ആപ്പ്ജില്ല

"സ്വന്തം രചനകളെ ഗവേഷണത്തിലേക്ക് ഒളിച്ചു കടത്തരുത്"

നേരത്തെ അവതരിപ്പിച്ച കാര്യങ്ങൾ ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ഉപജീവിക്കുന്ന ഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിശദമായും അനുബന്ധമായും ചേര്‍ത്തിരിക്കണം.

Samayam Malayalam 24 Apr 2020, 3:01 pm

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണ പഠന പ്രവര്‍ത്തനങ്ങളിലെ കോപ്പിയടിക്കെതിരെ നിലപാട് വ്യക്തമാക്കി യുജിസി. സ്വന്തം നിലയിൽ അവതരിപ്പിച്ച കാര്യങ്ങൾ പുതിയതെന്ന നിലയിൽ വീണ്ടും അവതരിപ്പിക്കരുതെന്നാണ് മുന്നറിയിപ്പ്.
Samayam Malayalam research
self plagiarism


കൃത്യമായ തെളിവുകൾ വെളിപ്പെടുത്താതെ മുൻകാലത്തെ സ്വന്തം എഴുത്തുകൾ ഉപയോഗിക്കുന്നതുപ്പോലും രചനാ മോഷണത്തിൻ്റെ പരിധിയിൽ വരുമെന്നാണ് യുജിസി വ്യക്തമാക്കിയിരിക്കുന്നത്. സ്ഥാനക്കയറ്റത്തിൻ്റെ അര്‍ഹതക്ക് ഇത് ശക്തമായ മാനദണ്ഡമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അക്കാദമിക രംഗത്തെ രചനാ മോഷണം തടയാനായുള്ള വഴികൾ നിര്‍ദേശിക്കാൻ ഉന്നതതല സമിതിയെ നേരത്തെ നിയോഗിച്ചിരുന്നു. അതേസമയം, നേരത്തെ അവതരിപ്പിച്ച കാര്യങ്ങൾ ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ഉപജീവിക്കുന്ന ഭാഗത്തെപ്പറ്റിയുള്ള വിവരങ്ങൾ വിശദമായും അനുബന്ധമായും ചേര്‍ത്തിരിക്കണം. അല്ലാത്തപക്ഷം ഇത് രചനാ മോഷണത്തിൻ്റെ ഗണത്തിൽപ്പെടും.

നിയമം

1. കോപ്പിയടി 10 ശതമാനംവരെ - തകരാര്‍ പരിഹരിക്കാൻ അറിയിക്കും
2. 10 - 40 ശതമാനം - ആറുമാസത്തിനകം പുതിയ പ്രബന്ധം സമര്‍പ്പിക്കണം
3. 40 - 60 സതമാനം - ഒരു വര്‍ഷത്തേക്ക് വിലക്ക്
4. ഇതിനും മുകളിൽ - രജിസ്ട്രേഷൻ റദ്ദാക്കും

പാഠശാലകൾ അടച്ചത് വിദ്യാര്‍ഥികളെ എങ്ങനെ ബാധിക്കും; യുനെസ്കോ റിപ്പോര്‍ട്ട്

ആര്‍ട്ടിക്കിള്‍ ഷോ