ആപ്പ്ജില്ല

അവധിക്കാലം വ്യത്യസ്തമാക്കി 5 വയസ്സുകാരി; "മണിക്കുട്ടീസ് വേൾഡ്" സൂപ്പ‍ര്‍ ഹിറ്റ്

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സ്കൂളും കോളേജും ഓഫീസുമെല്ലാം അടച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കുരുന്നു മനസ്സുകൾക്ക് ആശ്വാസവും സന്തോഷവും പകരാൻ അഞ്ചുവയസ്സുകാരി എത്തിയിരിക്കുന്നത്.

Samayam Malayalam 1 Apr 2020, 5:56 pm
കൂട്ടുകാരേ...കൊറോണപ്പേടിയിൽ വീട്ടിൽ ഒളിച്ചിരിക്കുവാണോ? ചോദിക്കുന്നത് മണിക്കുട്ടിയാണ് കേട്ടോ. അപ്രതീക്ഷിത അവധിക്കാലത്തെ വലിയ ഒരു അവസരമാക്കിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കൂട്ടുകാരേ എന്ന് വിളിച്ചാണ് ഓരോ വീഡിയോയും ആരംഭിക്കുന്നത്.
Samayam Malayalam manikutty
manikuttys world


കാക്കനാട് നൈപുണ്യ സ്കൂളിലെ യു.കെ.ജി വിദ്യാർഥി അനോറ തെരേസ് ജിൻ്റോയാണ് ഈ മിടുക്കി. വീട്ടിൽ വിളിക്കുന്ന പേരാണ് ‘മണിക്കുട്ടി’. ആലുവ എൻ.എ.ഡി.യിൽ താമസിക്കുന്ന ജിൻ്റോ മാത്യുവിൻ്റെ മകളാണ് ‘മണിക്കൂട്ടീസ് വേൾഡ്’ എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് സ്കൂളും കോളേജും ഓഫീസുമെല്ലാം അടച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കുരുന്നു മനസ്സുകൾക്ക് ആശ്വാസവും സന്തോഷവും പകരാൻ അഞ്ചുവയസ്സുകാരി എത്തിയിരിക്കുന്നത്. കൊറോണ വൈറസിൽനിന്നും രക്ഷനേടാൻ എങ്ങനെ കൈകഴുകണമെന്നും ഈ കൊച്ചുമിടുക്കി വീഡിയോയിൽ പറയുന്നുണ്ട്. കൊറോണ കാരണം പുറത്തിറങ്ങിയുള്ള കളികളും സമ്മര്‍ ക്ലാസുകളും നഷ്ടമായ ഈ അവധിക്കാലത്ത് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചതും ഈ കുട്ടിതാരം തന്നെയാണ്.

മലയാളത്തിലാണ് വീഡിയോയുടെ അവതരണം. വീഡിയോയിൽ പറയുന്നതെല്ലാം ആരും പറഞ്ഞ് പഠിപ്പിക്കുന്നതല്ല എന്നതാണ് മറ്റൊരു കൗതുകം. ദിവസവും വ്യത്യസ്ഥമായ വീഡിയോയുമായാണ് മണിക്കൂട്ടി യൂട്യൂബിലെത്തുന്നത്. ഏറ്റവും ഒടുവിൽ ഒരു പ്രസംഗമാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് . മുത്തശ്ശനും മുത്തശ്ശിയും എന്ന വിഷയത്തിലുള്ള പ്രസംഗം പഠിപ്പിച്ചത് മുത്തശ്ശിയും പ്രസംഗകയുമായ ആൻസമ്മ ജോസാണ്.

വീഡിയോ കാണാം

മകൾ ഇങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോൾ എല്ലാ സഹായവും ചെയ്യുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിക്കുന്ന പാത്രം സ്വയം കഴുകിവെക്കുന്ന ശീലം അനോറയ്ക്കുണ്ട്. ഇത് എല്ലാവർക്കും ചെയ്യാവുന്നതേയുള്ളൂവെന്നാണ് ഒരു വീഡിയോയിൽ കുട്ടികളോട് അനോറ പറയുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നതിനും എഡിറ്റിങിനുമായി അമ്മ നീതുവും അമ്മാവൻ നിതിനും മണിക്കുട്ടിക്ക് ഒപ്പമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