വാരാദ്യം പുതിയ ഉയരങ്ങള്‍ കീഴടക്കി വിപണികള്‍. തുടര്‍ച്ചയായി മൂന്നാം സെഷനിലും സൂചികകള്‍ റെക്കോഡ് നേട്ടം ആവര്‍ത്തിച്ചു. അതേസമയം പ്രീ സെക്ഷനില്‍ 300 പോയിൻ്റോളം കുതിച്ച സൂചികകള്‍ക്കു ആ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് 166.96 പോയിൻറ് നേട്ടത്തില്‍ 58,296.91ലും നിഫ്റ്റി 54.20 പോയിൻറ് ഉയര്‍ന്ന് 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക് ഓഹരികളുടെ പിന്‍ബലത്തിലായിരുന്നു സൂചികകളുടെ കുതിപ്പ്. രാജ്യാന്തര സൂചികകളുടെ ഉണര്‍വും പ്രാദേശിക സൂചികകള്‍ക്കു കരുത്തു പകര്‍ന്നു. വ്യാപാരാവസാനത്തോടെ നേരിട്ട ലാഭമെടുപ്പാണ് തുടക്കത്തിലെ നേട്ടങ്ങള്‍ ചെറുതാക്കിയത്. അതേസമയം വിൽപ്പന സമ്മര്‍ദത്തിനിടയിലും റെക്കോഡ് തുടരാനായത് നിക്ഷേപകര്‍ക്കു കരുത്തു പകരുന്നുണ്ട്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 2000 പോയിൻ്റിനടുത്ത് നേട്ടം കൈവരിച്ചിട്ടുണ്ട്. രാജ്യത്തിൻെറ ജി.ഡി.പി. കണക്കുകളും വ്യാവസായിക സൂചികകളും ഉയരത്തിലാണ്. ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 13 എണ്ണം നേട്ടത്തിലും 17 എണ്ണം നഷ്ടത്തിലുമാണ്. എച്ച്.സി.എല്‍. ടെക്, ഇന്‍ഫോസിസ്, റിലയന്‍സ്, ടെക് മഹീന്ദ്ര, ബജാജ്, മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്‍ഡ് ടി, ആക്‌സിസ് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, അള്‍ട്രാ ടെക് സിമെൻറ്, എച്ച്.ഡി.എഫ്.സി, ടി.സി.എസ്. ഓഹരികള്‍ നേട്ടമുണ്ടാക്കി. എസ്.ബി.ഐ.എന്‍, നെസ്‌ലെ ഇന്ത്യ, എന്‍.ടി.പി.സി, മാരുതി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ഐ.ടി.സി, ടൈറ്റാന്‍, ഏഷ്യന്‍ പെയിൻറ്സ്, സണ്‍ഫാര്‍മ, പവര്‍ഗ്രിഡ്, കോട്ടക് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നഷ്ടത്തിലായി.
നടപ്പു സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാദത്തില്‍ രാജ്യം 20.1 ശതമാനം വളര്‍ച്ച കൈവരിച്ചതു വിപണികള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. ജി.എസ്.ടി. വരുമാനവും തുടര്‍ച്ചയായി ഉയരുകയാണ്. ജൂലൈയില്‍ വരുമാനം വീണ്ടും ഒരു ലക്ഷം കോടി പിന്നിട്ടിട്ടുണ്ട്. വിപണികള്‍ ഉണര്‍ന്നതിനു തെളിവാണിത്. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ രാജ്യത്തിൻെറ ജി.ഡി.പി. 24.4 ശതമാനം ഇടിഞ്ഞിരുന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേട്ടത്തിലാണ്. വിദേശനിക്ഷേപകരുടെ നിലപാടാകും വരും ദിവസങ്ങളില്‍ സൂചികകളുടെ നീക്കങ്ങളെ നിയന്ത്രിക്കുക. വിദേശീയര്‍ പണമിറക്കിയാല്‍ സൂചികകള്‍ ഇനിയും പുതു ഉയരങ്ങളിലേക്കു സഞ്ചരിക്കും.
യു.എസ്. ഫെഡ് റിസര്‍വ് ഉടനടി നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നു വ്യക്തമാക്കിയതും വിപണികള്‍ക്കു കരുത്തേകുന്നതാണ്. മറ്റു രാജ്യാന്തര സൂചികകളുടെ പിന്‍ബലവും ഇന്ത്യന്‍ വിപണികള്‍ക്കുണ്ട്. ഇന്ത്യന്‍ വിപണികളിലേക്ക് കൂടുതല്‍ വിദേശനിക്ഷേമെത്താന്‍ ഇതു വഴിവയ്ക്കുന്നുണ്ട്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രാജ്യത്തേയ്ക്കുള്ള വിദേശനിക്ഷേപം 168 ശതമാനം വര്‍ധിച്ച് 1757 കോടി ഡോളറിലെത്തിയിരുന്നു. സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാത്തില്‍ വിപണികളില്‍ 2253 കോടി ഡോളറിൻെറ വിദേശനിക്ഷേപമെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1184 കോടി ഡോളര്‍ മാത്രമായിരുന്നു.
നടപ്പു സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാദത്തില്‍ രാജ്യം 20.1 ശതമാനം വളര്‍ച്ച കൈവരിച്ചതു വിപണികള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. ജി.എസ്.ടി. വരുമാനവും തുടര്‍ച്ചയായി ഉയരുകയാണ്. ജൂലൈയില്‍ വരുമാനം വീണ്ടും ഒരു ലക്ഷം കോടി പിന്നിട്ടിട്ടുണ്ട്. വിപണികള്‍ ഉണര്‍ന്നതിനു തെളിവാണിത്. കഴിഞ്ഞവര്‍ഷം ആദ്യപാദത്തില്‍ രാജ്യത്തിൻെറ ജി.ഡി.പി. 24.4 ശതമാനം ഇടിഞ്ഞിരുന്നു. ബി.എസ്.ഇ. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികളും നേട്ടത്തിലാണ്. വിദേശനിക്ഷേപകരുടെ നിലപാടാകും വരും ദിവസങ്ങളില്‍ സൂചികകളുടെ നീക്കങ്ങളെ നിയന്ത്രിക്കുക. വിദേശീയര്‍ പണമിറക്കിയാല്‍ സൂചികകള്‍ ഇനിയും പുതു ഉയരങ്ങളിലേക്കു സഞ്ചരിക്കും.
യു.എസ്. ഫെഡ് റിസര്‍വ് ഉടനടി നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്നു വ്യക്തമാക്കിയതും വിപണികള്‍ക്കു കരുത്തേകുന്നതാണ്. മറ്റു രാജ്യാന്തര സൂചികകളുടെ പിന്‍ബലവും ഇന്ത്യന്‍ വിപണികള്‍ക്കുണ്ട്. ഇന്ത്യന്‍ വിപണികളിലേക്ക് കൂടുതല്‍ വിദേശനിക്ഷേമെത്താന്‍ ഇതു വഴിവയ്ക്കുന്നുണ്ട്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രാജ്യത്തേയ്ക്കുള്ള വിദേശനിക്ഷേപം 168 ശതമാനം വര്‍ധിച്ച് 1757 കോടി ഡോളറിലെത്തിയിരുന്നു. സാമ്പത്തികവര്‍ഷത്തിൻെറ ആദ്യപാത്തില്‍ വിപണികളില്‍ 2253 കോടി ഡോളറിൻെറ വിദേശനിക്ഷേപമെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയം ഇത് 1184 കോടി ഡോളര്‍ മാത്രമായിരുന്നു.