ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്ത് അനുവദിച്ച 3,07,634 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 342.8 കോടി രൂപ മൂല്യമുള്ള ഉപകരണങ്ങൾക്കാണ് പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കോർപ്പറേഷനുമായി ചേർന്ന് ഇൻഷുറൻസ് പരിരക്ഷ കൈറ്റ് ഏർപ്പെടുത്തിയത്. 59772 ലാപ്ടോപ്പ്, 43422പ്രൊജക്ടർ, 4714 ഡി.എസ്.എൽ.ആർ ക്യാമറ, 4545എൽ.ഇ.ഡി. ടി.വി., 4720വെബ്ക്യാം, 23104പ്രൊജക്ഷൻ സ്ക്രീൻ, 41878 എച്ച്.ഡി.എം.ഐ കേബിൾ, 40614 ഫേസ് പ്ലേറ്റ്, 41789 സീലിംഗ് മൗണ്ട് കിറ്റ്, 42739 യു.എസ്.ബി സ്പീക്കർ, 337 ഡെസ്ക് ടോപ്പ് എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
മോഷണം, തീപിടുത്തം, പ്രകൃതിക്ഷോഭം എന്നിവമൂലം ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഉപകരണങ്ങൾ നശിച്ചാൽ ഉടൻ വിവരമറിയിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കവർച്ച, മോഷണം തുടങ്ങിയവമൂലം നഷ്ടം സംഭവിച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള എഫ്.ഐ.ആർ. സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഉപകരണങ്ങൾ സ്കൂൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ സംഭവിക്കുന്ന കേടുപാടുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ.
മോഷണം, തീപിടുത്തം, പ്രകൃതിക്ഷോഭം എന്നിവമൂലം ഉപകരണങ്ങൾക്ക് കേട് സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഉപകരണങ്ങൾ നശിച്ചാൽ ഉടൻ വിവരമറിയിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കവർച്ച, മോഷണം തുടങ്ങിയവമൂലം നഷ്ടം സംഭവിച്ചാൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള എഫ്.ഐ.ആർ. സഹിതമാണ് അപേക്ഷ നൽകേണ്ടത്. ഉപകരണങ്ങൾ സ്കൂൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ സംഭവിക്കുന്ന കേടുപാടുകൾക്ക് മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ.