അത്യാവശ്യം റിപ്പയർ ആവശ്യമുള്ള ജനത ഗ്യാരേജ്
ജൂനിയർ എൻ.ടി.ആർ., മോഹൻലാൽ, സാമന്ത, നിത്യ മേനോൻ, ഉണ്ണി മുകുന്ദൻ
മലയാളിയുടെ ലാലേട്ടനെ ടോളിവുഡിന്റെ മോഹൻലാൽ ഗാരുവാക്കി മാറ്റുന്ന സിനിമയാണ് ജനതാ ഗ്യാരേജ്. ടിപ്പിക്കൽ തെലുങ്ക് സിനിമയാണെങ്കിലും മോഹൻലാലിന്റെ ലഭിച്ച ലിമിറ്റഡ് സ്പെയ്സിലും ഉള്ള നിറഞ്ഞ അഭിനയം. രണ്ടാം പകുതിയിൽ മൂലക്കിരുത്തിയിട്ടും വെറും നോട്ടം കൊണ്ട് പോലും, നായകൻ ജൂനിയർ എൻടിയാറിനെ പിന്തള്ളുന്ന സീനിയർ പ്രകടനം. മലയാളിയേക്കാൾ ഈ മോഹന്ലാലിസത്തിന്റെ വിസ്മയം തെലുങ്ക് സിനിമയ്ക്കാണ്.
പ്രഭാസിന്റെ കിടിലൻ ഫാമിലി ആക്ഷൻ ഡ്രാമ മിർച്ചിയൊരുക്കിയ കൊരടാല ശിവയാണ് ജനത ഗ്യാരേജിന് പിന്നിൽ. മിർച്ചിയുടെ പെർഫെക്ഷനില്ലെങ്കിലും സ്റ്റാർ കാസ്റ്റിന്റെ നിറവിൽ ഇൻഡസ്ട്രി ഹിറ്റ് നൽകുകയാണ് സംവിധായകൻ ശിവ. അതും തന്റെ തനതു ഫാമിലി റീയുണൈറ്റിങ് സെന്റിമെന്റ്സ് ചേരുവകളുടെ സമൃദ്ധിയിൽ.
ജനത ഗ്യാരേജ് അടിസ്ഥാനപരമായി ഹൈദരാബാദിലെ ജനത ഗ്യാരേജിന്റെ ഓണർ മെക്കാനിക് സത്യത്തിന്റെ (മോഹൻലാൽ) ഗോഡ്ഫാദറിഷ് കഥയാണ്. വാഹനങ്ങളുടെ റിപ്പയറിനൊപ്പം എന്തും റിപ്പയർ ചെയ്തു കൊടുക്കുന്നയാൾ. പോലീസും നിയമസംവിധാനവും നീതിന്യായവ്യവസ്ഥിതിയും കണ്ണടക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോൾ സമാന്തര ശക്തിയായി നിലകൊണ്ട് ജനങ്ങളുടെ പരാതി പരിഹരിച്ചു കൊടുക്കുന്ന ബദൽ ഗവണ്മെന്റ്. സ്വന്തം അനിയനെ (റഹ്മാൻ) ആസൂത്രിത അപകടമരണത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയിലും തന്റെ സർവീസ് തുടരുന്നയാൾ. ആ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ട് ആക്സിഡന്റിന്റെ അതിജീവിച്ച അനിയന്റെ കൈക്കുഞ്ഞിനെ അമ്മവീട്ടുകാർക്കു നോക്കാനേല്പിച്ചു കൊടുത്തു, ഇനി തന്റെ നിഴൽ പോലും അവന്റെ മേൽ വീഴില്ലെന്നു സത്യം ചെയ്തു നൽകുന്നു.
വർഷങ്ങൾക്കു ശേഷം ബോംബെയിലെ ധനികകുടുംബത്തിലെ പരിസ്ഥിതിപ്രവർത്തകനായാണ് നായകൻ ആനന്ദ്(ജൂനിയർ എൻടിയാർ)ന്റെ എന്ട്രി. മണ്ണിനെയും മരത്തിനെയും പൂക്കളെയും സ്നേഹിക്കുന്ന യുവാവ്. ഒരു പ്രശ്നത്തെത്തുടർന്നു കോളേജ് പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം കുറച്ചു ദിവസത്തേക്ക് ബോംബെയിൽ നിന്ന് വീട്ടുകാർ ആനന്ദിനെ മാറ്റി നിർത്തുന്നു . റിസർച്ചിനു വേണ്ടി ആനന്ദ് മാറിനിൽക്കുന്നത് ഹൈദരാബാദിലേക്കാണ്. എത്തിപ്പെടരുതെന്നു ഇരുവീട്ടുകാരും ആഗ്രഹിച്ചിടത്തേക്കാണ്
തിരുവിന്റെ വാർമ് ലൈറ്റ് ക്യാമറയും കോട്ടഗിരി ശ്രീനിവാസറാവുവിന്റെ എഡിറ്റിങ്ങും എല്ലാം തെലുങ്കു മാസ് മസാല പാറ്റേൺ തന്നെയാണ് പിന്തുടരുന്നത്. ദേവി ശ്രീ പ്രസാദിന്റെ പാട്ടുകളിൽ രാമജോഗയ്യ ശാസ്ത്രിയുടെ വരിയിൽ പക്കൽ ലോക്കലും ജനത ജയഹോയും മികവ് പുലർത്തി.
