സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് നിർണായക യോഗം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേരും. കേന്ദ്ര വിദ്യാഭാസ മന്ത്രി കൊവിഡ് മൂലം ചികിത്സയിലായതിനാലാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്. വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടക്കും. മന്ത്രിമാരും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുക്കും. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
സി.ബി.എസ്.ഇക്ക് പുറമെ ഐ.സി.എസ്.ഇ ബോർഡ് പരീക്ഷയുടെ കാര്യത്തിലും തീരുമാനം വരേണ്ടതുണ്ട്. പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഇതിനായി കേന്ദ്ര സർക്കാരിന് രണ്ടു ദിവസത്തെ കൂടി സമയം കോടതി നൽകിയിരുന്നു. രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്രത്തോടും സി.ബി.എസ്.ഇയോടും ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
പല സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിൽ പ്രശ്നമില്ല എന്ന അഭിപ്രായത്തിലാണ്. പ്രധാന വിഷയങ്ങൾക്കായി മാത്രം പരീക്ഷ നടത്തുക, പരീക്ഷയുടെ ദൈർഘ്യം പകുതിയായി കുറയ്ക്കുക, തുടങ്ങിയ കാര്യങ്ങളും സി.ബി.എസ്.ഇ പരിഗണിക്കുന്നുണ്ട്.
സി.ബി.എസ്.ഇക്ക് പുറമെ ഐ.സി.എസ്.ഇ ബോർഡ് പരീക്ഷയുടെ കാര്യത്തിലും തീരുമാനം വരേണ്ടതുണ്ട്. പരീക്ഷ റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ ഇതിനായി കേന്ദ്ര സർക്കാരിന് രണ്ടു ദിവസത്തെ കൂടി സമയം കോടതി നൽകിയിരുന്നു. രാജ്യത്തെമ്പാടുമുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷ റദ്ദാക്കണമെന്ന് കേന്ദ്രത്തോടും സി.ബി.എസ്.ഇയോടും ആവശ്യപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
പല സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിൽ പ്രശ്നമില്ല എന്ന അഭിപ്രായത്തിലാണ്. പ്രധാന വിഷയങ്ങൾക്കായി മാത്രം പരീക്ഷ നടത്തുക, പരീക്ഷയുടെ ദൈർഘ്യം പകുതിയായി കുറയ്ക്കുക, തുടങ്ങിയ കാര്യങ്ങളും സി.ബി.എസ്.ഇ പരിഗണിക്കുന്നുണ്ട്.