മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് ഇത്തവണ ദുബായിലും പരീക്ഷാ കേന്ദ്രമുണ്ടാകും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഗൾഫ് രാജ്യങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് സൗകര്യപ്രഥമായി പരീക്ഷയെഴുതാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ പരീക്ഷ കേന്ദ്രം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദുബായിലും പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. ഈ വർഷം 13 ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തും- ഹിന്ദി, പഞ്ചാബി, ആസാമീസ്, ബംഗാളി, ഒഡിയ, ഗുജറാത്തി, മറാഠി, തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഉർദു, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടായിരിക്കും. ഓഗസ്റ്റ് 1ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷ സെപ്റ്റംബർ 12ലേക്ക് മാറ്റിയിരുന്നു.
പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 155 നഗരങ്ങളിലാണ് നേരത്തെ പരീക്ഷ നടന്നിരുന്നതെങ്കിൽ ഇത്തവണ 198 നഗരങ്ങളുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2020ലെ 3863ൽ നിന്ന് കൂട്ടിയിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തി. 13.66 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7,71,500 പേർ യോഗ്യത നേടി.
പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. 155 നഗരങ്ങളിലാണ് നേരത്തെ പരീക്ഷ നടന്നിരുന്നതെങ്കിൽ ഇത്തവണ 198 നഗരങ്ങളുണ്ട്. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 2020ലെ 3863ൽ നിന്ന് കൂട്ടിയിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 13ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തി. 13.66 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7,71,500 പേർ യോഗ്യത നേടി.