ആപ്പ്ജില്ല

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 20:30:50 എന്ന ഫോർമുല മാറി; പകരം 30:30:40

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന ആശങ്കയിലായിരുന്നു വിദ്യാർത്ഥികളും രക്ഷകർത്താക്കളും. അന്തിമ തീരുമാനം ഇങ്ങനെ

Samayam Malayalam 17 Jun 2021, 12:57 pm
കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം എന്തിന്റെയൊക്കെ അടിസ്ഥാനത്തിലായിരിക്കും എന്നത് സംബന്ധിച്ച അന്തിമ തീരുമാനം കാത്തിരിക്കുകയായിരുന്നു വിദ്യാർത്ഥികളും രക്ഷകർത്താക്കളും. മൂല്യനിർണയത്തിന്റെ മാനദണ്ഡം തീരുമാനിക്കാൻ ല സി.ബി.എസ്.ഇ 13 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് എന്നിവയിലെ പ്രകടനങ്ങൾ കണക്കിലെടുത്ത് ഫലം നിർണയിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
Samayam Malayalam cbse class 12 board exam 2021 result valuation criteria finalized decided to go with 30 30 40 rule
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 20:30:50 എന്ന ഫോർമുല മാറി; പകരം 30:30:40


പുതിയ ഫോർമുല ഇങ്ങനെ

പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പ്രീ ബോർഡ് പരീക്ഷ എന്നിവയുടെ മാർക്കുകൾ പരിഗണിച്ചായിരിക്കും ഇത്തവണ പന്ത്രണ്ടാം ക്ലാസിന്റെ ഫലം കണക്കാക്കുക. ഇതിനായി 30:30:40 ഫോർമുലയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രകാരം 30 ശതമാനം വെയിറ്റേജ് പത്താം ക്ലാസ് മാർക്കിന്, 30 ശതമാനം പതിനൊന്നാം ക്ലാസിന്, 40 ശതമാനം വെയിറ്റേജ് പന്ത്രണ്ടാം ക്ലാസ് പ്രീ ബോർഡ് പരീക്ഷയുടെ മാർക്കിനുമാണ് നൽകുന്നത്. ഫലം ജൂലൈ 31ന് പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

മാർക്കിൽ ആശങ്ക

പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ് മാർക്കുകൾ മൂല്യനിർണയത്തിന് ഉപയോഗിക്കുന്നതിനെതിരെ ചില വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആശങ്ക അറിയിച്ചിരുന്നു. പത്താം ക്ലാസ് മാർക്കുകൾ പരിഗണിക്കേണ്ടതില്ലെന്ന് ചിലർ പറഞ്ഞപ്പോൾ മറ്റ് ചിലർ പതിനൊന്നാം ക്ലാസിലെ മാർക്കുകൾ പരിഗണിക്കുന്നതിനെതിരെ പ്രതികരിച്ചു. പതിനൊന്നാം ക്ലാസ് ഗൗരവമായി കാണാൻ കഴിയില്ലെന്നും അതിനാൽ ആ മാർക്കുകൾ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയത്തിൽ ഉൾപ്പെടുത്താനാവില്ലെന്നുമായിരുന്നു അഭിപ്രായം.

പ്രാക്ടിക്കൽ പരീക്ഷ

100 മാർക്കിൻ്റേതാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷയുടെ പരമാവധി മാർക്ക്. സ്കൂളുകൾ ബോർഡിന് സമർപ്പിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കിലെടുക്കുന്നത്.

ശുപാർശ

ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന് നൽകിയ ശുപാർശ പ്രകാരം 30, 20, 20 ഫോർമുല ഉപയോഗിക്കാം. തീയറി പരീക്ഷകൾ 70 മാർക്കിനാണ്. പ്രീ ബോർഡ് പരീക്ഷയുടെ 30 മാർക്ക്, ക്ലാസ് 11 -20 മാർക്ക്, പത്താം ക്ലാസ് - 20 മാർക്ക്, ബാക്കിയുള്ള 30 മാർക്ക് പ്രാക്ടിക്കൽ പരീക്ഷ എന്നിവയ്ക്കായി നൽകണം- ഇതായിരുന്നു ശുപാർശ.

Also Read: ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 20ന്: പതിനൊന്നാം ക്ലാസിലെ മാർക്ക് പരിഗണിക്കുമോ?

അന്തിമ തീരുമാനത്തിനായി

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം എങ്ങനെ നടക്കും എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ബോർഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നീണ്ടു പോവുകയായിരുന്നു. അന്തിമ തീരുമാനമായാൽ ഫലം രണ്ടാഴ്ച്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കാനാകുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് തിവാരി അറിയിച്ചിരുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