നേനു പക്കാ ലോക്കൽ പക്കാ ലോക്കൽ എന്ന ഐറ്റം ഡാൻസിന് സെപ്ഷ്യൽ അപ്പിയറൻസിനെത്തുന്ന കാജൽ അഗർവാളിന്റെയത്ര പ്രാധാന്യം പോലുമില്ല നായികമാരാകുന്ന സാമന്തക്കും നിത്യ മേനോനും സിനിമയിൽ. ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമെങ്കിലും മോഹൻലാലിന്റെ അനിയൻ വേഷത്തിൽ കൺവിൻസിംഗ് ആണ് റഹ്മാൻ. എന്നാൽ മകനാകുന്ന ഉണ്ണി മുകുന്ദന് നോട്ടബിൾ പെര്ഫോമെൻസ് ഒന്നും നൽകാൻ സാധിച്ചിട്ടില്ലെങ്കിലും കരിയറിൽ പുതിയ വാതായനങ്ങൾ തുറന്നു നൽകും ജനതാഗരേജിലെ വേഷം. അമ്മവേഷങ്ങളിൽ സിത്താരയും ദേവയാനിയും ഓകെയാണ്. പൊളിറ്റിക്കൽ ഡിസിഷൻ മേക്കറായ ബിസിനസ്സ് മാഗ്നെറ്റിന്റെ വില്ലൻ വേഷത്തിലെത്തുന്ന സച്ചിൻ ഖഡ്കർ എന്ന മികച്ച നടന്റെ പ്രതിഭ പുറത്തെടുക്കാനുള്ള രംഗങ്ങളെഴുതിച്ചേർക്കാനായിട്ടില്ല തിരക്കഥാകൃത്തു കൂടിയായ സംവിധായകന്. നായകൻ ജൂനിയർ എൻ ടി യാർ മാസ് റോളിലും ഒതുക്കത്തോടെ അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണിത്.
ക്ളീഷേ തിരക്കഥയിലും ജനത ഗ്യാരേജിന്റെ ബലം ശിവയുടെ പൈസാ വസൂൽ സംവിധാനമാണ്. എന്നാൽ തലയെടുപ്പാകട്ടെ രണ്ടാം പകുതി മുഴുവൻ കസേരയിൽ ഇരുത്തിയിട്ടും നിഷ്പ്രഭമാകാത്ത മോഹൻലാലിന്റെ സ്ക്രീൻ പ്രെസെൻസും പെര്ഫോമെൻസും. ജില്ലയേക്കാൾ മികച്ച ജനത.
പ്രഭാസിന്റെ കിടിലൻ ഫാമിലി ആക്ഷൻ ഡ്രാമ മിർച്ചിയൊരുക്കിയ കൊരടാല ശിവയാണ് ജനത ഗ്യാരേജിന് പിന്നിൽ. മിർച്ചിയുടെ പെർഫെക്ഷനില്ലെങ്കിലും സ്റ്റാർ കാസ്റ്റിന്റെ നിറവിൽ ഇൻഡസ്ട്രി ഹിറ്റ് നൽകുകയാണ് സംവിധായകൻ ശിവ. അതും തന്റെ തനതു ഫാമിലി റീയുണൈറ്റിങ് സെന്റിമെന്റ്സ് ചേരുവകളുടെ സമൃദ്ധിയിൽ.
ജനത ഗ്യാരേജ് അടിസ്ഥാനപരമായി ഹൈദരാബാദിലെ ജനത ഗ്യാരേജിന്റെ ഓണർ മെക്കാനിക് സത്യത്തിന്റെ (മോഹൻലാൽ) ഗോഡ്ഫാദറിഷ് കഥയാണ്. വാഹനങ്ങളുടെ റിപ്പയറിനൊപ്പം എന്തും റിപ്പയർ ചെയ്തു കൊടുക്കുന്നയാൾ. പോലീസും നിയമസംവിധാനവും നീതിന്യായവ്യവസ്ഥിതിയും കണ്ണടക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോൾ സമാന്തര ശക്തിയായി നിലകൊണ്ട് ജനങ്ങളുടെ പരാതി പരിഹരിച്ചു കൊടുക്കുന്ന ബദൽ ഗവണ്മെന്റ്. സ്വന്തം അനിയനെ (റഹ്മാൻ) ആസൂത്രിത അപകടമരണത്തിൽ നഷ്ടപ്പെട്ടതിന്റെ വേദനയിലും തന്റെ സർവീസ് തുടരുന്നയാൾ. ആ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു കൊണ്ട് ആക്സിഡന്റിന്റെ അതിജീവിച്ച അനിയന്റെ കൈക്കുഞ്ഞിനെ അമ്മവീട്ടുകാർക്കു നോക്കാനേല്പിച്ചു കൊടുത്തു, ഇനി തന്റെ നിഴൽ പോലും അവന്റെ മേൽ വീഴില്ലെന്നു സത്യം ചെയ്തു നൽകുന്നു.
