Please enable javascript.3 October 2023 Kerala Vartha Live: കരുവന്നൂര്‍ കേസും കൊടകര കേസും സിപിഎമ്മിന്റെ ഇരട്ടക്കുട്ടികൾ: അനില്‍ അക്കര - daily malayalam news 03 october 2023 live kerala vartha and updates today

3 October 2023 Kerala Vartha Live: കരുവന്നൂര്‍ കേസും കൊടകര കേസും സിപിഎമ്മിന്റെ ഇരട്ടക്കുട്ടികൾ: അനില്‍ അക്കര

| 3 Oct 2023, 8:07 pm
LIVE NOW
3 October 2023 Kerala Vartha Live: കരുവന്നൂര്‍ കേസും കൊടകര കേസും സിപിഎമ്മിന്റെ ഇരട്ടക്കുട്ടികൾ: അനില്‍ അക്കര

Kerala വാർത്ത ( Kerala News): കരുവന്നൂര്‍ തട്ടിപ്പുകേസും കൊടകര കുഴല്‍പ്പണക്കേസും സിപിഎമ്മിന്‍റെ ഇരട്ടക്കുട്ടികളെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക് സിപിഎം നേതാക്കള്‍ ഇടപ്പെട്ടാണ് ഒന്നേക്കാല്‍ കോടി രൂപ വായ്പ നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാന ദേശീയ വാർത്തകൾ ഒറ്റനോട്ടത്തിൽ വായിക്കാം.

  • തട്ടിപ്പിനിരയായ എല്ലാ ബാങ്കുകളിലെയും നിക്ഷേപകർക്ക് കേരളബാങ്കിൽ നിന്നും പണം കൊടുക്കണം: കെ.സുരേന്ദ്രൻ
    കരുവന്നൂർ ബാങ്കിലെ പോലെ കണ്ടല സഹകരണ ബാങ്കിലെ ഉൾപ്പെടെ തട്ടിപ്പിനിരയായ എല്ലാ നിക്ഷേപകർക്കും കേരള ബാങ്കിൽ നിന്നും പണം കൊടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ഇപ്പോൾ സഹകാരികളുടെ കണ്ണിൽപ്പൊടിയിടുകയാണ് ചെയ്യുന്നത്.
  • കരുവന്നൂര്‍ കേസും കൊടകര കേസും സിപിഎമ്മിന്റെ ഇരട്ടക്കുട്ടികൾ: അനില്‍ അക്കര
    കരുവന്നൂര്‍ തട്ടിപ്പുകേസും കൊടകര കുഴല്‍പ്പണക്കേസും സിപിഎമ്മിന്‍റെ ഇരട്ടക്കുട്ടികളെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. കൊടകര കുഴല്‍പ്പണക്കേസിലെ രണ്ട് പ്രതികള്‍ക്ക് സിപിഎം നേതാക്കള്‍ ഇടപ്പെട്ടാണ് ഒന്നേക്കാല്‍ കോടി രൂപ വായ്പ നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
  • കമ്യൂണിസ്റ്റുകാര്‍ പ്രയത്നിച്ചത് പട്ടിണി മാറ്റാനോ തട്ടം മാറ്റാനോ? വിമര്‍ശിച്ച് ലീഗ്
    തട്ടം ഉപയോഗിക്കുന്ന മുസ്‌‍ലിം യുവതികള്‍ ആരും അത് ഉപേക്ഷിച്ചിട്ടില്ലെന്ന് പിഎംഎ സലാം. കമ്യൂണിസ്റ്റുകാര്‍ ഇത്രകാലം പ്രയത്നിച്ചത് പട്ടിണി മാറ്റാനാണോ തട്ടം മാറ്റാനാണോയെന്ന് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മറുപടി പറയണമെന്നും സലാം ആവശ്യപ്പെട്ടു.
  • കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധം: തട്ടം വിവാദത്തിൽ സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ
    കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമാണെന്നും തട്ടംമാറ്റൽ പുരോഗതിയല്ല അധോഗതിയാണെന്നും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. വോട്ട് ലക്ഷ്യമിട്ടാണ് സിപിഎം ന്യൂനപക്ഷങ്ങളോട് അടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
  • തട്ടം തട്ടിമാറ്റലാണ് പുരോഗതിയെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ്
    തട്ടം തട്ടിമാറ്റലാണ് പുരോഗതിയെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ലോകരാജ്യങ്ങളിൽ ഉൾപ്പെടെ തട്ടം അണിഞ്ഞുകൊണ്ട് ജോലിചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്. മലപ്പുറത്തിന്റെ പുരോഗതി തട്ടം തട്ടിമാറ്റിക്കൊണ്ടാണെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാവ് കെ അനിൽ കുമാർ നടത്തിയ പ്രസ്താവന സംബന്ധിച്ച് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അബ്ദുസമദ് പൂക്കോട്ടൂർ.
  • ഭൗതികശാസ്ത്രത്തിന്റെ നോബേൽ മൂന്നുപേർക്ക്
  • ഭൗതികശാസ്ത്രത്തിന്റെ നോബേൽ മൂന്നുപേർക്ക്
    2023ലെ ഭാതികശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം മൂന്നുപേർ പങ്കിട്ടു. പിയറി അഗോസ്റ്റിനി, ഫെരെൻ ക്രവൂസ്, ആൻ ല്യൂലിയർ എന്നിവരാണ് സമ്മാനം പങ്കിട്ടെടുത്തത്. അറ്റോസെക്കൻഡ് ഫിസിക്സിലെ സംഭാവനകളെ പുരസ്കരിച്ചാണ് ഈ മൂന്നുപേർക്ക് സമ്മാനം നൽകുന്നത്.
  • നേപ്പാളിലും ഭൂചലനം
  • അനില്‍കുമാറിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി പിഎംഎ സലാം
    മലപ്പുറത്തു തട്ടംവേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന സിപിഎം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ അനില്‍കുമാറിന്റെ പ്രസ്താവനക്കെതിരെ ലീഗ്. ഇത് ആദ്യമായിട്ടൊന്നുമല്ല. അവസാനത്തേതുമാകില്ല. തട്ടമിടുന്നത് അടിമത്തവും തട്ടം അഴിക്കുന്നത് സ്വാതന്ത്ര്യവുമായി' കപട പുരോഗമന വാദികള്‍ കാണുന്നതെന്ന് പിഎംഎ സലാം പ്രതികരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുള്ള കാലത്തോളം മുസ്ലിം സ്ത്രീകളില്‍ തട്ടമിടല്‍ കുറഞ്ഞ് വരുമെന്നോ ഞങ്ങള്‍ കുറക്കുമെന്നോ അനില്‍ കുമാര്‍ പറയാതെ പറയുന്നത് മതനിഷേധികളുടെ കൊടിയും പാര്‍ട്ടിയുടെ കൊടിയും ഒന്നാണെന്ന അടിമ നയം ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മതനിഷേധവും മതനിരാസവും കുത്തിവെക്കുന്ന ഇത്തരം സംഘങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സ്പോണ്‍സര്‍ ചെയ്യുന്നവരോടാണ് പറയുന്നതെന്നും ഇവിടെ വിശ്വാസികള്‍ക്കും ജീവിക്കണമെന്നും സലാം പറഞ്ഞു.
  • ഡൽഹിയിൽ ഭൂചലനം
  • ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ പരിശോധന
  • റെയ്ഡ് തുടരുന്നു
  • തട്ടം വിവാദത്തിൽ അനിൽ കുമാറിനെ തള്ളി സിപിഎം
    തട്ടം വിവാദത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വസ്‌ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും അത്‌ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത്‌ നടത്തിയ സെമിനാറിൽ കെ അനിൽ കുമാ‍ർ നടത്തിയ പരാമർശത്തെ കുറിച്ച്‌ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
  • സംസ്ഥാനത്ത് പുതിയ മഴ അലേർട്ട്
    സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറിൽ മഴ ശക്തമാകാൻ സാധ്യത. തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്.
  • വെള്ളത്തിനടിയിലായ കാർ യാത്രക്കാരെ നാട്ടുകാർ അത്ഭുതകരമായി രക്ഷപെടുത്തി
    എംസി റോഡിൽ വെള്ളത്തിനടിയിലായ കാർ യാത്രക്കാരെ നാട്ടുകാർ അത്ഭുതകരമായി രക്ഷപെടുത്തി. തിരുവല്ലയിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽനിന്നാണ് മൂന്നുപേർക്ക് അത്ഭുതകരമായ രക്ഷപെടൽ ഉണ്ടായത്. ഇതിൽ ഉണ്ടായിരുന്ന വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.
