ആപ്പ്ജില്ല

എല്‍.ഐ.സി. ഐ.പി.ഒ: ഗ്രേ മാര്‍ക്കറ്റില്‍ വന്‍തകര്‍ച്ച; ഡിസ്‌കൗണ്ട് ലിസ്റ്റിങ്ങിന് സാധ്യത

ഐ.പി.ഒയില്‍ അപേക്ഷിച്ച് ഓഹരികള്‍ ലഭിക്കാത്തവര്‍ നിരാശപ്പെടേണ്ടതില്ല. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നു ഇനിയും ഏറെക്കുറെ സമാനവിലയില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

Samayam Malayalam 12 May 2022, 7:53 am
നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്‍.ഐ.സി. ഓഹരികള്‍ വിപണികളെ കണ്ണീര്‍ക്കടലാക്കി മാറ്റിയേക്കുമെന്ന‍ സൂചന. ഐ.പി.ഒ. ലഭിക്കാത്തവരെ സംബന്ധിച്ചു സന്തോഷിക്കാന്‍ വകയുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഓഹരികള്‍ ഡിസ്‌കൗണ്ട് റേറ്റില്‍ ലഭിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്. കാരണം ലിസ്റ്റിങ്ങിന് മന്നോടിയായി ഗ്രേ മാര്‍ക്കറ്റില്‍ എല്‍.ഐ.സി. ഓഹരികള്‍ വന്‍തകര്‍ച്ച നേരിടുകയാണ്. കാര്യങ്ങള്‍ ശുഭമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഓഹരിമൂല്യത്തില്‍ 90 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
Samayam Malayalam grey market indicates lic shares may be listed at a discounted rate
എല്‍.ഐ.സി. ഐ.പി.ഒ: ഗ്രേ മാര്‍ക്കറ്റില്‍ വന്‍തകര്‍ച്ച; ഡിസ്‌കൗണ്ട് ലിസ്റ്റിങ്ങിന് സാധ്യത


​പ്രതിസന്ധി ഇങ്ങനെ

വിപണികളുടെ തകര്‍ച്ച കുറച്ചൊന്നുമല്ല കമ്പനികളെ ബാധിക്കുന്നത്. ലിസ്റ്റിങ്ങിന് ഒരുങ്ങുന്ന എല്‍.ഐ.സിയുടെ കാര്യത്തിലും മാറ്റമില്ല. അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) എല്‍.ഐ.സി. അതിന്റെ ഇഷ്യു വിലയായ 949 രൂപയേക്കാള്‍ ഒരു ഷെയറിന് 20 രൂപ കിഴിവിലാണ് കൈമാറ്റം ചെയ്യുന്നത്.

Also Read: അ‌സാധാരണം, അ‌പ്രതീക്ഷിതം; ഇടപെടലുകൾ കൊണ്ട് ശ്രദ്ധനേടി എൽ.ഐ.സി. ഐ.പി.ഒ.

ഇത് റീട്ടെയില്‍ ബിഡര്‍മാര്‍ക്ക് നല്‍കുന്ന കിഴിവില്‍ നിന്ന് 25 രൂപ മാത്രം അകലെയാണ്. ഗ്രേ മാര്‍ക്കറ്റില്‍ എല്‍.ഐ.സിയുടെ പ്രീമിയം ചൊവ്വാഴ്ച 100 രൂപയില്‍ നിന്ന് 10 രൂപയായി കുറഞ്ഞു. തുടര്‍ന്ന് അലോട്ട്‌മെന്റിന് ഒരു ദിവസം മുമ്പ് ഇന്നലെ നെഗറ്റീവ് ആയി.

​ശ്രദ്ധിക്കേണ്ട തീയതികള്‍

രാജ്യം കാത്തിരിക്കുന്ന എല്‍.ഐ.സി. ഐ.പി.ഒയുടെ അലോട്ട്‌മെന്റ് ഇന്ന് നടക്കുമെന്ന് ദിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ഇന്നുതന്നെ റീഫണ്ട് തുടങ്ങും. നാളത്തോടെ ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് റീഫണ്ട് ലഭിക്കാനാണ് സാധ്യത.

Also Read: ഓഹരി വില 260; ഇനി വളർച്ചയുടെ നാളുകൾ, ഈ പെട്രോ ഓഹരിയിൽ നിന്ന് കണ്ണ് മാറരുത്

മേയ് 17 ചൊവ്വാഴ്ചയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ സാധ്യത. വിദേശികളില്‍ നിന്നൊഴികെ മറ്റെല്ലാ വിഭാഗങ്ങളില്‍ നിന്നും എല്‍.ഐ.സി. ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. മേയ് 12 ന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓഹരികള്‍ അനുവദിച്ചു തുടങ്ങും.

