ആപ്പ്ജില്ല

ഹിൻഡൻബർ​ഗെന്ന കൊടുങ്കാറ്റ് ആഞ്ഞടിച്ചിട്ട് 1 മാസം; അദാനിയെന്ന വൻമരം ഇന്നെവിടെ?

ഹിൻഡൻബർ​ഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തു വന്നിട്ട് ഒരു മാസം തികയാൻ പോകുന്നു. ഉയരങ്ങളിൽ നിന്നിരുന്ന അദാനി ഓഹരികൾ തകർന്നു തരിപ്പണമായ ഒരു മാസമാണ് കടന്നു പോകുന്നത്. ഒരു മാസത്തെ പ്രധാന സംഭവങ്ങളും, ഓഹരിവിലകളുമാണ് ഇവിടെ നൽകിയിരിക്കുന്നത്.

Authored byശിവദേവ് സി.വി | Samayam Malayalam 25 Feb 2023, 11:19 am
ഇന്ത്യൻ വ്യവസായ ലോകത്ത് പരിലസിക്കുകയായിരുന്നു അദാനി ഗ്രൂപ്പ്. എന്നാൽ അപ്രതീക്ഷിതമായി ഹിൻഡൻബർഗ് റിപ്പോർട്ടെന്ന കൊടുങ്കാറ്റ് ആഞ്ഞുവീശി. അദാനി കമ്പനികൾ അക്കൗണ്ടിങ്ങിലടക്കം കൃത്രിമം കാണിക്കുന്നുവെന്ന് ഹിൻഡൻബർഗ് 88 ചോദ്യങ്ങളിലൂടെ ആരോപണമുന്നയിച്ചു. ഇതോടെ ഉയരങ്ങളിൽ നിന്ന അദാനി ഓഹരികൾ കടപുഴകാൻ തുടങ്ങി.
Samayam Malayalam Adani Hindenburg
പ്രതീകാത്മക ചിത്രം


അദാനി എന്റർപ്രൈസസിന്റെ വിജയകരമായി പൂർത്തിയായ എഫ്പിഒ കമ്പനി പിൻവലിച്ചു. ഹിൻഡൻബർഗിന് മറുപടിയുമായി അദാനി, 413 പേജ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, രാജ്യത്തിനെതിരെ പ്രവർത്തിക്കുകയാണെന്ന് വാദിച്ചു. ഇതൊന്നും അദാനി ഓഹരികളുടെ ഇടിവിനെ തടഞ്ഞില്ല. ഇതിനിടെ അദാനി വിഷയത്തിൽ ഇന്ത്യൻ ബാങ്കുകളും, എൽഐസി പോലുള്ള സ്ഥാപനങ്ങളും സുരക്ഷിതമായ നിലയിലാണെന്ന റിപ്പോർട്ടുകൾ വന്നു.

ഗൗതം അദാനി, ഫോബ്സിന്റെ ലോക സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിന്ന് 25ാം സ്ഥാനത്തേക്ക് പതിച്ചു. ഇതിനിടെ വായ്പകൾ തിരിച്ചടയ്ക്കാൻ അദാനി ശ്രമം തുടങ്ങി. വാച്ച്ടെൽ എന്ന നിയമ സ്ഥാപനത്തെ നിയോഗിച്ചു, പുതിയ ഏറ്റെടുക്കലുകളിൽ നിന്ന് മാറി നിന്നു. ഇതിനി‍ടെ അദാനി വിഷയത്തിൽ സുപ്രീം കോടതി, കേസുകൾ പരിഗണിച്ചു, അന്വേഷണത്തിന് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. രാഷ്ട്രീയ വിവാദങ്ങൾക്കും ഹിൻഡൻബർഗ് വഴിമരുന്നിട്ടു.

Also Read :
സ്വയം സേഫ് ആയി 'കളിക്കാനിറങ്ങിയ' ഹിൻഡൻബർ​ഗിന്റെ ആൻഡേഴ്സൺ; അദാനിക്ക് പോലും വിവരങ്ങൾ കിട്ടാത്ത സാഹചര്യം
അദാനി ഓഹരികൾ
  • അദാനിയുടെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ മാർക്കറ്റ് വാല്യു കുത്തനെ ഇടി‍ഞ്ഞു ഒരു മാസത്തിൽ താഴെയുള്ള കാലയളവിൽ 54% ൽ അധികമാണ് ഓഹരിവിലയിൽ ഇടിവുണ്ടായത്. 3438 രൂപയിൽ നിന്ന് 1600.70 നിലവാരത്തിലേക്കാണ് പതനം
  • അദാനി ഗ്രീൻ എനർജിയുടെ വിപണി മൂല്യത്തിൽ 71% ഇടിവുണ്ടായി. 1959.75 നിലവാരത്തിൽ നിന്ന് 581.75 രൂപയിലേക്ക് വിലയിടി‍ഞ്ഞു. മാർക്കറ്റ് ക്യാപ്പിറ്റലിൽ 89,000 കോടിയുടെ നഷ്ടമാണുണ്ടായത്
  • അദാനി പവർ ഓഹരികൾ ഒരു മാസത്തിനിടെ 30% ഇടിവ് നേരിട്ടു. 274.15 നിലവാരത്തിൽ നിന്ന് 168.75 രൂപയിലേക്കാണ് ഇടിവ്
  • അദാനി വിൽമർ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 20% ൽ അധികം ഇടിവ് നേരിട്ടു. 550.90 രൂപയിൽ നിന്ന ഓഹരിവില 424.10 രൂപയിലെത്തി
  • അദാനി പോർട്സ് ഓഹരിവില 772.65 നിലവാരത്തിൽ നിന്ന് 585.45 നിലവാരം വരെയെത്തി
  • അദാനി ടോട്ടൽഗ്യാസ് 3926.30 നിലവാരത്തിൽ നിന്ന് 876.80 രൂപ വരെ തകർന്നു
  • അദാനി ട്രാൻസ്മിഷൻ ഓഹരിവില 2765.75 രൂപയിൽ നിന്ന് 830.70 രൂപയിലെത്തി
  • അദാനി ഏറ്റെടുത്ത കമ്പനികളായ, അംബുജ സിമന്റ്സ് ഓഹരി വില 509 രൂപയിൽ നിന്ന് 356.05 രൂപയിലും,എൻഡിടിവി ഓഹരിവില 285 രൂപയിൽ നിന്ന് 211.85 രൂപയിലും, എസിസി ഓഹരിവില 2331.65 രൂപയിൽ നിന്ന് 1843.75 രൂപയിലുമെത്തി
Disclaimer: പ്രധാനമായും എൻഎസ്ഇയിൽ, 2023 ജനുവരി 23 ക്ലോസിങ്, 2023 ഫെബ്രുവരി 21 ക്ലോസിങ് എന്നിവയാണ് ഓഹരിവിലകളിൽ ഇവിടെ പരിഗണിച്ചിരിക്കുന്നത്. നിലവിൽ ഈ ലേഖനം തയ്യാറാക്കുമ്പോൾ ലഭ്യമായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഇവ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്