തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്. സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. മാര്‍ച്ച് മാസത്തെ അവസാന പ്രവൃത്തിദിവസത്തിന് ശേഷം ജൂൺ മാസത്തെ ആദ്യ പ്രവൃത്തി ദിനത്തിൽ മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് താപനില ഗണ്യമായി വര്‍ധിക്കുകയും വരള്‍ച്ച ഗുരുതരമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അവധിക്കാലത്ത് ക്ലാസ്സുകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷനും ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിച്ച് ഹയര്‍ സെക്കണ്ടറി തലത്തിലടക്കം അവധിക്കാലത്ത് ക്ലാസ്സുകള്‍ക്ക് വിലക്കുണ്ട്. അതേസമയം, വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് മുൻകൂര്‍ അനുമതി വാങ്ങിയ ശേഷം 10 ദിവസത്തെ അവധിക്കാല ക്യാംപുകള്‍ നടത്താനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉടനീളം അനുഭവപ്പെടുന്ന കനത്ത ചൂട് ഒരാഴ്ച കൂടി നീളുമെന്നാണ് കാലാവസ്ഥാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മിക്ക ജില്ലകളിലും ഉച്ചസമയങ്ങളിൽ ആളുകള്‍ക്ക് സൂര്യാതപമേൽക്കുന്നതും പതിവായിട്ടുണ്ട്.
സംസ്ഥാനത്ത് താപനില ഗണ്യമായി വര്‍ധിക്കുകയും വരള്‍ച്ച ഗുരുതരമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ സ്കൂളുകള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. കടുത്ത ചൂടും ജലക്ഷാമവും കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അവധിക്കാലത്ത് ക്ലാസ്സുകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും ബാലാവകാശ കമ്മീഷനും ചൂണ്ടിക്കാണിച്ചിരുന്നു.
നിലവിലെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിച്ച് ഹയര്‍ സെക്കണ്ടറി തലത്തിലടക്കം അവധിക്കാലത്ത് ക്ലാസ്സുകള്‍ക്ക് വിലക്കുണ്ട്. അതേസമയം, വിദ്യാഭ്യാസ ഓഫീസറിൽ നിന്ന് മുൻകൂര്‍ അനുമതി വാങ്ങിയ ശേഷം 10 ദിവസത്തെ അവധിക്കാല ക്യാംപുകള്‍ നടത്താനാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഉടനീളം അനുഭവപ്പെടുന്ന കനത്ത ചൂട് ഒരാഴ്ച കൂടി നീളുമെന്നാണ് കാലാവസ്ഥാവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മിക്ക ജില്ലകളിലും ഉച്ചസമയങ്ങളിൽ ആളുകള്‍ക്ക് സൂര്യാതപമേൽക്കുന്നതും പതിവായിട്ടുണ്ട്.