വർഷങ്ങൾക്കു ശേഷം ബോംബെയിലെ ധനികകുടുംബത്തിലെ പരിസ്ഥിതിപ്രവർത്തകനായാണ് നായകൻ ആനന്ദ്(ജൂനിയർ എൻടിയാർ)ന്റെ എന്ട്രി. മണ്ണിനെയും മരത്തിനെയും പൂക്കളെയും സ്നേഹിക്കുന്ന യുവാവ്. ഒരു പ്രശ്നത്തെത്തുടർന്നു കോളേജ് പ്രിൻസിപ്പാളിന്റെ നിർദേശപ്രകാരം കുറച്ചു ദിവസത്തേക്ക് ബോംബെയിൽ നിന്ന് വീട്ടുകാർ ആനന്ദിനെ മാറ്റി നിർത്തുന്നു . റിസർച്ചിനു വേണ്ടി ആനന്ദ് മാറിനിൽക്കുന്നത് ഹൈദരാബാദിലേക്കാണ്. എത്തിപ്പെടരുതെന്നു ഇരുവീട്ടുകാരും ആഗ്രഹിച്ചിടത്തേക്കാണ്
തിരുവിന്റെ വാർമ് ലൈറ്റ് ക്യാമറയും കോട്ടഗിരി ശ്രീനിവാസറാവുവിന്റെ എഡിറ്റിങ്ങും എല്ലാം തെലുങ്കു മാസ് മസാല പാറ്റേൺ തന്നെയാണ് പിന്തുടരുന്നത്. ദേവി ശ്രീ പ്രസാദിന്റെ പാട്ടുകളിൽ രാമജോഗയ്യ ശാസ്ത്രിയുടെ വരിയിൽ പക്കൽ ലോക്കലും ജനത ജയഹോയും മികവ് പുലർത്തി.
നേനു പക്കാ ലോക്കൽ പക്കാ ലോക്കൽ എന്ന ഐറ്റം ഡാൻസിന് സെപ്ഷ്യൽ അപ്പിയറൻസിനെത്തുന്ന കാജൽ അഗർവാളിന്റെയത്ര പ്രാധാന്യം പോലുമില്ല നായികമാരാകുന്ന സാമന്തക്കും നിത്യ മേനോനും സിനിമയിൽ. ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമെങ്കിലും മോഹൻലാലിന്റെ അനിയൻ വേഷത്തിൽ കൺവിൻസിംഗ് ആണ് റഹ്മാൻ. എന്നാൽ മകനാകുന്ന ഉണ്ണി മുകുന്ദന് നോട്ടബിൾ പെര്ഫോമെൻസ് ഒന്നും നൽകാൻ സാധിച്ചിട്ടില്ലെങ്കിലും കരിയറിൽ പുതിയ വാതായനങ്ങൾ തുറന്നു നൽകും ജനതാഗരേജിലെ വേഷം. അമ്മവേഷങ്ങളിൽ സിത്താരയും ദേവയാനിയും ഓകെയാണ്. പൊളിറ്റിക്കൽ ഡിസിഷൻ മേക്കറായ ബിസിനസ്സ് മാഗ്നെറ്റിന്റെ വില്ലൻ വേഷത്തിലെത്തുന്ന സച്ചിൻ ഖഡ്കർ എന്ന മികച്ച നടന്റെ പ്രതിഭ പുറത്തെടുക്കാനുള്ള രംഗങ്ങളെഴുതിച്ചേർക്കാനായിട്ടില്ല തിരക്കഥാകൃത്തു കൂടിയായ സംവിധായകന്. നായകൻ ജൂനിയർ എൻ ടി യാർ മാസ് റോളിലും ഒതുക്കത്തോടെ അഭിനയിച്ച ചുരുക്കം ചില ചിത്രങ്ങളിലൊന്നാണിത്.
ക്ളീഷേ തിരക്കഥയിലും ജനത ഗ്യാരേജിന്റെ ബലം ശിവയുടെ പൈസാ വസൂൽ സംവിധാനമാണ്. എന്നാൽ തലയെടുപ്പാകട്ടെ രണ്ടാം പകുതി മുഴുവൻ കസേരയിൽ ഇരുത്തിയിട്ടും നിഷ്പ്രഭമാകാത്ത മോഹൻലാലിന്റെ സ്ക്രീൻ പ്രെസെൻസും പെര്ഫോമെൻസും. ജില്ലയേക്കാൾ മികച്ച ജനത.