത്തി.
കുട്ടനാട് മേഖലയിലെയും, തോട്ടപ്പള്ളി സ്പിൽവെയിലെയും പ്രളയ നിവാരണത്തിനായി നടപ്പിലാക്കുന്ന തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തി.
Read Latest Business News and Malayalam News
വെള്ളപ്പൊക്ക നിയന്ത്രണത്തിനും, ജലസേചനത്തിനുമായി ആകെ 525.45 കോടി രൂപയാണ് വകയിരുത്തിയത്. വെള്ളപ്പൊക്ക നിയന്ത്രണത്തിനും,തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വൻകിട - ഇടത്തരം ജലസേചന പദ്ധതികൾക്കായി 184 കോടി രൂപയും, ചെറുകിട ജലസേചന പദ്ധതികൾക്കായി 169.18 കോടി രൂപയും, വെള്ളപ്പൊക്ക നിയന്ത്രണത്തിനും, തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും വകയിരുത്തി.
Also Read :
നദികൾ മാലിന്യമുക്തമാക്കുന്ന പദ്ധതിക്കായി 2 കോടി രൂപയാണ് അനുവദിച്ചത്. കുട്ടനാട്ടിൽ ഏറ്റവും പരിസ്ഥിതി ലോലമായ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ പുറം ബണ്ട് നിർമിക്കുന്നതിനുള്ള പദ്ധതിക്ക് 100 കോടി രൂപ വകയിരുത്തി. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനായി 37 കോടി രൂപ അനുവദിച്ചു. തീരദേശ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപ നീക്കി വെച്ചു.
കാവേരി നദീതടത്തിലെ ജലവിഭവങ്ങളുടെ വിനിയോഗത്തിനായി ഇടത്തരം, ചെറുകിട ജലസേചന പദ്ധതികൾ ഉൾപ്പെടുത്തി ഒരു സമഗ്ര നദീതട വികസന പദ്ധതി നടപ്പാക്കും. ഡാം പുനരുദ്ധാരണവും, വികസനവും (ഡ്രിപ്) പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 58 കോടി രൂപ വകയിരുത്തി.
കുട്ടനാട് മേഖലയിലെയും, തോട്ടപ്പള്ളി സ്പിൽവെയിലെയും പ്രളയ നിവാരണത്തിനായി നടപ്പിലാക്കുന്ന തോട്ടപ്പള്ളി പദ്ധതിക്കായി 5 കോടി രൂപ വകയിരുത്തി.
Read Latest Business News and Malayalam News