രാവിലെ എസ്ജിഎക്സ് നിഫ്റ്റി 200 ലധികം പോയന്റിന്റെ ഉയർച്ചയാണ് കാണിക്കുന്നത്. ആഗോള ഓഹരി വിപണികളിൽ മിക്കതും പ്രതീക്ഷയുടെ പാതയിലാണ്. എന്നാൽ നിക്ഷേപകരെ കബളിപ്പിക്കാനുള്ള കുതിപ്പാണോ ഇത് എന്ന ആശങ്കയുള്ളവരുമുണ്ട്. ഇന്ന് വാച്ച ലിസ്റ്റിൽ സൂക്ഷിക്കേണ്ട പ്രധാന ഓഹരികൾ താഴെപ്പറയുന്നു.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ്
അമേരിക്കൻ കമ്പനിയായ എറ്റോൺ ഫാർമയിൽ നിന്നും ബ്രാൻഡഡ്-ജെനറിക് ഇൻജക്ടബിൾ ഉല്പന്നത്തിന്റെ പോർട്ഫോളിയോ കമ്പനി നേടിയെടുത്തു. ഇതിനായി എറ്റോൺ ഫാർമ 5 മില്യൺ യുഎസ് ഡോളർ ക്യാഷായി മുൻകൂർ നൽകണം. കൂടാതെ 45 മില്യൺ യുഎസ് ഡോളർ കണ്ടിൻജെന്റ് പേയ്മെന്റായും നൽകേണ്ടതുണ്ട്.
ആക്സിസ് ബാങ്ക്
മൂന്നു വർഷത്തേക്ക് ബാങ്കിന്റെ ഡെപ്യൂട്ടി എംഡിയായി രാജീവ് ആനന്ദിനെ റിസർവ് ബാങ്ക് നിയമിച്ചു.
ജിഇ ടി&ഡി ഇൻഡ്യ
ഐസിആർഎ, കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രെഡിറ്റ് റേറ്റിംഗിൽ കുറവ് വരുത്തി. കമ്പനിയുടെ ഫണ്ട്-നോൺ ഫണ്ട് അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളിലാണ് കുറവ് വരുത്തിയത്. A+ ൽ നിന്നും A യിലേക്കാണ് ധനവിനിമയത്തിൽ കമ്പനിയുടെ പെർഫോർമൻസ് മോശമായതിനെ തുടർന്ന് നെഗറ്റീവ് ഔട്ട് ലുക്കോടെ കുറവു വരുത്തിയത്.
റെപ്കോ ഹോം ഫിനാൻസ്
ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് തങ്ങളുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ 7.13 ലക്ഷം ഓഹരികൾ വിറ്റഴിച്ചു. ശരാശരി 117 രൂപയ്ക്കാണ് വിറ്റഴിക്കൽ.
സൊമാറ്റോ
ക്വിക്ക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ് കൊമേഴ്സിനെ ഓഫ് സ്റ്റോക്ക് ഡീലിലൂടെ ഏറ്റെടുക്കാൻ സൊമാറ്റോ തീരുമാനിച്ചു. 33,018 ഓഹരികൾ 4,447.48 കോടിക്കാണ് ഏറ്റെടുക്കൽ. ഒരു ഓഹരിക്ക് 13,46,986.01 എന്ന വിലയ്ക്കാണ് ലയനം നടപ്പാക്കുന്നത്.
ഓട്ടോലൈറ്റ് (ഇന്ത്യ)
പ്രവർത്തന ശേഷിയില്ലാത്ത ആസ്തികൾ വിറ്റഴിക്കാൻ കമ്പനി തീരുമാനിച്ചു. ഭൂമി, ബിൽഡിങ്, ഏറ്റെടുക്കലുകൾ എന്നിവ വിറ്റഴിച്ച് കമ്പനിയുടെ ബിസിനസ്സിനെ പുതുക്കി പണിയാനാണ് തീരുമാനം. താല്പര്യമുള്ളവരുമായി ചേർന്ന് ബിസിനസ്സിലോ, റിയൽ എസ്റ്റേറ്റ് ബിസിനസ്സിലോ ജോയിന്റ് വെഞ്ച്വർ ആരംഭിക്കാനും തീരുമാനിച്ചുട്ടുണ്ട്.
