ആപ്പ്ജില്ല

സെൻസെക്സും, നിഫ്റ്റിയും ഇടിഞ്ഞു; ഓഹരി വിപണി വിവരങ്ങൾ

ഇന്ന് വിപണിയിൽ ഇടിവ് നേരിട്ടു. ആ​ഗോള സൂചകങ്ങളാണ് പ്രധാനമായും വിപണിയെ സ്വാധീനിച്ചത്.എൽഐസി അടക്കമുള്ള നിരവധി കമ്പനികളുടെ നാലാം പാദഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

Authored byശിവദേവ് സി.വി | Samayam Malayalam 24 May 2023, 3:45 pm
ഇന്ന് ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 61 പോയിന്റുകൾ ഇടിഞ്ഞ് 18,287 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 208 പോയിന്റുകൾ താഴ്ന്ന് 61,773.78 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ പകുതിയോളം ലാഭത്തിലായി.യുഎസ് വിപണികളിലെ തകർച്ചയാണ് ഇന്ന് പ്രധാനമായും വിപണികളെ സ്വാധീനിച്ചത്.
Samayam Malayalam Stock market updates
പ്രതീകാത്മക ചിത്രം


ഇന്നലെ ഇന്ത്യൻ ഓഹരിവിപണികൾ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 111 പോയിന്റുകൾ വർധിച്ച് 18,408.25 നിലവാരത്തിലെത്തി. ബിഎസ്ഇ സെൻസെക്സ് സൂചിക 234 പോയിന്റുകൾ കയറി 61,963.68 പോയിന്റുകളിൽ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റിയിലെ സെക്ടറുകളിൽ ബാങ്ക്, മീഡിയ ഫിനാൻഷ്യൽ എന്നിവ മാത്രമാണ് ഇന്നലെ നഷ്ടം നേരിട്ടത്.


ഇന്നലെ അദാനി ഓഹരികൾ 13% വരെ വിപണി മൂല്യത്തിൽ ഉയർച്ച നേടി. 63,285 കോടി രൂപയാണ് ഇത്തരത്തിൽ അദാനി ഓഹരികളുടെ മാർക്കറ്റ് ക്യാപ്പായി വർധിച്ചത്. സുപ്രീം കോടതി കമ്മറ്റി അദാനി ഓഹരികളിൽ കൃത്രിമം നടത്തിയെന്നു കണ്ടെത്താനായില്ല എന്ന റിപ്പോർട്ട് പുറത്തു വിട്ടതും, ജിക്യുജി പാർട്ണേഴ്സ് അദാനി ഓഹരികളിൽ വീണ്ടും നിക്ഷേപം വർധിപ്പിച്ചതും ഓഹരിവിലകൾ കുതിച്ചുയരാൻ കാരണമായി.

ഓഹരിവിപണിയിലെ സെക്ടർ റൊട്ടേഷൻ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോട്ടിലാൽ ഓസ്വാൾ റീടെയിൽ റിസർച്ച് വിഭാഗം മേധാവി സിദ്ധാർത്ഥ ഖേമ പറഞ്ഞു. മിഡ്ക്യാപ് വിഭാഗം കരുത്ത് നേടുമെന്നാണ് കരുതുന്നത്. നിഫ്റ്റി ഉയർന്ന നിലവാരത്തിൽ തുടരുന്നത് ചെറിയ തിരുത്തലുകൾക്ക് ഉടൻ തന്നെ കാരണമായേക്കാം. പൊതുവെ പരിശോധിക്കുമ്പോൾ നിഫ്റ്റി കൺസോളിഡേഷനിലാണ്. 18,000-18,400 മേഖലയിലാണ് കൺസോളിഡേഷൻ നടക്കുന്നത്.18,420-18,450 നിലവാരങ്ങൾ തൊട്ടടുത്ത റെസിസ്റ്റൻസ് സോണാണ്. 18,170-18,150 നിലവാരങ്ങൾ തൊട്ടടുത്തുള്ള നിർണായകമായ സപ്പോർട്ട് നിലവാരമാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്ഷൻ ഡാറ്റ വിശകലനം ചെയ്യുമ്പോൾ തൊട്ടടുത്ത ട്രേഡിങ് റേഞ്ച് 18,150-18,500 സോണാണ്.

Also Read : വീണ്ടും 10% അദാനി ഓഹരികൾ വാങ്ങിക്കൂട്ടി രാജീവ് ജെയിനിന്റെ ജിക്യുജി പാർട്ണേഴ്സ്; 3.5 ബില്യൺ ഡോളറിന്റെ ആകെ നിക്ഷേപം
എഫ് & ഒ ബാൻ
ഇന്ത്യാ ബുൾസ് ഹൗസിങ് ഫിനാൻസ്, ഡെൽറ്റ കോർപ് ഓഹരികൾ ഇന്ന് എഫ് & ഒ ബാൻ നേരിടുന്നു.

നാലാം പാദഫലങ്ങൾ
എൽഐസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, നൈക, കമ്മിൻസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ ഇന്ന് നാലാം പാദഫലങ്ങൾ പ്രഖ്യാപിക്കും.

Disclaimer : ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്