തിരുവനന്തപുരം: മഞ്ചേരി മെഡിക്കൽ കോളജിലെ 100 എംബിബിഎസ് സീറ്റുകൾക്ക് മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥിര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ആദ്യ ബാച്ച് പഠിച്ചിറങ്ങുമ്പോൾത്തന്നെ ഇത്തരത്തിലൊരു അംഗീകാരം ലഭിക്കുന്നത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിന്റെ അംഗീകാരം നിലനിർത്താൻ എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമത്തിനുള്ള അംഗീകാരമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരാംഗീകാരം ലഭിച്ചതോടെ ഇനി ഓരോ അഡ്മിഷനും മുമ്പ് എംസിഐ പരിശോധനകൾ ഉണ്ടാവില്ല. അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രമായിരിക്കും പരിശോധന.
മഞ്ചേരി ആശുപത്രിയെ വേണ്ടത്ര സൌകര്യം ഒരുക്കാതെയാണ് 2013ലെ സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയത്. മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാർ വന്നയുടനെ എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച് അംഗീകാരം നിലനിർത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പോരായ്മകൾ പരിഹരിക്കാൻ 10 തസ്തികകൾ സൃഷ്ടിച്ചു. അധ്യാപനം പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷൻ വഴിയും നികത്തി. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങുകയും അസൌകര്യങ്ങൾ പരിഹരിക്കുകയുമാണ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.
മഞ്ചേരി ആശുപത്രിയെ വേണ്ടത്ര സൌകര്യം ഒരുക്കാതെയാണ് 2013ലെ സർക്കാർ മെഡിക്കൽ കോളേജായി ഉയർത്തിയത്. മെഡിക്കൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. ഈ സർക്കാർ വന്നയുടനെ എംസിഐ ചൂണ്ടിക്കാണിച്ച പോരായ്മകൾ പരിഹരിച്ച് അംഗീകാരം നിലനിർത്തുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പോരായ്മകൾ പരിഹരിക്കാൻ 10 തസ്തികകൾ സൃഷ്ടിച്ചു. അധ്യാപനം പുതിയ നിയമനം വഴിയും ഡെപ്യൂട്ടേഷൻ വഴിയും നികത്തി. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ വാങ്ങുകയും അസൌകര്യങ്ങൾ പരിഹരിക്കുകയുമാണ് ഉണ്ടായതെന്ന് മന്ത്രി വ്യക്തമാക്കി.