ആപ്പ്ജില്ല

കൊറോണക്കാലം കഴിഞ്ഞാലും 'വര്‍ക്ക് ഫ്രം ഹോം' തുടരും

ഇൻ്റര്‍നറ്റ് കണക്ഷൻ തുടങ്ങി ആയിരം പ്രശ്നങ്ങളിലൂടെയാണ് ഇപ്പോൾ ഓരോ ജോലിക്കാരും കടന്നു പോവുന്നത്.

Samayam Malayalam 4 Apr 2020, 8:33 am

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മിക്ക കമ്പനികളും ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചിരിക്കുകയാണ്.
Samayam Malayalam work from home
covid 19 updates


ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ഐടി കമ്പനിയുടെ കൂട്ടായ്മകൾ നേരത്തെതന്നെ എല്ലാ കമ്പനികൾക്കും നിര്‍ദേശവും നൽകിയിരുന്നു. മിക്ക കമ്പനികളും രാജ്യാന്തര യാത്രകളും പുറത്തു പോയവരോട് ഉടൻ തിരികെ നാട്ടിലെത്താനും നിര്‍ദേശം നൽകിയിരുന്നു. വനിതാ ദിനം, ഹോളി തുടങ്ങിയവയുമായി ബന്ധപ്പെട്ട മിക്ക ആഘോഷങ്ങളും കമ്പനികളെല്ലാം ഉപേക്ഷിച്ചിരുന്നു.

അടിയന്തര ആവശ്യങ്ങൾക്ക് വിദേശയാത്ര കഴിഞ്ഞു വരുന്ന ജീവനക്കാരോട് 15 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിര്‍ദേശം, യാത്രകൾക്ക് പകരം വീഡിയോ കോൺഫറൻസിങ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള നിര്‍ദേശം, കുറച്ചു നാളത്തെ അവധിക്ക് ശേഷം തിരികെയെത്തുന്ന ജീവനക്കാരോട് കൊറോണ ബാധിത മേഖലകളിൽ പോയിട്ടില്ലെന്ന സ്വയം സാക്ഷ്യപത്രം വാങ്ങൽ, ജീവനക്കാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികൾ കഴിവതും ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളും ഓഫീസുകൾ മുന്നോട്ട് വെച്ചിരുന്നു.

എന്നിരുന്നാലും ഇൻ്റര്‍നറ്റ് കണക്ഷൻ തുടങ്ങി ആയിരം പ്രശ്നങ്ങളിലൂടെയാണ് ഇപ്പോൾ ഓരോ ജോലിക്കാരും കടന്നു പോവുന്നത്. എങ്കിൽ നിങ്ങൾ ഞെട്ടാൻ തയ്യാറായിക്കോളൂ. വര്‍ക്ക് ഫ്രം ഹോം വിജയമായതോടെ ലോക്ക്ഡൗൺ കഴിഞ്ഞാലും ഇത് തുടരുമെന്നാണ് വിവിധ കമ്പനികൾ അറിയിച്ചിരിക്കുന്നത്. വൈറസ് ബാധ, പ്രളയമടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ മാത്രമല്ല മറ്റ് അവസരങ്ങളിലും ഈ രീതി പരീക്ഷിക്കുമെന്ന് വൻകിട കമ്പനികളുടെ എച്ച്ആര്‍ മാനേജര്‍ വ്യക്തമാക്കി.

കൊറോണ വൈറസ്; മാറ്റിവെച്ച ഈ പരീക്ഷകൾ വീട്ടിലിരുന്നെഴുതാം

ജീവനക്കാരെ സംബന്ധിച്ച് ഇത് ഗതാഗത ചെലവ് കുറക്കാനും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ കിട്ടുന്ന മികച്ച അവസരമാണ്. ഇത് ജോലിയോടുള്ള ആത്മാര്‍ത്ഥ കൂട്ടുന്നുണ്ടെന്നും കമ്പനികൾ വ്യക്തമാക്കി. അമേരിക്കയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ വര്‍ക്ക് ഫ്രം ഹോം സാധാരണമാണ്. ഇതേ രീതി ഇന്ത്യയിലും തുടരാനായാൽ അത് മികച്ച ഫലം സൃഷ്ടിക്കുമെന്ന് സ്ഥാപന മേധാവികൾ പറയുന്നു. ഇത് സ്ഥാപനത്തിൻ്റെ ചിലവ് കുറക്കാനും വഴിവെക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