വാരാന്ത്യം നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു സൂചികകള്‍. തുടക്കത്തിലെ വില്‍പ്പനസമ്മര്‍ദത്തെ സൂചികകള്‍ ധീരമായി നേരിട്ടു. ചരിത്രത്തിലാദ്യമായാണ് സെന്‍സെക്സ് 56000 പോയിൻ്റിനു മുകളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്സ് 175.62 പോയിൻറ് ഉയര്‍ന്ന് 56,124.72ലും നിഫ്റ്റി 68.30 പോയിൻറ് നേട്ടത്തില്‍ 16,705.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 22 എണ്ണവും നേട്ടം കൈവരിച്ചു. പ്രീസെക്ഷനില്‍ 100 പോയിൻേറാളം നഷ്ടം വരിച്ച സൂചികകളാണു ഗംഭീര തിരിച്ചുവരവ് നടത്തിയത്. ദിവസത്തിലെ ഏറ്റവും താഴ്ന്ന പോയിൻ്റില്‍നിന്ന് സെന്‍സെക്സ് 512 പോയിൻ്റാണ് നേട്ടം കൈവരിച്ചത്.
ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ഫാര്‍മ, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എന്‍.ടി.പി.സി, ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, പവര്‍ഗ്രിഡ്, ടൈറ്റാന്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ.എന്‍. ഓഹരികള്‍ നേട്ടമുണ്ടാക്കി. സതേസമയം മാരുതി, ഏഷ്യന്‍ പെയിന്‍്റ്സ്, റിലയന്‍സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം വരിച്ചു. ബോര്‍ഡര്‍ സൂചികകളായ മിഡ്ക്യാപ് 1.04 ശതമാനവും സ്മോള്‍ക്യാപ് 0.93 ശതമാനവും നേട്ടം കൈവരിച്ചു. എല്ലാ മേഖലകളിലുള്ള ഓഹരികളിലും ഉണര്‍വ് പ്രകടമായിരുന്നു. ഫാര്‍മ, ലോഹം ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
യു.എസ്. ഫെഡ് ചെയര്മാന് ജെറോം പവലിൻെറ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണ് രാജ്യാന്തര നിക്ഷേപസമൂഹം. ഇതിൻെറ ഭാഗമായി ഏഷ്യന്‍ സൂചികകളിലും തളര്‍ച്ച പ്രകടമാണ്. കാബൂള്‍ ആക്രമണങ്ങളെ തുടര്‍ന്ന് യു.എസ്. സൂചികകളും നഷ്ടത്തിലാണ്. അഫ്ഗാന് സംഭവങ്ങള്‍ പ്രാദേശിക സൂചികകളിലേക്കുള്ള വിദേശനിക്ഷേപത്തെ വരുംദിനങ്ങളിൽ ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ എട്ടു സെക്ഷനുകളിലും വിദേശീയര്‍ സൂചികകളെ കൈവടുന്നതാണ് ദൃശ്യമായത്. എട്ടു സെക്ഷനുകളിലായി 1,974 കോടി രൂപയാണ് വിദേശീയര്‍ പ്രാദേശിക സൂചികകളില്‍നിന്നു പിന്‍വലിച്ചത്. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 1,055 കോടി രൂപയുടെ വാങ്ങലുകള്‍ നടത്തി.
ഡോ. റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സെര്‍വ്, സണ്‍ഫാര്‍മ, ടി.സി.എസ്, ഭാരതി എയര്‍ടെല്‍, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എന്‍.ടി.പി.സി, ടാറ്റ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, പവര്‍ഗ്രിഡ്, ടൈറ്റാന്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, എസ്.ബി.ഐ.എന്‍. ഓഹരികള്‍ നേട്ടമുണ്ടാക്കി. സതേസമയം മാരുതി, ഏഷ്യന്‍ പെയിന്‍്റ്സ്, റിലയന്‍സ്, ടെക് മഹീന്ദ്ര, എച്ച്.സി.എല്‍. ടെക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം വരിച്ചു. ബോര്‍ഡര്‍ സൂചികകളായ മിഡ്ക്യാപ് 1.04 ശതമാനവും സ്മോള്‍ക്യാപ് 0.93 ശതമാനവും നേട്ടം കൈവരിച്ചു. എല്ലാ മേഖലകളിലുള്ള ഓഹരികളിലും ഉണര്‍വ് പ്രകടമായിരുന്നു. ഫാര്‍മ, ലോഹം ഓഹരികളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.
യു.എസ്. ഫെഡ് ചെയര്മാന് ജെറോം പവലിൻെറ വാക്കുകള്‍ക്കായി കാതോര്‍ക്കുകയാണ് രാജ്യാന്തര നിക്ഷേപസമൂഹം. ഇതിൻെറ ഭാഗമായി ഏഷ്യന്‍ സൂചികകളിലും തളര്‍ച്ച പ്രകടമാണ്. കാബൂള്‍ ആക്രമണങ്ങളെ തുടര്‍ന്ന് യു.എസ്. സൂചികകളും നഷ്ടത്തിലാണ്. അഫ്ഗാന് സംഭവങ്ങള്‍ പ്രാദേശിക സൂചികകളിലേക്കുള്ള വിദേശനിക്ഷേപത്തെ വരുംദിനങ്ങളിൽ ബാധിച്ചേക്കുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ എട്ടു സെക്ഷനുകളിലും വിദേശീയര്‍ സൂചികകളെ കൈവടുന്നതാണ് ദൃശ്യമായത്. എട്ടു സെക്ഷനുകളിലായി 1,974 കോടി രൂപയാണ് വിദേശീയര്‍ പ്രാദേശിക സൂചികകളില്‍നിന്നു പിന്‍വലിച്ചത്. അതേസമയം പ്രാദേശിക നിക്ഷേപകര്‍ 1,055 കോടി രൂപയുടെ വാങ്ങലുകള്‍ നടത്തി.