കൊച്ചി: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കിയതോടെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയിൽ സ്കൂളുകള്‍ നാളെ തന്നെ തുറക്കാൻ തീരുമാനമായി. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണവിധേയമാണെന്നും മുൻ നിശ്ചയിച്ച പ്രകാരം സ്കൂളുകള്‍ നാളെ തന്നെ തുറക്കുമെന്നും എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.രോഗം പടരാതിരിക്കാൻ കര്‍ശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. അതേസമയം, വൈറസ് ബാധ സ്ഥിരീകരിച്ച വടക്കൻ പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു നാലു പേരുടെയും പനി കുറഞ്ഞിട്ടുണ്ട്. നിലവിൽ 311 പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ പട്ടിക ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ രോഗചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മരുന്ന് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം
നിപ്പ സാഹചര്യം നിയന്ത്രണവിധേയം
ജില്ലയിലെ സ്കൂളുകൾ ജൂൺ 6ന് തുറക്കും
കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും - കളക്ടർ വ്യക്തമാക്കി
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം
നിപ്പ സാഹചര്യം നിയന്ത്രണവിധേയം
ജില്ലയിലെ സ്കൂളുകൾ ജൂൺ 6ന് തുറക്കും
കൊച്ചി: നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ജില്ലയിലെ വിദ്യാലയങ്ങൾ മുൻനിശ്ചയ പ്രകാരം ജൂൺ 6 വ്യാഴാഴ്ച്ച തന്നെ തുറക്കുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ജില്ലയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് ബുധനാഴ്ച രാവിലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മധ്യവേനലവധിക്കു ശേഷം ജില്ലയിലെ വിദ്യാലയങ്ങൾ ജൂൺ ആറിനു തന്നെ പ്രവർത്തനം ആരംഭിക്കും - കളക്ടർ വ്യക്തമാക്കി