ആപ്പ്ജില്ല

ജനുവരി 31; തിരിച്ചു കയറി ചില അദാനി ഓഹരികൾ

ബജറ്റിനു തൊട്ടു മുമ്പത്തെ ദിനമായ ഇന്ന് ഇന്ത്യൻ ഓഹരിവിപണികളിൽ അസ്ഥിരത പ്രകടമായി. ഹിൻഡൻബർ​ഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്ന പല അദാനി ഓഹരികളും ഇന്ന് തിരിച്ചു കയറി. അതേ സമയം ചില അദാനി ഓഹരികൾ ലോവർസർക്യൂട്ടിലെത്തി വലിയ നഷ്ടവും നേരിട്ടു.

Authored byശിവദേവ് സി.വി | Samayam Malayalam 31 Jan 2023, 4:59 pm
ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 13.20 പോയിന്റുകൾ (0.07%) ഉയർന്ന് 17,662.15 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 70.62 പോയിന്റുകൾ (0.12%) ഉയർന്ന് 59,571.03 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ഐടി, ഫാർമ എന്നിവ മാത്രമാണ് നഷ്ടം നേരിട്ടത്.
Samayam Malayalam Stock Market News January 31
പ്രതീകാത്മക ചിത്രം


ഇന്നും ഇന്ത്യൻ ഓഹരിവിപണിയിൽ അസ്ഥിരത പ്രകടമായിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്ന അദാനി ഓഹരികളിൽ പലതും ഇന്ന് തിരിച്ചു കയറി. അതേ സമയം ചില അദാനി ഓഹരികൾ ലോവർ സീലിലെത്തി. അദാനി എഫ്പിഒയുടെ അവസാന ദിവസമായ ഇന്ന് ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടു. 3.17നുള്ള സ്റ്റോക്ക് എക്സ്ചേഞ്ച് ഡാറ്റ പ്രകാരം അദാനി ഓഹരികൾ ഓവർ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു.

Also Read : ആരാണ് ചാങ് ചുങ് ലിങ്? അദാനിയുടെ ചൈനീസ് ബന്ധം ആരോപിച്ച് ഹിൻഡൻബർ​ഗ്
ഇന്ന് അദാനി ഓഹരികളിൽ പലതും ലാഭവും നഷ്ടവും നേടി. അദാനി എന്റർപ്രൈസ് 2.80% ഉയർന്ന് 2973.90 പോയിന്റുകളിലെത്തി. അദാനി ഗ്രീൻ 2.94% ഉയർന്ന് 1223.90 നിലവാരത്തിലെത്തി. അദാനി പോർട്സ് 2.62% കയറി 612.65 രൂപയിലെത്തി. അദാനി ട്രാൻസ്മിഷൻ 3.85% വില വർധിച്ച് 1774 രൂപയിലെത്തി. അതേ സമയം അദാനി പവർ 4.99% വിലയിടിഞ്ഞ് ലോവർ സർക്യൂട്ടായ 223.80 നിലവാരത്തിലെത്തി. അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് 10% വിലയിടി‍ഞ്ഞ് ലോവർ സർക്യൂട്ട് നിലവാരമായ 2108.20 രൂപയിലെത്തി. അദാനി വിൽമർ 5% വിലയിടിഞ്ഞ് ലോവർ സർക്യൂട്ടായ 466.45 രൂപയിലെത്തി. അദാനി ഗ്രൂപ്പ് ഏറ്റെടുക്കൽ നടത്തിയ എൻഡിടിവിയുടെ ഓഹരിവില 1.87% വർധിച്ച് 248.10 രൂപയിലെത്തി. എസിസി, അംബുജാ സിമന്റ്‍ എന്നീ ഏറ്റെടുത്ത കമ്പനികളുടെ ഓഹരിവിലകൾ യഥാക്രമം 3.37%, 3.54% എന്ന തോതിൽ ഉയർന്നു.

ഇന്നലെ ഇന്ത്യൻ ഓഹരിവിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 44.60 പോയിന്റുകൾ കയറി 17,648.95 പോയിന്റുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് സൂചിക 169.51 പോയിന്റുകൾ ഉയർന്ന് 59,500.41 പോയിന്റുകളിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിഫ്റ്റിയിലെ സെക്ടറുകളിൽ പി എസ് യു ബാങ്ക്, ബാങ്ക്, ഫിൻസെർവ്, ഐടി സെക്ടറുകൾ മാത്രമാണ് ലാഭം നേടിയത്.

(എൻഎസ്ഇയിൽ ജനുവരി 31 ന് വ്യാപാരം അവസാനിച്ചതിന് ശേഷമുള്ള ഓഹരി വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവ ഏതെങ്കിലും വിധത്തിലുള്ള ഓഹരി നിർദേശങ്ങളല്ല, നിക്ഷേപകരുടെ അറിവിലേക്കുള്ള കാര്യങ്ങൾ‍ മാത്രമാണ്. ഓഹരിവിപണിയിലെ നിക്ഷേപം ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം പണം നിക്ഷേപിക്കേണ്ടതാണ്)

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്