​തിരിച്ചടിയായത് വിദേശീയര്‍

വിദേശ സ്ഥാപന നിക്ഷേപകരില്‍ നിന്നുള്ള നിശബ്ദ പ്രതികരണമാണ് ഗ്രേ മാര്‍ക്കറ്റിലെ തകര്‍ച്ചയ്ക്കു വഴിവച്ചത്. ദ്വിതീയ വിപണിയിലെ ചാഞ്ചാട്ടം പ്രധാന വിപണികളിലും പ്രതഫലിക്കും. ലിസ്റ്റിങ് ദിനത്തെ ഗ്രേ വാര്‍ക്കറ്റ് മൂല്യമാകും ഓഹരികളുടെ അന്തിമ മൂല്യം നിശ്ചയിക്കുക. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ നയങ്ങള്‍ കര്‍ശനമാക്കുന്നതിലേക്ക് നയിച്ചു, ഇത് മൊത്തത്തില്‍ നിക്ഷേപകരെ ബാധിച്ചു.

Also Read: തകര്‍ന്നടിയുമ്പോള്‍ വിപണികളിലെ രാജാക്കന്‍മാരായി 'ഇത്തിരി കുഞ്ഞൻമാർ'

യു.എസ്. ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങളും എല്‍.ഐ.സിക്കു തിരിച്ചടിയായെന്നുവേണം കരുതാന്‍. ആകര്‍ഷകമായ മൂല്യനിര്‍ണയങ്ങളും, സബ്സ്‌ക്രിപ്ഷനായി അധിക ദിവസങ്ങളും ഉണ്ടായിരുന്നിട്ടും വിദേശീയരെ ആകര്‍ഷിക്കാന്‍ സാധിച്ചില്ലെന്നതു സമ്മര്‍ദം തന്നെയാണ്.

​കണക്കുകളിലെ കളി

അഞ്ചു ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ 3.5 ശതമാനമായി കുറച്ചതു മുതല്‍ വിപണികള്‍ അനുകൂലമല്ലെന്ന വാദം ബലപ്പെടുകയായിരുന്നു. ഇതോടൊപ്പം മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ സമാന പ്രസ്താവന കൂടി എത്തിയത് ശ്രദ്ധേയമായി.

Also Read: സ്വര്‍ണം മിന്നുന്നു; പണം കൈയ്യിലുള്ളപ്പോൾ പിന്നെന്തിന് മറ്റൊരു വായ്പ

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ ഐ.പി.ഒയ്ക്ക് കരുത്തു പകര്‍ന്നത് പ്രാദേശിക നിക്ഷേപകരാണ്. സര്‍ക്കാര്‍ 22.13 കോടി ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയുടെ 3.5 ശതമാനം ഓഹരികള്‍ വിറ്റു. അതിന്റെ മൂല്യം ആറു ലക്ഷം കോടി രൂപയായി. എല്‍.ഐ.സിയുടെ ഉള്‍ച്ചേര്‍ത്ത മൂല്യമായ 5.4 ലക്ഷം കോടിയുടെ 1.12 മടങ്ങാണിത്.

​ഓഹരികള്‍ ലഭിക്കാത്തവര്‍ വിഷമിക്കേണ്ടതില്ല

നിലവിലെ സാഹചര്യത്തില്‍ ഐ.പി.ഒ. നഷ്ടത്തിലേക്ക് നീങ്ങിയേക്കില്ലെന്നു തന്നെയാണ് ധനമന്ത്രാലയത്തിന്റെയും, വിപണി വിദഗ്ധരുടേയും വിലയിരുത്തല്‍. അതേസമയം വലിയൊരു കുതിപ്പ് പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ ഐ.പി.ഒയില്‍ അപേക്ഷിച്ച് ഓഹരികള്‍ ലഭിക്കാത്തവര്‍ നിരാശപ്പെടേണ്ടതില്ല.

Also Read: 'റോക്കി ഭായിയെ വെല്ലുന്ന ജീവിതം'; ലോകത്തിലെ ആദ്യ ശതകോടീശ്വരന്‍ ഇദ്ദേഹം

ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നു ഇനിയും ഏറെക്കുറെ സമാനവിലയില്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. വിപണി വിഹിതം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സമീപ ഭാവിയില്‍ തന്നെ വിലയില്‍ ഒരു ഇടിവും പ്രതീക്ഷിക്കാവുന്നതാണ്. കാത്തിരിക്കുക നേട്ടത്തിനായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്