സിഎസ്ബി ബാങ്ക്
ഭാമ കൃഷ്ണമൂർത്തിയെ ബാങ്കിന്റെ പാർട് ടൈം ചെയർപേഴ്സണായി നിയമിച്ചു.
ഹിന്ദുസ്ഥാൻ മീഡിയ വെഞ്ച്വേഴ്സ്
കമ്പനിയുടെ സിഎഫ്ഒ സന്ദീപ് ഗുലാതി രാജി വെച്ചു.
ഫെഡറൽ ബാങ്ക്
ജൂൺ 30 ന് കമ്പനി ധനസമാഹരണം നടത്താൻ തീരുമാനിച്ചു. സെക്യൂരിറ്റികൾ ഇഷ്യു ചെയ്തു കൊണ്ട് ധനസമാഹരണം നടത്താനാണ് തീരുമാനം.
കൃതി ഇൻഡസ്ട്രീസ്
ഇന്ത്യ ഏഷ്യ കോപ്പറിൽ കമ്പനി 81 ശതമാനം പങ്കാളിത്തം നേടി
സെൻലാബ്സ് എത്തിക
ജൂൺ നാലിന് കമ്പനി ഏറ്റെടുക്കലുകളിലൂടെയും, പുതിയ നിർമ്മാണത്തിലൂടെയും ഡൗൺവേഡ്/ അപ് വേഡ് ഇന്റഗ്രേഷനു നടപ്പാക്കും.
വെൽപ്സൺ കോർപ്
കമ്പനി 600 കോടി രൂപയുടെ ഓർഡർ നേടി. ഇന്ത്യയിലെയും, യുഎസിലെയും ഓയിൽ ആൻഡ് ഗ്യാസ് ജലവുമായി ബന്ധപ്പെട്ട മേഖലകളിലെ പദ്ധതികൾക്കായാണ് ഓർഡർ.
ഡോ.റെഡ്ഡീസ് ലബോറട്ടറീസ്
അമേരിക്കൻ കമ്പനിയായ എറ്റോൺ ഫാർമയിൽ നിന്നും ബ്രാൻഡഡ്-ജെനറിക് ഇൻജക്ടബിൾ ഉല്പന്നത്തിന്റെ പോർട്ഫോളിയോ കമ്പനി നേടിയെടുത്തു. ഇതിനായി എറ്റോൺ ഫാർമ 5 മില്യൺ യുഎസ് ഡോളർ ക്യാഷായി മുൻകൂർ നൽകണം. കൂടാതെ 45 മില്യൺ യുഎസ് ഡോളർ കണ്ടിൻജെന്റ് പേയ്മെന്റായും നൽകേണ്ടതുണ്ട്.
ആക്സിസ് ബാങ്ക്
മൂന്നു വർഷത്തേക്ക് ബാങ്കിന്റെ ഡെപ്യൂട്ടി എംഡിയായി രാജീവ് ആനന്ദിനെ റിസർവ് ബാങ്ക് നിയമിച്ചു.
ജിഇ ടി&ഡി ഇൻഡ്യ
ഐസിആർഎ, കമ്പനിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ക്രെഡിറ്റ് റേറ്റിംഗിൽ കുറവ് വരുത്തി. കമ്പനിയുടെ ഫണ്ട്-നോൺ ഫണ്ട് അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളിലാണ് കുറവ് വരുത്തിയത്. A+ ൽ നിന്നും A യിലേക്കാണ് ധനവിനിമയത്തിൽ കമ്പനിയുടെ പെർഫോർമൻസ് മോശമായതിനെ തുടർന്ന് നെഗറ്റീവ് ഔട്ട് ലുക്കോടെ കുറവു വരുത്തിയത്.
