ആപ്പ്ജില്ല

സെബി രൂപീകരിച്ചിട്ട് 35 വർഷങ്ങൾ; ഇനി പുതിയ ലോഗോ

ഇന്ത്യയിലെ സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റ് നിയന്ത്രിക്കുന്ന സെബി രൂപീകരിച്ചിട്ട് 35 വർഷം പൂർത്തിയായി. നിലവിൽ സെബിയുടെ അന്വേഷണ പരിധിയിൽ ഉള്ള ഏറ്റവും പ്രധാന വിഷയം അദാനി ഗ്രൂപ്പ് നേരിടുന്ന ആരോപണങ്ങളാണ്

Samayam Malayalam 13 Apr 2023, 5:57 am

ഹൈലൈറ്റ്:

  • സെബി രൂപീകരിച്ചിട്ട് 35 വർഷങ്ങൾ
  • പുതിയ ലോഗോ പ്രകാശനം ചെയ്തു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam SEBI
പുതിയ ലോഗോയുമായി മാർക്കറ്റ് റെഗുലേറ്ററായ സെബി. സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ പുതിയ ലോഗോ പുറത്തിറക്കിയത്. ബുധനാഴ്ച മുംബൈയിലെ സെബി ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ ചെയർമാന്മാരുടെയും സെബി അംഗങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു ലോഗോ പ്രകാശനം.
വിപണിയിൽ ഡാറ്റയും സാങ്കേതിക വിദ്യയും സ്വാധീനം ചെലുത്തുമ്പോളും നയരൂപീകരണത്തിലെ സമീപനങ്ങൾ നിലനിർത്തി സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ പങ്കാളിയാകാനുള്ള സെബിയുടെ പ്രതിബദ്ധതയാണ് പുതിയ ലോഗോ പ്രതിഫലിപ്പിക്കുന്നതെന്ന് സെബി അധികൃതർ വ്യക്തമാക്കി. ലോഗോയുടെ നിറം നീല തന്നെയായിരിക്കും.

1988 ഏപ്രിൽ 12-ന് സ്ഥാപിച്ച സെബി, ഇന്ത്യയിലെ സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റ് എന്നിവയുടെ നിയന്ത്രണ സ്ഥാപനമാണ്. 1992-ലെ വിവാദമായ ഹർഷദ് മേത്ത അഴിമതിയെത്തുടർന്ന് സെബി നിയമം രൂപീകരിച്ചത് മുതൽ സ്വയം പുനർനാമകരണം ചെയ്യുന്നതുവരെ, വിപണി സാഹചര്യങ്ങൾക്കനുസൃതമായി റെഗുലേറ്റർ പ്രവർത്തിച്ചു. ധനമന്ത്രാലയത്തിൻെറ ഉടമസ്ഥതയിലാണ് സ്ഥാപനം. ഇന്ത്യയിലെ ഓഹരി വിപണി ഇടപാടുകൾ സുതാര്യമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും സെബി ചില പ്രധാന നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.



അദാനി വിഷയത്തിൽ അന്വേഷണം

ശതകോടീശ്വരനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിലെ ആരോപണങ്ങൾ സെബി പരിശോധിച്ചുവരികയാണ്. അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളിൽ നടക്കുന്ന വിദേശ നിക്ഷേപങ്ങളും അന്വേഷണ പരിധിയിൽ ഉണ്ട്. ഓഹരികളിൽ കൃത്രിമം കാട്ടിയെന്നും പൊതു ഓഹരി പങ്കാളിത്തത്തിൽ സെബിയുടെ നിയമങ്ങൾ ലംഘിച്ചെന്നും ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണമുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് സുപ്രീം കോടതി രൂപീകരിച്ച ആറംഗ കമ്മിറ്റിക്ക് മുമ്പാകെ ഈ മാസം ആദ്യം സെബി ഇത്വി സംബന്ധിച്ച വിശദീകരണം നൽകിയിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിന് മുമ്പും ശേഷവും കമ്പനികളുടെ ഓഹരികളുടെ പ്രകടനം, സ്റ്റോക്ക് പ്രൈസ് മൂവ്‌മെൻറിന് പിന്നിലെ ഘടകങ്ങൾ എന്നിവയും അന്വേഷിക്കും.

നാല് അദാനി കമ്പനി ഓഹരികളിൽ നിക്ഷേപം ഉയർത്തി എൽഐസി

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതുമുതൽ, നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടത്ര നടപടിയെടുക്കാത്തതിന് റെഗുലേറ്ററിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു. ഇതോടെയാണ് അദാനി ഗ്രൂപ്പിനെ കുറിച്ച് അന്വേഷിക്കാൻ സെബി സമ്മർദ്ദത്തിലാകുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്