ആപ്പ്ജില്ല

Kerala PSC; ഇനിയും ആധാർ ലിങ്ക് ചെയ്യാത്തവരുണ്ടോ...!

കൺഫര്‍മേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള നടപടി കേരള പി.എസ്.സി ഉടൻ ആരംഭിക്കും.

Samayam Malayalam 6 Feb 2020, 2:06 pm

കേരള പി.എസ്.സി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ 50 ലക്ഷം പേരിൽ ഇതുവരെ ആധാര്‍ നമ്പര്‍ പ്രൊഫൈലിൽ ചേര്‍ത്തിരിക്കുന്നത് വെറും 29 ലക്ഷം പേര്‍. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയിരിക്കുന്നത് 21 ലക്ഷം പേരെന്ന് ഇതോടെ വ്യക്തം.
Samayam Malayalam kerala psc
kerala psc aadhaar linking


ആധാര്‍ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവസാന തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം ആധാര്‍ നമ്പര്‍ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പി.എസ്.സി അറിയിച്ചു. ഇവരിൽ 23 ലക്ഷം പേരുടെ ആധാര്‍ ഇ-വേരിഫൈ ചെയ്ത് പ്രൊഫൈലുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

ആധാര്‍ നമ്പര്‍ ചേര്‍ക്കാം

1. യൂസര്‍ ഐഡിയും പാസ് വേര്‍ഡും നൽകി പി.എസ്.സി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക
2. ഹോം പേജിലെ ആധാര്‍ ലിങ്ക് ബട്ടണിൽ ക്ലിക്ക് ചെയ്യക
3. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുളള പേര് എന്നിവ നൽകി കൺസൻ്റ് ഫോർ ഒതൻ്റിഫിക്കേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
4. ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

അതേസമയം, കൺഫര്‍മേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള നടപടി കേരള പി.എസ്.സി ഉടൻ ആരംഭിക്കും. ഫെബ്രുവരി 1ന് നടന്ന ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടര്‍ പരീക്ഷ മുതലാണ് പുതിയ തീരുനാമം നടപ്പാകുന്നത്.

ആരോഗ്യ പ്രശ്നങ്ങൾ പോലുള്ള വ്യക്തമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ പോകുന്നവരെ ഈ കടുത്ത നടപടിയിൽ നിന്നും ഒഴിവാക്കും. എന്നാൽ, പരീക്ഷ കഴിഞ്ഞതിനു ശേഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിശ്ചിത രേഖകൾ സഹിതം പി.എസ്.സി പരീക്ഷാ കൺട്രോളര്‍ക്ക് നൽകണം. പരീക്ഷ എഴുതുമെന്നുള്ള കൺഫര്‍മേഷൻ നൽകിയ ശേഷം വിദ്യാര്‍ഥികൾ പരീക്ഷ എഴുതാത്തത് പി.എസ്.സിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

സന്തോഷ വാര്‍ത്ത; കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിൽ 6.83 ലക്ഷം ഒഴിവുകൾ

വ്യക്തമായ കാരണംമൂലമാണ് പരീക്ഷയിൽ നിന്നും വിട്ടു നിന്നതെന്ന് കണ്ടെത്തിയാൽ കടുത്ത നടപടിയിൽ നിന്നും ഒഴിവാക്കുമെന്ന് സാരം. അതേസമയം, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയാലും ഇനിമുതൽ ശക്തമായ നടപടി സ്വീകരിക്കും.

ആര്‍ട്ടിക്കിള്‍ ഷോ