ആപ്പ്ജില്ല

കഴി‍ഞ്ഞ മൂന്നു മാസത്തിൽ 1 ലക്ഷം 4.85 ലക്ഷമാക്കിയ ഓഹരി; 485% മൾട്ടി ബാ​ഗർ ലാഭം

നിക്ഷേപകർക്ക് മികച്ച നേട്ടം നൽകുന്ന ധാരാളം ഓഹരികളുണ്ട്. അത്തരത്തിൽ ഒരു ഓഹരിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ വർഷം തുടക്കം മുതൽ മികച്ച ലാഭം നേടിക്കൊടുത്ത റെയിൽ കമ്പനിയാണിത്.

Authored byശിവദേവ് സി.വി | Samayam Malayalam 21 Mar 2023, 10:24 am
നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ ഒരു ഓഹരിയാണ് കെ&ആർ റെയിൽ എൻജിനീയറിങ്. ഈ സ്മാൾ ക്യാപ് റെയിൽവേ ഓഹരി നിലവിൽ അപ് ട്രെൻഡിലാണ്. നിലവിൽ ഓഹരിവില 401.50 രൂപയായി അപ്പർ സർക്യൂട്ടിലെത്തി നിൽക്കുന്നു. സ്വകാര്യ റെയിൽവേ സൈഡിങ്സുമായി ബന്ധപ്പെട്ട ബിസിനസാണ് കമ്പനി ചെയ്യുന്നത്.
Samayam Malayalam Multibagger stock return


Also Read : 'പക്ഷപാതിത്ത്വമില്ല, മാനുഷിക ഇടപെടലില്ല'; അദാനി ഓഹരികളുടെ നിരീക്ഷണം സംബന്ധിച്ച് എൻഎസ്ഇയുടെ പ്രതികരണം
കമ്പനി, അടുത്തിടെ രണ്ട് പദ്ധതികൾ പൂർത്തിയാക്കിയിരുന്നതായി പ്രഖ്യാപിച്ചിരുന്നു. സാഗർ സിമന്റിന്റെ പ്ലാന്റുമായി ബന്ധപ്പെട്ട് 100 കോടി രൂപ ചിലവുള്ള റെയിൽവെ സൈഡിങ് പദ്ധതിയാണ് അതിലൊന്ന്. എസ്സാർ പ്രൊജക്ടിസിനു വേണ്ടി ഭാരത് മാല പരിയോജനയുമായി ബന്ധപ്പെട്ട 61.90 കോടിയുടെ പദ്ധതിയാണ് രണ്ടാമത്തേത്.

ഇയർ ടു ഡേറ്റ് അടിസ്ഥാനത്തിൽ‌ 485% മൾട്ടിബാഗർ നേട്ടമാണ് ഈ ഓഹരി നൽകിയിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ ഒരു ഓഹരിയുടെ വില 65.45 രൂപയായിരുന്നു. ഇവിടെ നിന്നും 401.50 രൂപ നിലവാരത്തിലേക്കാണ് ഓഹരിവില എത്തിയിരിക്കുന്നത്. അതായത് 3 മാസം മുമ്പ് 1 ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിക്ക് ഇന്ന് 4.85 ലക്ഷം രൂപ തിരികെ ലഭിക്കുമായിരുന്നു.

ഓഹരിയുടെ അടിസ്ഥാന വിവരങ്ങൾ
കമ്പനിയുടെ മാർക്കറ്റ് ക്യാപ് 634 കോടി രൂപയാണ്. ഓഹരിയുടെ പിഇ അനുപാതം 82.8 രൂപയാണ്. അതേ സമയം ഇൻഡസ്ട്രി പിഇ അനുപാതം 33.2 രൂപയാണ്. ആർഒസിഇ 15.9%. ആർഒഇ 11.8%. ഇപിഎസ് 4.85 രൂപയാണ്.

Also Read : എം.എ യൂസഫലി ഓഹരി പോർട്ഫോളിയോ; കേരളത്തിലെ 3 കമ്പനികളിൽ 1213.2 കോടിയുടെ നിക്ഷേപം
നികുതിക്ക് ശേഷമുള്ള ലാഭവിഹിതം 7.66 കോടിയാണ്. ബുക്ക് വാല്യു 26.5 രൂപ, ഫേസ് വാല്യു 10 രൂപ എന്നിങ്ങനെയാണ്. ഡെറ്റ് ടു ഇക്വിറ്റി അനുപാതം 0.31 എന്ന തോതിലാണ്. 52 ആഴ്ച്ചയിലെ ഉയർന്ന നിലവാരം 402 രൂപയും, കുറഞ്ഞ വില 15.6 രൂപയുമാണ്. പ്രമോട്ടർമാർ 74.88% ഓഹരികൾ കൈവശം വെച്ചിരിക്കുന്നു.

2022 ഡിസംബർ പാദത്തിൽ മികച്ച പ്രകടനമാണ് കമ്പനി കാഴ്ച്ച വെച്ചത്. തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് ഡിസംബർ പാദത്തിലെ ഓപ്പറേറ്റിങ് പ്രൊഫിറ്റ് 1.81 കോടിയിൽ നിന്നും 3.53 കോടി രൂപയായി മാറി. അറ്റാദായം, 0.53 കോടിയിൽ നിന്ന് 1.66 കോടി രൂപയായി മാറി. വാർഷികാടിസ്ഥാനത്തിൽ പാദഫലങ്ങൾ പരിശോധിക്കുമ്പോൾ അറ്റാദായം 6 കോടിയിൽ നിന്ന് 8 കോടിയായിട്ടും മാറിയിട്ടുണ്ട്.

Disclaimer : ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്