റെപ്കോ ഹോം ഫിനാൻസ്
ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് തങ്ങളുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ 7.13 ലക്ഷം ഓഹരികൾ വിറ്റഴിച്ചു. ശരാശരി 117 രൂപയ്ക്കാണ് വിറ്റഴിക്കൽ.
സൊമാറ്റോ
ക്വിക്ക് കൊമേഴ്സ് കമ്പനിയായ ബ്ലിങ്കിറ്റ് കൊമേഴ്സിനെ ഓഫ് സ്റ്റോക്ക് ഡീലിലൂടെ ഏറ്റെടുക്കാൻ സൊമാറ്റോ തീരുമാനിച്ചു. 33,018 ഓഹരികൾ 4,447.48 കോടിക്കാണ് ഏറ്റെടുക്കൽ. ഒരു ഓഹരിക്ക് 13,46,986.01 എന്ന വിലയ്ക്കാണ് ലയനം നടപ്പാക്കുന്നത്.
ഓട്ടോലൈറ്റ് (ഇന്ത്യ)
പ്രവർത്തന ശേഷിയില്ലാത്ത ആസ്തികൾ വിറ്റഴിക്കാൻ കമ്പനി തീരുമാനിച്ചു. ഭൂമി, ബിൽഡിങ്, ഏറ്റെടുക്കലുകൾ എന്നിവ വിറ്റഴിച്ച് കമ്പനിയുടെ ബിസിനസ്സിനെ പുതുക്കി പണിയാനാണ് തീരുമാനം. താല്പര്യമുള്ളവരുമായി ചേർന്ന് ബിസിനസ്സിലോ, റിയൽ എസ്റ്റേറ്റ് ബിസിനസ്സിലോ ജോയിന്റ് വെഞ്ച്വർ ആരംഭിക്കാനും തീരുമാനിച്ചുട്ടുണ്ട്.
സിഎസ്ബി ബാങ്ക്
ഭാമ കൃഷ്ണമൂർത്തിയെ ബാങ്കിന്റെ പാർട് ടൈം ചെയർപേഴ്സണായി നിയമിച്ചു.
ഹിന്ദുസ്ഥാൻ മീഡിയ വെഞ്ച്വേഴ്സ്
കമ്പനിയുടെ സിഎഫ്ഒ സന്ദീപ് ഗുലാതി രാജി വെച്ചു.
ഫെഡറൽ ബാങ്ക്
ജൂൺ 30 ന് കമ്പനി ധനസമാഹരണം നടത്താൻ തീരുമാനിച്ചു. സെക്യൂരിറ്റികൾ ഇഷ്യു ചെയ്തു കൊണ്ട് ധനസമാഹരണം നടത്താനാണ് തീരുമാനം.
കൃതി ഇൻഡസ്ട്രീസ്
ഇന്ത്യ ഏഷ്യ കോപ്പറിൽ കമ്പനി 81 ശതമാനം പങ്കാളിത്തം നേടി
സെൻലാബ്സ് എത്തിക
ജൂൺ നാലിന് കമ്പനി ഏറ്റെടുക്കലുകളിലൂടെയും, പുതിയ നിർമ്മാണത്തിലൂടെയും ഡൗൺവേഡ്/ അപ് വേഡ് ഇന്റഗ്രേഷനു നടപ്പാക്കും.
വെൽപ്സൺ കോർപ്
കമ്പനി 600 കോടി രൂപയുടെ ഓർഡർ നേടി. ഇന്ത്യയിലെയും, യുഎസിലെയും ഓയിൽ ആൻഡ് ഗ്യാസ് ജലവുമായി ബന്ധപ്പെട്ട മേഖലകളിലെ പദ്ധതികൾക്കായാണ് ഓർഡർ.