ആപ്പ്ജില്ല

ഏപ്രിൽ 24; ഓഹരിവിപണി വാർത്തകൾ

ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ മികച്ച ലാഭം നേടിയാണ് വ്യാപാരം അവസാനിപ്പിച്ചത്.. കമ്പനികളുടെ നാലാം പാദഫലങ്ങളും, ആ​ഗോള സൂചകങ്ങളും വിപണിയെ സ്വാധീനിക്കുന്ന കാഴ്ച്ചയാണുള്ളത്. നിഫ്റ്റി, ഈ ആഴ്ച്ച റേഞ്ച് ബൗണ്ട് പ്രകടനം നടത്താനാണ് സാധ്യതയെന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 24 Apr 2023, 3:37 pm
Samayam Malayalam Stock Market News
പ്രതീകാത്മക ചിത്രം

ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ ലാഭം നേടി. നിഫ്റ്റി 50 സൂചിക, 119.35 പോയിന്റുകൾ (0.68%) ഉയർന്ന് 17,743.40 നിലവാരത്തിൽ വ്യാപാരം ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് സൂചിക 418.15 പോയിന്റുകൾ (0.70%) കയറി 60,073.21 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിയിലെ സെക്ടറുകളിൽ ഓട്ടോ, മീ‍ഡിയ, ഫാർമ എന്നിവ മാത്രമാണ് നഷ്ടം നേരിട്ടത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ നാലാം പാദഫലങ്ങൾ വിപണിക്ക് പോസിറ്റീവായ ഊർജ്ജം നൽകി. ഈ രണ്ടു കമ്പനികൾക്കും കൂടി നിഫ്റ്റി 50 യുടെ ആകെ വെയ്റ്റേജിൽ ഏകദേശം 20% പങ്കാളിത്തമുണ്ട്. ഇന്ന് റിലയൻസ് 0.38%, ഐസിഐസിഐ ബാങ്ക് 2.16% എന്നിങ്ങനെ ഉയർന്നു.


കഴിഞ്ഞ വെള്ളിയാഴ്ച്ച ഇന്ത്യൻ ഓഹരിവിപണികൾ ഫ്ലാറ്റായ പ്രകടനമാണ് നടത്തിയത്. നിഫ്റ്റി 50 സൂചിക 0.40 പോയിന്റുകൾ (0.00%) ഇടിഞ്ഞ് 17,624.05 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 22.71 പോയിന്റുകൾ (0.04%) ഉയർന്ന് 59,655.06 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Also Read : Stocks To Buy:ഈ 3 ടാറ്റ ഓഹരികൾ പറന്നുയരാൻ സാധ്യത; വിദേശ നിക്ഷേപകർക്ക് 25% വരെ പങ്കാളിത്തം
കഴിഞ്ഞ ആഴ്ച്ച വിപണിയിൽ വലിയ അസ്ഥിരത പ്രകടമായിരുന്നു. കോർപ്പറേറ്റ് ഫലങ്ങൾ പുറത്തു വരുന്നതിനാൽ ഒരു റേഞ്ച് ബൗണ്ട് മാർക്കറ്റായിരിക്കും ഈ വാരത്തിലേതെെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രധാന സെക്ടറുകളായ ഐടി, ബാങ്കിങ്, ഓട്ടോ, എഫ്എംസിജി എന്നിവയുടെ പ്രകടനം വിപണിയെ സ്വാധീനിക്കാം. കോർപറേറ്റ് ഫലങ്ങളിൽ ഇടിവ് സംഭവിക്കുന്നതും, ആഗോള തലത്തിൽ അനിശ്ചിതാവസ്ഥകൾ നില നിൽക്കുന്നതും ഓഹരിവിപണിയെ സംബന്ധിച്ച് നിലവിലെ പ്രതികൂല ഘടകങ്ങളാണ്.

സാങ്കേതിക വിശകലനം
നിഫ്റ്റി 50 സൂചിക റേഞ്ച് ബൗണ്ടിൽ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സൂചികയിൽ ടൈം കറക്ഷൻ ഉണ്ടാവാണ് സാധ്യത. അടുത്തിടെയുള്ള ഉയർന്ന നിലവാരമായ 17,863 നിലവാരത്തിൽ എത്തിയതിനു ശേഷം, കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 200 ഡിഎംഎ നിലവാരത്തിൽ കൺസോളിഡേറ്റ് ചെയ്തു. 200 ഡിഎംഎ നിലവാരത്തിനു താഴേക്ക് സൂചിക പോയാൽ വലിയ ഇടിവിന് സാധ്യതയുണ്ട്. 17,600 നിലവാരത്തിനു താഴേക്കു പോയാൽ 17,400 നിലവാരം വരെ സൂചിക താഴ്ന്നേക്കാം. ഉയർന്ന നിലകളിൽ 17,700 നിലവാരത്തിലാണ് പ്രതിരോധമുള്ളത്. ഈ നിലവാരം മറികടന്നാൽ 18,000 നിലവാരം വരെ ഉയർന്നേക്കാമെന്നും വിദഗ്ധർ വിലയിരുത്തുന്നു.'

Also Read : എം.എ യൂസഫലി പുതിയതായി വാങ്ങിക്കൂട്ടിയ ഓഹരി; 12,649,748 ഓഹരികളുടെ മൂല്യം 20.5 കോടി രൂപ
ഇന്ന് നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്ന കമ്പനികൾ
ഇൻഡസ് ഇൻഡ് ബാങ്ക്, പെർസിസ്റ്റന്റ് സിസ്റ്റംസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, മഹീന്ദ്ര ലോജിസ്റ്റിക്സ്, സെഞ്ച്വറി ടെക്സ്റ്റൈൽസ് & ഇൻഡസ്ട്രീസ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ്, മഹാരാഷ്ട്ര സ്കൂട്ടേഴ്സ്, നെൽകോ, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്, ടാറ്റ ടെലിസർവീസസ് (മഹാരാഷ്ട്ര)

Disclaimer : ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്