പ്രധാന മന്ത്രിയോടൊപ്പം പ്രൈം മിനിസ്റ്റേഴ്സ് ബോകിസിലിരുന്ന് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ ഭാഗ്യം ലഭിച്ചത് നൂറോളം വിദ്യാർത്ഥികൾക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്ക് പരേഡിന് ശേഷം വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലുമായി സംവദിക്കാനും അവസരം ലഭിക്കും.
രാജ്യത്തുടനീളമുള്ള മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ ബോക്സിൽ നിന്ന് റിപ്പബ്ലിക് ഡേ 2021 പരേഡിന് സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കുമെന്ന വാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്. വിദ്യാഭ്യാസ മന്ത്രി സർക്കാരുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും അവർക്ക് അവസരമുണ്ട്- വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 100 വിദ്യാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. 50 സ്കൂളുകളിൽ നിന്നും 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണിവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം, സിബിഎസ്ഇയിൽ നിന്നും രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ നിന്നുമുള്ള 105 ടോപ്പർമാർക്ക് 71-ാമത് റിപ്പബ്ലിക് ദിന പരേഡ് പ്രധാനമന്ത്രിയുടെ ബോക്സിൽ നിന്ന് കാണാൻ അവസരം ലഭിച്ചു.
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ കാരണം, മോട്ടോർ സൈക്കിളിൽ അഭ്യാസം നടത്തുന്ന പ്രകടനം ഈ വർഷം രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കാണാൻ കഴിയില്ല. കാണികളുടെ എണ്ണവും 25,000 ആയി കുറച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ധീരതയ്ക്കുള്ള അവാർഡുകൾ നേടിയ കുട്ടികളുടെയും പരേഡ് 72-ാമത് റിപ്പബ്ലിക് ദിന പരിപാടിയിൽ കാണില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
ഈ വർഷം നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയുണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. ഈ വർഷം, റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 600 ൽ നിന്ന് 401 ആയി കുറച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് 19 ും കണക്കിലെടുത്ത് സാമൂഹിക അകലം കർശനമായി പാലിക്കാനും നിർദേശമുണ്ട്.
രാജ്യത്തുടനീളമുള്ള മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ ബോക്സിൽ നിന്ന് റിപ്പബ്ലിക് ഡേ 2021 പരേഡിന് സാക്ഷ്യം വഹിക്കാൻ അവസരം ലഭിക്കുമെന്ന വാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്. വിദ്യാഭ്യാസ മന്ത്രി സർക്കാരുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും അവർക്ക് അവസരമുണ്ട്- വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു.
മന്ത്രാലയം ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 100 വിദ്യാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. 50 സ്കൂളുകളിൽ നിന്നും 50 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണിവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം, സിബിഎസ്ഇയിൽ നിന്നും രാജ്യത്തുടനീളമുള്ള സർവ്വകലാശാലകളിൽ നിന്നുമുള്ള 105 ടോപ്പർമാർക്ക് 71-ാമത് റിപ്പബ്ലിക് ദിന പരേഡ് പ്രധാനമന്ത്രിയുടെ ബോക്സിൽ നിന്ന് കാണാൻ അവസരം ലഭിച്ചു.
കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ കാരണം, മോട്ടോർ സൈക്കിളിൽ അഭ്യാസം നടത്തുന്ന പ്രകടനം ഈ വർഷം രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കാണാൻ കഴിയില്ല. കാണികളുടെ എണ്ണവും 25,000 ആയി കുറച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ധീരതയ്ക്കുള്ള അവാർഡുകൾ നേടിയ കുട്ടികളുടെയും പരേഡ് 72-ാമത് റിപ്പബ്ലിക് ദിന പരിപാടിയിൽ കാണില്ല. സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് തീരുമാനം.
ഈ വർഷം നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാതിഥിയുണ്ടാകില്ല എന്ന പ്രത്യേകതയുമുണ്ട്. ഈ വർഷം, റിപ്പബ്ലിക് ദിന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 600 ൽ നിന്ന് 401 ആയി കുറച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കുന്നതിനും കൊവിഡ് 19 ും കണക്കിലെടുത്ത് സാമൂഹിക അകലം കർശനമായി പാലിക്കാനും നിർദേശമുണ്ട്.