2022 വര്‍ഷത്തില്‍ മാത്രം 100- 410 ശതമാനം റിട്ടേണ്‍ നല്‍കിയ ഇത്തരം അഞ്ചു പെന്നി ഓഹരികളാണ് താഴെ നല്‍കുന്നത്. ഇവയില്‍ ചില ഓഹരികള്‍ ഇപ്പോഴും കുതിപ്പ് അവസാനിപ്പിച്ചിട്ടില്ലെന്നതാണു സത്യം. സ്‌മോള്‍ ക്യാപ് ഓഹരികള്‍ തിരുത്തല്‍ നേരിടുമ്പോള്‍ കുഞ്ഞന്‍ ഓഹരികള്‍ ട്രെന്‍ഡിനെ മറികടന്ന് ബ്രേക്ക്ഔട്ട് പ്രകടിപ്പിക്കുന്നു.
വിശേഷ് ഇന്‍ഫോടെക്‌നിക്‌സ്
കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ മേഖലയിൽ നിന്നുള്ള ഓഹരി. 2022 ല്‍ മാത്രം ഓഹരി 107 ശതമാനം കുതിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഓഹരി വില 1.45 രൂപ മാത്രമാണ്. 2022 ഫെബ്രുവരി ഒമ്പതിന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) വിശാല്‍ ആനന്ദിനെ നിയമിച്ച വിവരം കമ്പനി അടുത്തിടെ നടത്തിയ ബോര്‍ഡ് മീറ്റിങ്ങില്‍ അറിയിച്ചു. ഇതു നിക്ഷേപകര്‍ക്കു കരുത്തേകുന്നുണ്ട്.
Also Read: കോടികളാണോ ലക്ഷ്യം? എസ്.ഐ.പിയില്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
കമ്പനിയുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ അനുസരിച്ച്, 1989-ല്‍ സ്ഥാപിതമായ കമ്പനി ഇന്ന് ഐടി മേഖലയിലെ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഓഹരി 440 ശതമാനം കുതിപ്പ് കാഴ്ചവച്ചിട്ടുണ്ട്. അതേസമയം നിലവിൽ ഓഹരി അസ്ഥിരമാണ്.
ബി.എല്‍.എസ്. ഇന്‍ഫോടെക്
ഐടിയും അനുബന്ധ ഉല്‍പ്പന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച അടുത്തൊരു കമ്പനി. കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരി അപ്പര്‍ സര്‍ക്യൂട്ടിലാണ്. ഈ വര്‍ഷം മാത്രം നേട്ടം 410 ശതമാനമാണ്. ആറു മാസത്തിനിടെ 1,148 ശതമാനം കുതിച്ചു.
Also Read: വീട്ടുവളപ്പില്‍ വളര്‍ത്താം ബിവി 380 മുട്ടക്കോഴികള്‍; മിനിമം വരുമാനം രണ്ട് ലക്ഷം രൂപ വരെ
കമ്പനി 2015 മുതല്‍ മൊബൈല്‍ ആപ്പ്, വെബ് ഡെവലപ്മെന്റ് മേഖലയിലാണ് ശ്രദ്ധ നല്‍കുന്നത്. കൂടാതെ വേഡ്പ്രസ്, ദ്രുപാല്‍, ഓപ്പണ്‍കാര്‍ട്ട്, മാഗെന്റോ, പി.എച്ച്.പി. ഫ്രെയിം വര്‍ക്കുകള്‍: കോഡ് എഗ്‌നൈറ്റര്‍ തുടങ്ങിയ സി.എം.എസുകള്‍ പോലുള്ളവയിലും പ്രവര്‍ത്തിക്കുന്നു. ഹ്രസ്വകാലത്ത് ഓഹരി കുതിപ്പു തുടരുമെന്നാണു സൂചന. നിലവില്‍ ഓഹരി വില 3.37 രൂപയാണ്.
ഖൂബ്സൂറത്ത്
കഴിഞ്ഞ കുറച്ചു സെക്ഷനുകളായി 52 ആഴ്ചയിലെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഓഹരി. കമ്പനിയില്‍ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിങ് കുറവാണ്. കൂടാതെ, ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം മാര്‍ജിന്‍ വര്‍ധിച്ച് 0.16 കോടിയായി. 1982 ഏപ്രില്‍ 17 ന് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നഗരത്തിലാണ് കമ്പനി സ്ഥാപിതമായത്. കമ്പനിയുടെ നിലവിലെ അംഗീകൃത മൂലധനവും പണമടച്ചുള്ള മൂലധനവും യഥാക്രമം 1500.00 ലക്ഷം രൂപയും 1328.44 ലക്ഷം രൂപയുമാണ്.
Also Read: എങ്ങനെ മികച്ച വ്യക്തിഗത വായ്പ സ്വന്തമാക്കാം; ഉപയോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍
നിലവില്‍ ഓഹരി വില 2.47 രൂപയാണ്. 2015 ഡിസംബറില്‍, കമ്പനി അതിന്റെ ഇക്വിറ്റി ഷെയറുകളുടെ മുഖവില 10 രൂപയില്‍ നിന്ന് ഒരു രൂപയാക്കി വിഭജിച്ചിരിക്കുന്നു. വ്യക്തികള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും ഓഹരികളിലും സെക്യൂരിറ്റികളിലും നിക്ഷേപത്തിന് അവസരമൊരുക്കുന്നതിനൊപ്പം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണിത്. ഹ്രസ്വകാലത്ത് നേട്ടം തുടരാന്‍ സാധ്യത. ഈ വര്‍ഷം 375 ശതമാനം നേട്ടം കൈവരിച്ചു.
ട്യൂണി ടെക്‌സ്‌റ്റൈല്‍സ്
ടെക്സ്റ്റൈല്‍സ് മേഖലയിലെ കുഞ്ഞന്‍. തുടര്‍ച്ചയായി അപ്പര്‍സര്‍ക്യൂട്ടില്‍ തുടരുന്നു. നിലവില്‍ ഓഹരി വില 5.63 രൂപ. ഈ വര്‍ഷം മാത്രം 203 ശതമാനം നേട്ടം കൈവരിച്ചു. ആറു മാസത്തില്‍ നേട്ടം 330 ശതമാനമാണ്. ഒരു വര്‍ഷത്തെ വരുമാനം 753 ശതമാനം ആണ്. 66 കോടിയുടെ മൂലധനമുള്ള സ്‌മോള്‍ ക്യാപ് സ്റ്റോക്ക്.
സിന്തറ്റിക്‌സ്, തുണിത്തരങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കൂടാതെ ടെക്‌സ്ചറൈസ് ചെയ്ത നൂലും കൈകാര്യം ചെയ്യുന്നു. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഗ്രേ തുണിത്തരങ്ങള്‍, പോളിസ്റ്റര്‍ ടെക്‌സ്ചറൈസ്ഡ് നൂല്‍ എന്നിവയാണ്.