അനുമതി വേണം
വിദ്യാഭ്യാസ വകുപ്പിന് മാർച്ച് ഒന്നിന് ലഭിച്ച നിവേദനം അഞ്ചിന് മുഖ്യമന്ത്രിക്ക് കൈമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വോണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെത്തുടർന്ന് മാർച്ച് 6ന് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം പരിശോധിച്ചു തുടങ്ങി.
വിദ്യാർത്ഥികളെ ബാധിക്കും
അതേസമയം പരീക്ഷ നീട്ടിവെക്കുന്നത് വിദ്യാർത്ഥികളുടെ മാനസിക സമ്മർദം വർദ്ധിപ്പിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകൾ ആരോപിക്കുന്നു. ഏപ്രിൽ 6ന് തെരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ മാർച്ച് 31ന് പരീക്ഷ തീരുന്നത് ഒരുതരത്തിലും തെരഞ്ഞെടുപ്പിനെയോ പരീക്ഷയെയോ ബാധിക്കില്ലെന്നാണ് ഇവർ വാദിക്കുന്നത്.
ക്ലാസുകളും റിവിഷനും
മാർച്ചിൽ തന്നെ പരീക്ഷ നടക്കുമെന്ന രീതിയിൽ ക്ലാസുകളും റിവിഷനുകളും സമയബന്ധിതമായി പൂർത്തിയാക്കി. കൂടാതെ മോഡൽ പരീക്ഷകളും നടത്തി. രാവിലെയും ഉച്ചയ്ക്കുമായാണ് മോഡൽ പരീക്ഷ നടത്തിയത്. മോഡൽ പരീക്ഷ നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ഇനിയും പരീക്ഷ നീട്ടിവെച്ചാൽ അത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
Also Read: ജെ.ഇ.ഇ മെയിൻ മാർച്ച് സെഷനിലേക്കുള്ള രജിസ്ട്രേഷൻ പുനഃരാരംഭിച്ചു
മാറ്റിയാൽ എപ്പോൾ?
പരീക്ഷ മാറ്റുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വരുന്ന ഏപ്രിലിലെ രണ്ടാമത്തെ ആഴ്ച്ചയോ അതല്ലെങ്കിൽ മെയിലോ ആയിരിക്കു പരീക്ഷ നടക്കുക. എന്നാൽ ഏപ്രിൽ രണ്ടാം വാരം റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ആ സമയം പരീക്ഷ നടത്തരുതെന്നും ആവശ്യം ഉയരുന്നുണ്ട്.
Also Read: ശകുന്തള ദേവിയെപ്പോലെ കണക്കിനെ പ്രണയിക്കാനോ? അതിന് വെറുപ്പ് മാറിയിട്ടു വേണ്ടേ? ഈ 5 വിദ്യകൾ പയറ്റി നോക്കൂ
കൊവിഡ് വ്യാപനം
തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉണ്ടാകാവുന്ന കൊവിഡ് 19 വ്യാപനവും കണക്കിലെടുക്കേണ്ടതുണ്ട്. ഈ സമയം പരീക്ഷ നടത്തുകയാണെങ്കിൽ കൊവിഡ് ഭീതി വീണ്ടും വർദ്ധിക്കും. ഒപ്പം ചൂടിന്റെ കാഠിന്യം കൂടി വർദ്ധിക്കുമ്പോൾ വിദ്യാർത്ഥികൾ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും അഭിപ്രായമുണ്ട്.