ആപ്പ്ജില്ല

കൊറോണക്കാലത്ത് പരീക്ഷകൾ മാറുമ്പോൾ; പഠനം ഇനി എങ്ങനെ?

ഇത്തരത്തിലുള്ള മിക്ക പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളും നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നടത്തുന്നത്.

Samayam Malayalam 3 Apr 2020, 5:37 pm

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകൾ മാറ്റിവെച്ചു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങി എല്ലാ പരീക്ഷകളും നീട്ടിയിരിക്കുകയാണ്. ഇവയെല്ലാം ഇനി എപ്പോൾ നടക്കുമെന്ന് യാതൊരു നിശ്ചയവുമില്ല.
Samayam Malayalam entrance exam postponed
corona virus


നീറ്റ് പരീക്ഷ

മേയ് ആദ്യവാരം നടത്താനിരുന്ന നീറ്റ് പരീക്ഷ മേയ് അവസാനവാരം നടത്തുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. മാര്‍ച്ച് 27ന് പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡ് നൽകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇനി ഏപ്രിൽ 15ന് ശേഷമാവും അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. വിശദവിവരങ്ങൾ എൻടിഎയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ജെഇഇ

എൻജിനീയറിങ് രംഗത്തെ ദേശീയ പ്രവേശന പരീക്ഷയായ ജോയിൻ്റ് എൻട്രൻസ് പരീക്ഷ മെയിൻ ഏപ്രിൽ മൂന്നിനാണ് നടക്കേണ്ടിയിരുന്നത്. മാറ്റിവെച്ച പരീക്ഷ മേയ് അവസാനത്തോടെ നടക്കും. ഏപ്രിൽ 15ന് ശേഷം അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുമെന്നും യൂണിയൻ എച്ച്ആര്‍ഡി മിനിസ്റ്റര്‍ രമേഷ് പോഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചു. ഏപ്രിൽ 5, 7, 9, 11 തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ, ബി.ടെക്, ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ജെ.ഇ.ഇ മെയിന്‍ നടക്കുന്നത്. രണ്ടാം പരീക്ഷയാണ് 2020 ഏപ്രില്‍ മൂന്നു മുതല്‍ ഒന്‍പതുവരെ നടക്കാനിരുന്നത്.

എൻടിഎ നടത്തിയ ആദ്യ പരീക്ഷയിൽ രണ്ട് ഷിഫ്റ്റുകളിലായി 11 ലക്ഷം വിദ്യാര്‍ഥികൾ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തിൽ നിന്നും ചില മാറ്റങ്ങളോടെ ബി.ടെക്, ബി.ആര്‍ക്, ബിപ്ലാൻ വിദ്യാര്‍ഥികൾക്ക് വ്യത്യസ്ഥമായാണ് ഇത്തവണ നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ നടത്തിയത്.

കൊറോണ വൈറസ്; മാറ്റിവെച്ച പരീക്ഷകൾ മേയിൽ പൂര്‍ത്തിയാക്കും

ഇനി പഠനം

പരീക്ഷ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല. പരിശീലന ക്ലാസുകളിലും കോച്ചിങ് സെൻ്ററുകളിലും ചേര്‍ന്ന് പഠിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും. ഇവയെല്ലാം അടച്ചതോടെ എല്ലാവരും വീട്ടിലാണ്. ഹോസ്റ്റലുകളിലേയും പരിശീലന ക്ലാസുകളിലേയും പഠനാന്തരീക്ഷമല്ല വീടുകളിലെന്നാണ് പല വിദ്യാര്‍ഥികളുടേയും പരാതി. സാധരണക്കാരായ വിദ്യാര്‍ഥികൾക്ക് വീടുകളിൽ പ്രത്യേക പഠനമുറി ഉണ്ടാവണമെന്നുമില്ല. എന്നിരുന്നാലും വിദ്യാര്‍ഥികളെ സംബന്ധിച്ച് നന്നായി പഠിക്കുക എന്ന ഓപ്ഷനല്ലാതെ മറ്റൊന്നും ഇപ്പോൾ മുന്നിലില്ല, ഓൺലൈൻ പഠന മാര്‍ഗങ്ങളെ കൂടെക്കൂട്ടാൻ മറക്കണ്ട.

ആര്‍ട്ടിക്കിള്‍ ഷോ