ആപ്പ്ജില്ല

60 രൂപയിൽ താഴെയുള്ള ഓഹരിയാണ്; വില കുതിക്കുന്നു

മൂന്നു വർഷം കൊണ്ട് മൾട്ടിബാഗർ നേട്ടം നൽകിയിരിക്കുന്ന ഓഹരി. 21 രൂപ വിലയുണ്ടായിരുന്ന ഓഹരിക്കിപ്പോൾ 56 രൂപ. എച്ച്ഇസി ഇൻഫ്രാ പ്രോജക്ട്സ് ലിമിറ്റഡ് ഓഹരി വില കുതിക്കുന്നു. മൈക്രോകാപ് ഓഹരികൾ വാച്ച്ലിസ്റ്റിൽ സൂക്ഷിക്കുന്നവർക്ക് ശ്രദ്ധിക്കാൻ ആകുന്ന ഓഹരി.

Authored byറിങ്കു ഫ്രാൻസിസ് | Samayam Malayalam 11 Dec 2023, 4:17 pm

ഹൈലൈറ്റ്:

  • മൂന്നു വർഷം കൊണ്ട് മൾട്ടിബാഗർ നേട്ടം
  • കുതിച്ചുയരുന്ന ഒരു മൈക്രോ കാപ് സ്റ്റോക്ക്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Micro cap penny stock
Micro cap penny stock
കൊച്ചി: 60 രൂപയിൽ താഴെയാണ് വില. മൾട്ടിബാഗർ പെന്നി ഓഹരി കുതിക്കുന്നു. എച്ച്ഇസി ഇൻഫ്രാ പ്രോജക്ട്‌സ് ലിമിറ്റഡ് ഓഹരിയാണ് നേട്ടമുണ്ടാക്കിയത് . മൈക്രോ-ക്യാപ് കൺസ്ട്രക്ഷൻ കമ്പനിയായ ടാറ്റ പവർ സോളാർ സിസ്റ്റത്തിൽ നിന്ന് 7 കോടി രൂപയുടെ പുതിയ ഓർഡർ നേടിയതാണ് ഓഹരി വില മുന്നേറാൻ കാരണം. 66 കെവി ട്രാൻസ്മിഷൻ ലൈനിന്റെ പൂർണ്ണമായ ഡിസൈൻ, എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, പദ്ധതിയുടെ കമ്മീഷൻ ചെയ്യൽ ‌ എന്നിവയ്ക്കായി ആണ് പുതിയ കരാർ നേടിയത്. 7.15 കോടി രൂപയുടെ കരാർ ആണ് നേടിയത്. പുനരുപയോഗ ഊർജ മേഖലയിൽ എച്ച്ഇസി ഇൻഫ്രാ മുന്നേറുന്നതിൻെറ സൂചനയാണ് പുതിയ കരാർ.

കമ്പനിയുടെ ഓഹരിയുടമകൾക്ക് മൂന്ന് വർഷത്തിനുള്ളിൽ മൾട്ടിബാഗർ റിട്ടേൺ ‌ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ, കമ്പനിയുടെ ഓഹരി വില കുതിച്ചു. 2021 ഏപ്രിൽ എട്ടിന് 21.35 രൂപയായിരുന്ന ഓഹരി വില 2023 ഡിസംബർ എട്ടിന് 56.25 രൂപയാണ്. മൂന്ന് വർഷത്തെ ഹോൾഡിംഗ് കാലയളവിൽ 150 ശതമാനത്തിലധികം നേട്ടമാണ് ഓഹരിയിൽ നിന്നുണ്ടായത്.
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റാർട്ടപ്പാണ്; സഹോദരൻമാരുടെ ശമ്പളം 72 കോടി രൂപ വീതം

2024 സാമ്പത്തിക വർഷത്തിലെ സമീപകാല പാദ ഫല റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ വരുമാനം 15.27 കോടി രൂപയായിരുന്നു‌. വർഷം തോറും 72.89 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. കമ്പനിയുടെ പ്രവർത്തന ലാഭം 1.40 കോടി രൂപയും കമ്പനിയുടെ ‌നികുതിക്ക് ശേഷമുള്ള ലാഭം 0.64 കോടി രൂപയുമാണ്. വരുമാനത്തിൽ വർഷം തോറും 184.96 ശതമാനമാണ് വർധന.
. ഗുജറാത്ത് ഗവൺമെന്റിന്റെ റോഡ്‌സ് ആന്റ് ബിൽഡിംഗ് ഡിപ്പാർട്ട്‌മെൻറിൽ രജിസ്റ്റർ ചെയ്ത 'ക്ലാസ് എ' ഇപിസി കോൺട്രാക്ട് കമ്പനിയാണ്. സെൻട്രൽ പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്‌മെൻറിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപകർക്ക് ഈ ഓഹരികൾ സൂക്ഷ്മമായി നിരീക്ഷിക്കാം.


(Disclaimer: ഓഹരികളിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. ഏതെങ്കിലും ഒരു ഓഹരിയിൽ നിക്ഷേപം നടത്താനുള്ള നിർദേശമല്ല ഈ ലേഖനം. )
ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്