  • ബംഗ്ലാദേശിൽ ഡെങ്കിപ്പനി: മരണസംഖ്യ 1000 കടന്നു
  • രോഗികളുടെ കൂട്ടമരണം തുടരുന്നു
    മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം തുടരുന്നു. ഏഴ് രോഗികൾ കൂടി മരിച്ചതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായ രോഗികളുടെ എണ്ണം 31 ആയി. 31 രോഗികളിൽ 16 പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിലാണ് ദാരുണമായ സംഭവം.
  • വെള്ളത്തിനടിയിലായ കാറും യാത്രക്കാരെയും രക്ഷപെടുത്തി
    പത്തനംതിട്ട എംസി റോഡിൽ വെള്ളത്തിനടിയിലായ കാറും യാത്രക്കാരെയും നാട്ടുകാർ അത്ഭുതകരമായി രക്ഷപെടുത്തി. തിരുവല്ലയിൽ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽനിന്നാണ് മൂന്നുപേർക്ക് അത്ഭുതകരമായ രക്ഷപെടൽ ഉണ്ടായത്. ഇതിൽ ഉണ്ടായിരുന്ന വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.
  • സീതാറം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്
    ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്. ഡൽഹിയിലെ വസതിയിലാണ് പരിശോധന നടക്കുന്നത്.
  • ഡൽഹി റെയ്ഡ്; വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടെന്ന് പോലീസ്
    എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പോലീസ് വ്യക്തമാക്കി. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് പോലീസ് പറഞ്ഞു.
  • മാധ്യമപ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
    ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് റെയ്ഡ്. മൊബൈൽ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു.
  • വൈദികനെ ചുമതലയിൽ നിന്നും മാറ്റിയതിൽ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം
    ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് ബിജെപി നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത്. വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്‌ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇടുക്കി രൂപതയാണ് വൈദികനെതിരെ നടപടിയെടുത്തത്.
  • ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെയും ലക്ഷ്യമിട്ടു
    ഇന്നലെ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് ഡൽഹി പോലീസ്. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങൾ സംഘം നടത്തി. പാക് ചാരസംഘടനയുടെ സഹായം ഭീകരർക്ക് കിട്ടിയെന്നും പോലീസ് പറയുന്നു.
  • മേഖലാതല അവലോകന യോഗം എറണാകുളത്ത്
    മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ അവലോകന യോഗമാണ് ഇന്ന് നടക്കുക
  • വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരനും മകനും കൊല്ലപ്പെട്ടു
    വിമാനാപകടത്തില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഹര്‍പാല്‍ രണ്‍ധാവയും മകനും സിംബാബ്വെയില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം 29 ന് ഉണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.
  • സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്
    സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സ്ത്രീശക്തി SS 383 നറുക്കെടുപ്പ് ഇന്ന് നടക്കും. ഒന്നാം സമ്മാനം 75 ലക്ഷവും രണ്ടാം സമ്മാനം 10 ലക്ഷവും നൽകുന്ന ലോട്ടറിയ്ക്ക് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുമുണ്ട്. ഉച്ചയ്ക്ക് 3 മണിക്ക് തലസ്ഥാനത്തെ ലോട്ടറി ഭവനിലാണ് നറുക്കെടുപ്പ്.
  • ക്യാമ്പുകളിൽ 239 പേർ
    കോട്ടയം താലൂക്കിൽ 15, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുകളും ആണ് പ്രവർത്തിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 67 കുടുംബങ്ങളിലെ 239 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
  • കാറ്റിനും മഴയ്ക്കും സാധ്യത
    ചൊവ്വാഴ്ച രാവിലെ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
  • ഇടിമിന്നൽ ജാഗ്രത വേണം
    കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • മത്സ്യത്തൊഴിലാളി മുന്നറിയിപ്പ്
    മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ. വടക്കൻ ശ്രീലങ്കൻ തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
  • ഉയർന്ന തിരമാലയ്ക്ക് സാധ്യത
    കേരള തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു.
  • ജാഗ്രതാ നിർദേശം
    തെക്കൻ തമിഴ്‌നാട് തീരത്ത് 03-10-2023ന് രാത്രി 11.30 വരെ 0.5 മുതൽ 2.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.